For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യയെ മഴ കാത്തു, ഗാബ ടെസ്റ്റ് സമനിലയില്‍; ഫൈനല്‍ പ്രതീക്ഷ സജീവം

ബ്രിസ്ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയില്‍. മഴ വില്ലനായ മത്സരം അഞ്ചാം ദിനംവരെ നീങ്ങിയതിന് ശേഷമാണ് സമനിലയില്‍ കലാശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 445 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 260 റണ്‍സെടുത്തു. 195 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് 7 വിക്കറ്റിന് 89 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യക്ക് 275 റണ്‍സ് വിജയലക്ഷ്യം നല്‍കി.

ഇന്ത്യ ബാറ്റ് ചെയ്ത് വിക്കറ്റ് പോകാതെ എട്ട് റണ്‍സില്‍ നില്‍ക്കവെ വീണ്ടും മഴയെത്തുകയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 തുല്യത പങ്കിടുകയാണ്. ഗാബയിലെ സമനില ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകളും നിലനിര്‍ത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഗംഭീര സ്‌കോറാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 445 റണ്‍സ് ആതിഥേയര്‍ പടുത്തുയര്‍ത്തി. ഓസീസിന്റെ മുന്‍നിരയെ വീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും ട്രാവിസ് ഹെഡ് (151) സ്റ്റീവ് സ്മിത്ത് (101) കൂട്ടുകെട്ടാണ് ഓസീസിന് അടിത്തറ പാകിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ഹെഡ് അതിവേഗത്തില്‍ റണ്‍സുയര്‍ത്തി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയപ്പോള്‍ ക്ലാസിക് ഇന്നിങ്‌സോടെ സ്മിത്തിന്റെ തിരിച്ചുവരവാണ് ഗാബയില്‍ കണ്ടത്.

ഉസ്മാന്‍ ഖ്വാജ (21), നതാന്‍ മക്‌സ്വീനി (9), മാര്‍നസ് ലബ്യുഷെയ്ന്‍ (12), മിച്ചല്‍ മാര്‍ഷ് (5) എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായില്ല. എന്നാല്‍ അലക്‌സ് ക്യാരി 70 റണ്‍സോടെ നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു. പാറ്റ് കമ്മിന്‍സും (20) മിച്ചല്‍ സ്റ്റാര്‍ക്കും (18) നിര്‍ണ്ണായക റണ്‍സ് വാലറ്റത്ത് കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപും നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

ബാറ്റിങ്ങില്‍ പതറി ഇന്ത്യ

മോശം ഫോമിലായിരുന്നു ഇന്ത്യയുടെ ബാറ്റിങ് നിര ഗാബയിലും ഇതേ തകര്‍ച്ച ആവര്‍ത്തിച്ചു. യശ്വസി ജയ്‌സ്വാള്‍ നാല് റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ ശുബ്മാന്‍ ഗില്‍ ഒരു റണ്‍സാണ് നേടിയത്. ഇവരെല്ലാം അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. വിരാട് കോലി വീണ്ടും ഓഫ് സൈഡ് കെണിയില്‍ വീണു. മൂന്ന് റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. റിഷഭ് പന്തും (9), രോഹിത് ശര്‍മയും (10) നിരാശപ്പെടുത്തി.

വന്‍ തകര്‍ച്ചയിലേക്ക് പോയ ഇന്ത്യയെ കെ എല്‍ രാഹുലിന്റെ (84) പ്രകടനമാണ് പിടിച്ചുയര്‍ത്തിയത്. മധ്യനിരയില്‍ രവീന്ദ്ര ജഡേജ (77) നിര്‍ണ്ണായക അര്‍ധ സെഞ്ച്വറിയും നേടി. നിതീഷ് കുമാര്‍ 16 റണ്‍സെടുത്താണ് മടങ്ങിയത്. ഒരു ഘട്ടത്തില്‍ ഫോളോ ഓണ്‍ ഭീഷണി നേരിട്ട ഇന്ത്യയെ ബുംറയും ആകാശ് ദീപും ചേര്‍ന്നാണ് രക്ഷിച്ചത്.

31 റണ്‍സെടുത്ത ആകാശിനെ പുറത്താക്കി ട്രാവിസ് ഹെഡാണ് ഇന്ത്യയുടെ ഇന്നിങ്‌സിന് അവസാനമിട്ടത്. ഇതോടെ 260 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് അവസാനിച്ചത്. ഫോളോ ഓണ്‍ ഭീഷണി ഒഴിവായതോടെ സമനിലയിലേക്കാമെത്താമെന്ന പ്രതീക്ഷയിലേക്ക് ഇന്ത്യ എത്തുകയായിരുന്നു.

jasprit bumrah

ഓസീസിനെ വിറപ്പിച്ച് ഇന്ത്യ

രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസ്‌ട്രേലിയയെ തുടക്കത്തിലേ ഇന്ത്യ വിറപ്പിച്ചു. ഉസ്മാന്‍ ഖ്വാജയെ (8) പുറത്താക്കി ബുംറയാണ് തുടക്കമിട്ടത്. നതാന്‍ മക്‌സ്വീനിയെ (4) ആകാശ് ദീപും മാര്‍നസ് ലബ്യുഷെയ്‌നെ (1) ബുംറയും മിച്ചസല്‍ മാര്‍ഷിനെ (2) ആകാശ് ദീപും മടക്കിയതോടെ 28 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ഓസീസ് തകര്‍ന്നു. സ്റ്റീവ് സ്മിത്തിനെ (4) മുഹമ്മദ് സിറാജും മടക്കിയതോടെ ഓസീസ് വലിയ പ്രതിസന്ധിയിലേക്കാണ് പോയത്.

ട്രാവിസ് ഹെഡ് (17) അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ സിറാജിന്റെ ഷോര്‍ട്ട് ബോള്‍ കെണിയില്‍ ഹെഡ് വീണു. പാറ്റ് കമ്മിന്‍സിനെ (22) ബുംറ പുറത്താക്കിയതോടെ 7 വിക്കറ്റിന് 89 റണ്‍സെന്ന നിലയില്‍ ഓസീസ് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇന്ത്യക്ക് മുന്നില്‍ 275 റണ്‍സ് വിജയലക്ഷ്യം. ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആകാശ് ദീപും സിറാജും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

പ്ലേയിങ് 11

ഇന്ത്യ- യശ്വസി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, വിരാട് കോലി, റിഷഭ് പന്ത്, രോഹിത് ശര്‍മ (c), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്

ഓസ്ട്രേലിയ- ഉസ്മാന്‍ ഖ്വാജ, നതാന്‍ മക്സ്വീനി, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി, പാറ്റ് കമ്മിന്‍സ് (c), മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹെയ്സല്‍വുഡ്

Story first published: Wednesday, December 18, 2024, 5:28 [IST]
Other articles published on Dec 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+