വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Womens world cup: ആദ്യ കളിയില്‍ വിന്‍ഡീസിന് നാടകീയ ജയം, പടിക്കല്‍ കലമുടച്ച് കിവീസ്

ഇന്ത്യയുടെ ആദ്യ കളി ഞായറാഴ്ചയാണ്

1

ബേയ് ഓവല്‍: ഐസിസിയുടെ വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനു ന്യൂസിലാന്‍ഡില്‍ ആവേശോജ്വല തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലാന്‍ഡിനെിരേ വെസ്റ്റ് ഇന്‍ഡീസ് ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. ഒരു ബോള്‍ ബാക്കിനില്‍ക്കെ മൂന്നു റണ്‍സിനാണ് വിന്‍ഡീസിന്റെ വിജയം. വിജയത്തിന് അരികില്‍ വരെയെത്തിയ ശേഷമാണ് ന്യൂസിലാന്‍ഡിന് അവസാന ഓവറില്‍ അടിതെറ്റിയത്.

260 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവീസിന് അവസാന ഓവില്‍ മൂന്നു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ ഏഴു റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ അവര്‍ അവിശ്വസനീയമാം വിധം തോല്‍വിയിലേക്കു കൂപ്പുകുത്തുകയായിരുന്നു. രണ്ടു റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച മൂന്നു വിക്കറ്റുകളും കിവീസ് കൈവിടുകയായിരുന്നു. അവസാന ഓവര്‍ ബൗള്‍ ചെയ്ത ഡിയാന്‍ഡ്ര ഡോട്ടിനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പിയായി മാറിയത്. കളിയില്‍ താരത്തിന്റെ ആദ്യ ഓവര്‍ കൂടിയായിരുന്നു ഇത്. അഞ്ചു ബോൡ നിന്നും രണ്ടു വിക്കറ്റുകളാണ് ഡോട്ടിന്‍ വീഴ്ത്തിയത്. ന്യൂസിലാന്‍ഡിന്റെ അവസാന താരം റണ്ണൗട്ടാവുകയായിരുന്നു.

2

സെഞ്ച്വറി നേടിയ ക്യാപ്റ്റനും ഓപ്പണറുമായ സോഫി ഡിവൈനാണ് ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ മികച്ചുനിന്നത്. 127 ബോളില്‍ താരം 12 ബൗണ്ടറികളടിച്ചു. വാലറ്റത്ത് വിക്കറ്റ് കീപ്പര്‍ കെയ്റ്റി മാര്‍ട്ടിന്‍ (44), ആമി സാറ്റര്‍വൈറ്റ് (31) എന്നിവരും കിവി ബാറ്റിങ് നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തി. വിന്‍ഡീസിനു വേണ്ടി ഡോട്ടിനെക്കൂടാതെ ഹെയ്‌ലി മാത്യൂസ്, അനീസ മുഹമ്മദ് എന്നിവരും രണ്ടു വീതം വിക്കറ്റുകളെുത്തു.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റിനു 259 റണ്‍സെടുക്കുകയായിരുന്നു. ഓപ്പണര്‍ ഹെയ്‌ലി മാത്യൂസ് (119) സെഞ്ച്വറിയുമായി തിളങ്ങി. 128 ബോളില്‍ താരം 16 ബൗണ്ടറികളും ഒരു സിക്‌സറുമിടിച്ചു. വിന്‍ഡീസ് നിരയില്‍ മറ്റാരും 40 പ്ലസ് പോലും നേടിയില്ല. ന്യൂസിലാന്‍ഡ് ബൗളര്‍മാരില്‍ മികച്ചുനിന്നത് ലിയ തഹൂഹുയായിരുന്നു. ജെസ്സ് കെറിനു രണ്ടു വിക്കറ്റും ലഭിച്ചു. സെഞ്ച്വറിക്കൊപ്പം ബൗളിങില്‍ രണ്ടു വിക്കറ്റുകളുമെടുത്ത വിന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസാണ് പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.

ഇന്ത്യയുടെ ആദ്യ എതിരാളി പാകിസ്താന്‍

ഇന്ത്യന്‍ ടീമിന്റെ ആദ്യ പോരാട്ടം ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മല്‍സരം. കളി സ്റ്റാര്‍ സ്‌പോര്‍ട്‌സ്, ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ എന്നിവയില്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യും. വിജയത്തുടക്കം തേടിയാണ് വെറ്ററന്‍ താരം മിതാലി രാജിനു കീഴില്‍ ഇന്ത്യയിറങ്ങുന്നത്. ശക്തമായ ടീമിനെയാണ് ലോകകപ്പില്‍ ഇന്ത്യ അണിനിരത്തുന്നത്. സ്മൃതി മന്ദന, ഷഫാലി വര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ജുലാന്‍ ഗോസ്വാമി തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്
മിതാലി രാജ് (ക്യാപ്റ്റന്‍), സ്മൃതി മന്ദന, ഷഫാലി വര്‍മ, യാസ്തിക ഭാട്ടിയ, ഹര്‍മന്‍പ്രീത് കൗര്‍, ദീപ്തി ശര്‍മ, പൂജ വസ്ത്രാക്കര്‍, റിച്ച ഘോഷ്, താനിയ ഭാട്ടിയ, സ്‌നേഹ റാണ, ജുലാന്‍ ഗോസ്വാമി, മേഘ്‌ന സിങ്, രേണുക സിങ്, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്.

Story first published: Friday, March 4, 2022, 15:35 [IST]
Other articles published on Mar 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X