For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഏഴു റണ്ണിനിടെ മൂന്നു വിക്കറ്റ്, ഇന്ത്യ തകര്‍ന്നു! പിടിമുറുക്കി ഓസ്‌ട്രേലിയ

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 474ന് മറുപടിയില്‍ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 164 റണ്‍സെന്ന നിലയിലാണ്. രണ്ടാംദിനം തീരാന്‍ കുറച്ചു ഓവറുകള്‍ മാത്രം ശേഷിക്കെ ഏഴു റണ്‍സിനിടെ മൂന്നു വിക്കറ്റുകള്‍ കളഞ്ഞു കുളിച്ചാണ് ഇന്ത്യ തകര്‍ച്ചയിലേക്കു വീണത്. ഓസീസിനൊപ്പമെത്താന്‍ ഇന്ത്യക്കു 310 റണ്‍സ് കൂടി വേണം. റിഷഭ് പന്തും (6) രവീന്ദ്ര ജഡേജയുമാണ് (4) ഇപ്പോള്‍ ക്രീസില്‍.

യശസ്വി ജയ്‌സ്വാള്‍ (82), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), കെഎല്‍ രാഹുല്‍ (24), വിരാട് കോലി (36), നൈറ്റ് വാച്ച്മാനായെത്തിയ ആകാശ്ദീപ് (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. മൂന്നാം വിക്കറ്റില്‍ ജയ്‌സ്വാള്‍- കോലി ജോടി 102 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ ടീം സ്‌കോര്‍ 152ല്‍ നില്‍ക്കെ ജയ്‌സ്വാളിന്റെ അപ്രതീക്ഷിത റണ്ണൗട്ട് ടേണിങ് പോയിന്റായി മാറി. പിന്നാലെ കോലിയും മടങ്ങിയതോടെ ഇന്ത്യ രണ്ടിന് 152ല്‍ നിന്നും നാലിന് 159ലേക്കു വീണു.

YASHASVI JAISWAL

നേരത്തേ ആറിന് 311 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് 163 റണ്‍സ് കൂടി നേടിയ ശേഷം 474നു പുറത്താവുകയായിരുന്നു. 34ാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച സ്റ്റീവ് സ്മിത്തിന്റെ (140) പ്രകടനമാണ് ഓസീസിന് കരുത്തായത്. 197 ബോളുകള്‍ നേരിട്ട താരം 13 ഫോറും മൂന്നു സിക്‌സറുമടിച്ചു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാലു വിക്കറ്റെടുത്തപ്പോള്‍ രവീന്ദ്ര ജഡേജ മൂന്നും ആകാശ്ദീപ് രണ്ടും വിക്കറ്റുകളെടുത്തു.

നേരത്തേ ആദ്യദിനം അരങ്ങേറ്റക്കാരനായ ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് (60), ഉസ്മാന്‍ ഖവാജ (57), മാര്‍നസ് ലബ്യുഷെയ്ന്‍ (72) എന്നിവരുടെ ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ് ഓസ്‌ട്രേലിയക്കു കരുത്തായത്. ഇവര്‍ക്കൊപ്പം സ്മിത്തും കൂടി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചതോടെ ഓസീസ് ടോട്ടല്‍ 300 കടക്കുകയും ചെയ്തു. ജസ്പ്രീത് ബുംറ പതിവുപോലെ മൂന്നു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചപ്പോള്‍ മറ്റാര്‍ക്കും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിച്ചില്ല.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് മികച്ച തുടക്കമാണ് കോണ്‍സ്റ്റാസ്-ഖവാജ ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഈ ജോടി കരുത്താര്‍ജിക്കവെ ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പ് രവീന്ദ്ര ജഡേജയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. അപകടകാരിയായ കോണ്‍സ്റ്റാസിനെ ജഡ്ഡു വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. 65 ബോളുകള്‍ നേരിട്ട കോണ്‍സ്റ്റാസിന്റെ ഇന്നിങ്‌സില്‍ ആറു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഖവാജ- ലബ്യുഷെയ്ന്‍ സഖ്യം 65 റണ്‍സുമായി ഓസീസ് നില ഭദ്രമാക്കി. ഖവാജ മടങ്ങിയ ശേഷം മൂന്നാം വിക്കറ്റില്‍ മറ്റൊരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് കൂടി ഓസീസ് ഇന്നിങ്‌സില്‍ കണ്ടു. ലബ്യുഷെയ്ന്‍- സ്മിത്ത് ജോടി 83 റണ്‍സാണ് അടിച്ചെടുത്തത്.

ഇതോടെ ഓസീസ് ടോട്ടല്‍ 230 റണ്‍സ് കടക്കുകയും ചെയ്തു. ട്രാവിസ് ഹെഡിനെയും (0) മിച്ചെല്‍ മാര്‍ഷിനെയും (4) ആറു റണ്‍സിന്റെ വ്യത്യാസത്തില്‍ ഇന്ത്യ മടക്കിയെങ്കിലും സ്മിത്തിന്റെ ഇന്നിങ്‌സ് ഓസീസിനെ വലിയ സ്‌കോറിലേക്കു നയിക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.

ഓസ്‌ട്രേലിയ- ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചെല്‍ മാര്‍ഷ്, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയണ്‍, സ്‌കോട്ട് ബോളന്‍ഡ്.

Story first published: Friday, December 27, 2024, 6:14 [IST]
Other articles published on Dec 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+