For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: മസില്‍ മെമ്മറിയൊക്കെ പക്കാ ആയിരിക്കും, എന്നാലും രോ-കോ കോണ്‍ഫിഡന്റായിരിക്കില്ലെന്ന് മുന്‍താരം

ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ സൂപ്പര്‍താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും നേരിടേണ്ടിവരുന്ന വെല്ലുവിളികളെക്കുറിച്ച് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഇരുവരുടെയും മസില്‍ മെമ്മറി നഷ്ടപ്പെട്ടിട്ടുണ്ടാകില്ല എന്ന് സമ്മതിക്കുമ്പോഴും പര്യടനത്തിന്റെ തുടക്കത്തില്‍ അവര്‍ക്ക് അവരുടെ കളിയില്‍ പൂര്‍ണ്ണ ആത്മവിശ്വാസം ഉണ്ടാകില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 19 ഞായറാഴ്ച പെര്‍ത്തില്‍ നടക്കുന്ന ആദ്യ മത്സരത്തോടെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ, ലോകചാമ്പ്യന്‍മാര്‍ക്കെതിരെ കളിക്കുന്നത്. ശുഭ്മാന്‍ ഗില്‍ എന്ന പുതിയ നായകന് കീഴിലാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. 15 അംഗ ഇന്ത്യന്‍ ടീമില്‍ കോലിയെയും രോഹിത്തിനെയും തിരഞ്ഞെടുത്തെങ്കിലും രോഹിതിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ശ്രദ്ധേയമായി.

Ind vs Aus

'ആകാശ് ചോപ്ര' എന്ന തന്റെ യൂട്യൂബ് ചാനലില്‍ പങ്ക് വെച്ച വീഡിയോയില്‍, ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും ഉള്ള ചുമതലയുടെ ഗൗരവം മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ എടുത്തുകാണിച്ചു. സ്ഥിരതയോടെ കളിക്കുന്ന കളിക്കാര്‍ക്കും ഡൗണ്‍ അണ്ടര്‍ സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി.

'ചിലപ്പോള്‍ എല്ലാ ഫോര്‍മാറ്റുകളിലും കളിക്കുന്നവര്‍ക്ക് പോലും ഈ ജോലി ബുദ്ധിമുട്ടാണെന്ന് തോന്നും. ഇന്ത്യന്‍ പിച്ചുകളില്‍ പന്ത് കണങ്കാലിന് അടുത്തേക്ക് വരുമ്പോള്‍ നിങ്ങള്‍ക്ക് നേരായ ബാറ്റ് ഉപയോഗിച്ച് കളിക്കേണ്ടി വന്നു. ഇവിടെ, പന്ത് നിങ്ങളുടെ ചെവിക്ക് അടുത്ത് വന്ന് നിങ്ങളുടെ തലയ്ക്ക് അടുത്ത് വിസില്‍ മുഴക്കും. അതിന് അനുസരിച്ച് ബാറ്റിംഗില്‍ മാറ്റം വരുത്തേണ്ടി വരും,' ചോപ്ര പറഞ്ഞു.

എല്ലാ ഫോര്‍മാറ്റുകളും കളിക്കുന്നവര്‍ക്കും വെല്ലുവിളി നേരിടേണ്ടിവരും. അപ്പോള്‍, സ്ഥിരതയോടെ കളിക്കാത്തവര്‍ക്ക് വെല്ലുവിളി എത്ര വലുതായിരിക്കും? മൂന്നര മാസത്തിന് ശേഷമാണ് നിങ്ങള്‍ വരുന്നതെങ്കില്‍, നിങ്ങള്‍ പരിശീലനം നടത്തുമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അത് ഒരിക്കലും പഴയതുപോലെയാകില്ല. നിങ്ങള്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് മറക്കില്ല. നിങ്ങളുടെ മസില്‍ മെമ്മറി അത്ര പെട്ടെന്ന് നഷ്ടപ്പെടില്ല. മസില്‍ മെമ്മറി ഉണ്ട്, പക്ഷേ നിങ്ങള്‍ക്ക് 100% ആത്മവിശ്വാസമുണ്ടായിരിക്കല്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളിക്കാര്‍ക്ക് പൂര്‍ണ്ണ ആത്മവിശ്വാസം ഇല്ലാത്തപ്പോള്‍ അവരുടെ സഹജാവബോധം പൂര്‍ണ്ണമായും കീഴടക്കാന്‍ അനുവദിക്കില്ലെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. ബൗളര്‍ ചെയ്യാന്‍ പദ്ധതിയിടുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നതിനുപകരം ബാറ്റ്സ്മാന്‍മാര്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങുമെന്നും അവിടെയാണ് അവര്‍ക്ക് വേഗത നഷ്ടപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയയില്‍ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും മികച്ച റെക്കോഡാണ് ഉള്ളത്. ഓസ്‌ട്രേലിയന്‍ പിച്ചിലെ 30 ഏകദിനങ്ങളില്‍ നിന്ന് രോഹിത് ശര്‍മ്മ നേടിയത് 1328 റണ്‍സാണെങ്കില്‍ 29 ഏകദിനങ്ങളില്‍ നിന്ന് കോലി നേടിയത് 1327 റണ്‍സാണ്. ഒാസ്‌ട്രേലിയയില്‍ ഇരുവരും അഞ്ച് വീതം ഏകദിന സെഞ്ച്വറികളാണ് നേടിയിരിക്കുന്നത്. രോഹിതിന്റെ ശരാശരി 53.49 ഉം കോലിയുടേത് 51.90 ഉം ആണ്.

2016ല്‍ വാക്കയില്‍ രോഹിത് നേടിയ 171* റണ്‍സ്, ഓസ്ട്രേലിയയില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോറായി തുടരുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ആകെ എട്ട് സെഞ്ച്വറികള്‍ നേടിയ രോഹിത് ശര്‍മ്മ, ഓസീസിനെതിരെ 9 സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാന്‍ വെറും രണ്ട് സെഞ്ച്വറി മാത്രം അകലെയാണ്. വെറും 10 റണ്‍സ് കൂടി നേടിയാല്‍, ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ സ്വന്തം നാട്ടില്‍ 1,000 ഏകദിന റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരമായി രോഹിത് ശര്‍മ്മ മാറും.

Story first published: Friday, October 17, 2025, 12:07 [IST]
Other articles published on Oct 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+