വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇത്തവണ എങ്കിലും ദക്ഷിണാഫ്രിക്കയുടെ ശാപമോഷം മാറുമോ? സാധ്യതാ ഇലവന്‍ ഇങ്ങനെ

ലണ്ടന്‍: ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ കിരീടമോഹത്തിന് ഇത്തവണയെങ്കിലും അവസാനം ഉണ്ടാകുമോയെന്ന് കണ്ടറിയണം. മികച്ച ടീമുണ്ടെങ്കിലും കാലങ്ങളായി പിന്തുടരുന്ന ശനിദശ ഉത്തവണ തിരുത്താം എന്ന പ്രതീക്ഷയിലാണ് ടീം. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ പരിചിതമായ നിരവധി താരങ്ങള്‍ ഇത്തവണ ടീമിലുണ്ട്. ഫാസ്റ്റ് ബൗളര്‍മാരിലാണ് പ്രതീക്ഷ. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലെ മുന്‍നിരക്കാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുണ്ട്.

സ്റ്റാര്‍ പേസര്‍ ഡെയ്ന്‍ സ്‌റ്റെയിന് പരിക്കേറ്റ് ആദ്യ മത്സരങ്ങള്‍ നഷ്ടമാവുന്നത് ടീമിന് കനത്ത തിരിച്ചടിയാണ്. ലൂങ്കി എന്‍ഗിഡി,കഗിസോ റബാദ എന്നിവരുടെ അതിവേഗ പേസ് ബൗളിങ്ങ് എതിരാളികളുടെ ഉറക്കം കെടുത്തും. ഫഫ് ഡുപ്ലെസിസിന്റെ കീഴില്‍ ചരിത്രനേട്ടം ലക്ഷ്യംവെച്ചിറങ്ങുന്ന ദക്ഷിണാഫ്രിക്കയുടെ സാധ്യതാ ഇലവനെ പരിശോധിക്കാം.

കന്നിക്കിരീടം തേടി ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആതിഥേയരുടെ സാധ്യതാ ഇലവന്‍ ഇങ്ങനെ

ഫഫ് ഡുപ്ലെസിസ്

ഫഫ് ഡുപ്ലെസിസ്

ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റനാണ് ഫഫ് ഡുപ്ലെസിസ്. ബാറ്റിങ് നിരയുടെ പ്രതീക്ഷകളെല്ലാം താരത്തിന്റെ തോളിലാണ്. 134 ഏകദിനത്തില്‍ നിന്ന് 45.71 ശരാശരിയില്‍ 5120 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. ഇതില്‍ 11 സെഞ്ച്വറിയും 32 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളെക്കുറിച്ച് പരിചയസമ്പന്നനായ ഡുപ്ലെസിസ് ഇത്തവണ ടൂര്‍ണമെന്റിന്റെ ടോപ് സ്‌കോററാന്‍ സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്നിലാണ്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനും താരത്തിന് സാധിച്ചിരുന്നു.

ഹാഷിം അംല

ഹാഷിം അംല

സീനിയര്‍ താരമായ ഹാഷിം അംല ഓപ്പണര്‍ റോളിലെത്തും. അടുത്തിടയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതിരുന്ന അംലയെ ടീമിലെടുത്തതിനെതിരേ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സന്നാഹ മത്സരത്തില്‍ തുടര്‍ച്ചയായി രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടി അദ്ദേഹം ഫോം വീണ്ടെടുത്തിട്ടുണ്ട്. 174 ഏകദിനത്തില്‍ നിന്ന് 49.75 ശരാശരിയില്‍ 7910 റണ്‍സാണ് അംല നേടിയത്. ഇതില്‍ 27 സെഞ്ച്വറിയും 37 അര്‍ദ്ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ഡേവിഡ് മില്ലര്‍

ഡേവിഡ് മില്ലര്‍

ഐ.പി.എല്ലില്‍ മോശം പ്രകടനമായിരുന്നെങ്കിലും ടീമിലെ വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ക്കും പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. മദ്ധ്യനിരയില്‍ ടീമിന് അടിത്തറയേകുന്നത് മില്ലറാവും. 120 ഏകദിനത്തില്‍ നിന്ന് 38.96 ശരാശരിയില്‍ 2922 റണ്‍സാണ് മില്ലറുടെ സമ്പാദ്യം. അഞ്ച് സെഞ്ച്വറിയും 12 അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടുള്ള അദ്ദേഹം ഏകദിന റാങ്കിങ്ങില്‍ 28ാം സ്ഥാനത്താണ്.

ക്വിന്റന്‍ ഡീ കോക്ക്

ക്വിന്റന്‍ ഡീ കോക്ക്

അംലയ്‌ക്കൊപ്പം ഓപ്പണറായി ക്വിന്റന്‍ ഡീകോക്കെത്തും. ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ ഡീ കോക്കിന്റെ സമീപകാല ഫോം ടീമിന് പ്രതീക്ഷ നല്‍കുന്നു. ആക്രമണ ശൈലിയിലും കളിക്കാന്‍ കെല്‍പ്പുള്ള അദ്ദേഹം ഐ.പി.എല്ലിലും തിളങ്ങി. 106 ഏകദിനത്തില്‍ നിന്ന് 45.56 ശരാശരിയില്‍ 4602 റണ്‍സാണ് ഡി കോക്ക് നേടിയത്. 14 സെഞ്ച്വറിയും 21 അര്‍ദ്ധ സെഞ്ച്വറിയും താരം സ്വന്തം പേരിലാക്കി. റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ്.

എയ്ഡന്‍ മാര്‍ക്രം

എയ്ഡന്‍ മാര്‍ക്രം

ടീമിലെ യുവതാരം എയ്ഡന്‍ മാര്‍ക്രമിനും ടീമില്‍ സ്ഥാനം ലഭിക്കും. ടോപ് ഓഡറില്‍ തല്ലിത്തകര്‍ന്ന് കളിക്കാന്‍ കെല്‍പ്പുള്ള മാര്‍ക്രമിന് പരിചയസമ്പത്ത് കുറവുണ്ട്. 18 ഏകദിനത്തില്‍ നിന്ന് 29.59 ശരാശരിയില്‍ 503 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. രണ്ട് അര്‍ദ്ധ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താനായില്ല. റാങ്കിങ്ങില്‍ 90ാം സ്ഥാനത്ത്.

ആന്‍ഡിലി ഫെലുക്കുവായോ

ആന്‍ഡിലി ഫെലുക്കുവായോ

ഓള്‍റൗണ്ടറായ ആന്‍ഡിലി ഫെലുക്കുവായോയ്ക്കും ടീമില്‍ സ്ഥാനം ലഭിക്കും. 23കാരനായ താരം 43 മത്സരത്തില്‍ നിന്ന് 32 ശരാശരിയില്‍ 416 റണ്‍സും 54 വിക്കറ്റുമാണ് സ്വന്തം പേരിലാക്കിയത്. മദ്ധ്യനിരയില്‍ ബാറ്റുകൊണ്ട് സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ മിടുക്കനാണെന്ന് ഇതിനോടകം താരം തെളിയിച്ചിട്ടുണ്ട്.

ജെ പി ഡുമിനി

ജെ പി ഡുമിനി

പരിചയസമ്പന്നനായ ജെ.പി ഡുമിനി ടോപ് ഓഡറില്‍ ടീമിന് കരുത്ത് പകരും. 194 ഏകദിനത്തില്‍ നിന്ന് 37.39 ശരാശരിയില്‍ 5047 റണ്‍സാണ് അദ്ദേഹം നേടിയത്. നാല് തവണ സെഞ്ച്വറി കണ്ടെത്തിയ ഡുമിനി 27 അര്‍ദ്ധ സെഞ്ച്വറിയും സ്വന്തം പേരിലാക്കി. റാങ്കിങ്ങില്‍ 58ാം സ്ഥാനത്തുള്ള ഡുമിനി ലോകകപ്പിന് ശേഷം വിരമിക്കും. സന്നാഹ മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല.

കഗിസോ റബാദ

കഗിസോ റബാദ

ടീമിന്റെ വജ്രായുധം. വേഗംകൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന റബാദ ഇക്കഴിഞ്ഞ ഐ.പി.എല്ലിലും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. 66 ഏകദിനത്തില്‍ നിന്ന് 106 വിക്കറ്റാണ് റബാദ വീഴ്ത്തിയത്. 201 റണ്‍സും താരം നേടിയിട്ടുണ്ട്. 16 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്കിന്റെ പിടിയിലായിരുന്ന താരം കായിക ക്ഷമത വീണ്ടെടുത്തിട്ടുണ്ട്.

ക്രിസ് മോറിസ്

ക്രിസ് മോറിസ്

ടീമിലെ പേസ് ബൗളര്‍ ഓള്‍റൗണ്ടര്‍. ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ള ഇത്തവണത്തെ ലോകകപ്പില്‍ മോറിസിന് ടീമില്‍ സ്ഥാനം ലഭിക്കാന്‍ സാധ്യ കൂടുതലാണ്. 34 ഏകദിനത്തില്‍ നിന്ന് 394 റണ്‍സും 35 വിക്കറ്റുമാണ് മോറിസിന്റെ നേട്ടം. 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 62 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ കെല്‍പ്പുള്ള താരത്തിന് ടീമില്‍ നിര്‍ണ്ണായക ചുമതലയുണ്ടാവും.

ലൂങ്കി എന്‍ഗിഡി

ലൂങ്കി എന്‍ഗിഡി

23കാരനായ ലൂങ്കി എന്‍ഗിഡിയും പേസ് ബൗളിങ്ങില്‍ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. തന്റെ ഉയരക്കൂടുതല്‍ ഇംഗ്ലണ്ടില്‍ മുതലാക്കാനായാല്‍ ടീമിനത് ഗുണംചെയ്യു. 18 ഏകദിനം മാത്രം കളി പരിചയമുള്ള എന്‍ഗിഡി 34 വിക്കറ്റ് ഇതിനോടകം സ്വന്തം പേരിലാക്കി. 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ആദ്യ മത്സരം മുതല്‍ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമുണ്ടാകും.

ഇമ്രാന്‍ താഹിര്‍

ഇമ്രാന്‍ താഹിര്‍

40കാരനായ ഇമ്രാന്‍ താഹിറിനാവും ടീമിന്റെ സ്പിന്‍ ചുമതല. ഐ.പി.എല്ലിന്റെ ഈ സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയ ബൗളറെന്ന ബഹുമതി സ്വന്തമാക്കിയ താഹിറ് മികവ് ആവര്‍ത്തിച്ചാല്‍ ടീമിന്റെ കുതിപ്പിനത് കരുത്താകും. 98 ഏകദിനത്തില്‍ നിന്ന് 162 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 45 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

Story first published: Thursday, May 30, 2019, 10:32 [IST]
Other articles published on May 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X