വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിത്, മായങ്ക്, ഗില്‍ കളിക്കട്ടെ- സിഡ്‌നിയില്‍ ഒഴിവാക്കേണ്ടത് അവനെയെന്ന് ഗവാസ്‌കര്‍

ഹനുമാ വിഹാരിയെ ഒഴിവാക്കി

1

ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ മടങ്ങിവരവ് ഇന്ത്യന്‍ ലൈനപ്പില്‍ ചില മാറ്റങ്ങള്‍ കൊണ്ടു വരാന്‍ സാധ്യതയേറെയാണ്. ഹിറ്റ്മാന്‍ തിരിച്ചെത്തിയാല്‍ ഓപ്പണിങില്‍ ആര്‍ക്കാവും സ്ഥാനം നഷ്ടമാവുകയെന്നാണ് അറിയാനുള്ളത്. രണ്ടാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍- ശുഭ്മാന്‍ ഗില്‍ സഖ്യമായിരുന്നു ഓപ്പണ്‍ ചെയ്തത്. മായങ്ക് നിരാശപ്പെടുത്തിയെങ്കിലും അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഗില്‍ മികച്ച ബാറ്റിങിലൂടെ പ്രശംസയേറ്റു വാങ്ങി.

രോഹിത് തിരിച്ചെത്തിയാല്‍ മോശം ഫോമിലുള്ള മായങ്കിനു സ്ഥാനം നഷ്ടമാവാനാണ് സാധ്യത. എന്നാല്‍ മായങ്ക്, രോഹിത്, ഗില്‍ എന്നിവരെ ഒരേ ഇലവവില്‍ ഉള്‍പ്പെടുത്തി ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ സുനില്‍ ഗവാസ്‌കര്‍.

രോഹിത്തും മായങ്കും ഓപ്പണര്‍മാര്‍

രോഹിത്തും മായങ്കും ഓപ്പണര്‍മാര്‍

രോഹിത്തും മായങ്കും സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യണമെന്നാണ് ഗവാസ്‌കറുടെ നിര്‍ദേശം. ശുഭ്മാന്‍ ഗില്ലിനെ തഴയരുത്. മെല്‍ബണിലെ അരങ്ങേറ്റ ടെസ്റ്റില്‍ താരത്തിന്റെ ബാറ്റിങ് ഉജ്ജ്വലമായിരുന്നു. ഗില്ലിനെ സിഡ്‌നിയില്‍ ഓപ്പണിങില്‍ നിന്നു മാറ്റി പകരം ചേതേശ്വര്‍ പുജാരയുടെ പൊസിഷനായ മൂന്നാം നമ്പറിലേക്കു മാറ്റണം. പുജാര നാലാമനായും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ അഞ്ചാമനായും കളിക്കണം.
രോഹിത് എത്തുന്നതോടെ ഹനുമാ വിഹാരിയെ സിഡ്‌നിയില്‍ ഇന്ത്യന്‍ ഇലവനില്‍ നിന്നും ഒഴിവാക്കാവുന്നതാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു. സോണി സ്‌പോര്‍ട്്‌സ് നെറ്റ്‌വര്‍ക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു പേരും നിറംമങ്ങി

രണ്ടു പേരും നിറംമങ്ങി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ കഴിഞ്ഞ രണ്ടു ടെസ്റ്റുകളില്‍ മായങ്ക് മാത്രമല്ല വിഹാരിയും ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഈ രണ്ടു പേരില്‍ മായങ്കിനെ ഇന്ത്യ നിലനിര്‍ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നു ഗവാസ്‌കര്‍ തുറന്നു പറഞ്ഞു.
മായങ്ക് ആദ്യ രണ്ടു ടെസ്റ്റുകളിലെ നാല് ഇന്നിങ്‌സുസളിലായി വെറും 31 റണ്‍സാണ് നേടിയത്. വിഹാരിയാവട്ടെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് 45 റണ്‍സായിരുന്നു.

രഹാനെയെ പ്രശംസിച്ചു

രഹാനെയെ പ്രശംസിച്ചു

മെല്‍ബണ്‍ ടെസ്റ്റില്‍ വിരാട് കോലിയുടെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്നു വിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഗവാസ്‌കര്‍ പ്രശംസിച്ചു. രഹാനെയുടെ സെഞ്ച്വറി ഓസ്‌ട്രേലിയന്‍ ക്യാംപിനുള്ള മുന്നിറിയിപ്പ് കൂടിയാണ്. തലകുനിച്ച് മടങ്ങാന്‍ തങ്ങള്‍ക്കു ഉദ്ദേശമില്ലെന്ന സന്ദേശമാണ് രഹാനെയുടെ ഇന്നിങ്‌സ് ആതിഥേയര്‍ക്കു നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സെഞ്ച്വറികളിലൊന്നായി രഹാനെയുടേത് മാറിക്കഴിഞ്ഞുവെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഗവാസ്‌കര്‍ പററഞ്ഞു.

Story first published: Wednesday, December 30, 2020, 14:35 [IST]
Other articles published on Dec 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X