വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലി തെറിച്ചു, സ്‌റ്റോക്‌സ് വീണ്ടും ലോക നെറുകയില്‍... വിസ്ഡണ്‍ ക്രിക്കറ്റര്‍ പുരസ്‌കാരം

ഇംഗ്ലണ്ടിനൊപ്പമുള്ള മിന്നുന്ന പ്രകടനമാണ് താരത്തെ ജേതാവാക്കിയത്

ലണ്ടന്‍: ഐസിസിസുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനു പിന്നാലെ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന്റെ കരിയറിലേക്കു മറ്റൊര പൊന്‍തൂവല്‍ കൂടി. ക്രിക്കറ്റിലെ ബൈബിളെന്നു വിശേഷിപ്പിക്കപ്പെടുന്ന വിസ്ഡണ്‍ മാസികയുടെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡാണ് ഇപ്പോള്‍ സ്‌റ്റോക്‌സിനെ തേടിയെത്തിയത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെ കന്നി ലോക കിരീടത്തിലേക്കു നയിച്ച പ്രകടനമാണ് സറ്റോക്‌സിനെ ജേതാവാക്കിയത്.

stokes 1

ലോകകപ്പിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. ലോകകപ്പിലെ പ്രകടനം മാത്രമല്ല ചിരവൈരികളായ ഓസ്‌ട്രേലിയക്കെതിരേയുള്ള ആഷസ് ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനവും സ്റ്റോക്‌സിനു കരുത്തായി. ഹെഡിങ്‌ലേ ടെസ്റ്റില്‍ ഓസീസിനെ ഇംഗ്ലണ്ട് കീഴടക്കിയപ്പോള്‍ ഹീറോയായത് സ്‌റ്റോക്‌സായിരുന്നു. ടെസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നെന്നാണ് ഇതു വിലയിരുത്തപ്പെടുന്നത്.

തുടര്‍ച്ചയായി മൂന്നു വര്‍ഷം വിസ്ഡണ്‍ പുരസ്‌കാരം കൈക്കലാക്കിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ആധിപത്യം കൂടിയാണ് സ്റ്റോക്‌സ് ഇത്തവണ അവസാനിപ്പിച്ചത്. മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും നായകനുമായിരുന്ന ആന്‍ഡ്രു ഫ്‌ളിന്റോഫിനു ശേഷം വിസ്ഡണ്‍ പുരസ്‌കാരം കൈക്കലാക്കിയ ആദ്യ ഇംഗ്ലീഷ് താരം കൂടിയാണ് അദ്ദേഹം. 2005ലായിരുന്നു ഫ്‌ളിന്റോഫ് വിസ്ഡണ്‍ പ്ലെയര്‍ ഓഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടത്.

2

ആഴ്ചകളുടെ വ്യത്യാസത്തിലാണ് ഒരു ജീവിതകാലത്തെ തന്നെ ഏറ്റവും മികച്ച രണ്ടു പ്രകനടങ്ങള്‍ സ്റ്റോക്‌സ് കാഴ്ചവച്ചതെന്നു വിസ്ഡണ്‍ എഡിറ്റര്‍ ലോറന്‍സ് ബൂത്ത് പറഞ്ഞു. ലോകകപ്പ് ഫൈനലിലെ ദുഷ്‌കരമായ റണ്‍ചേസില്‍ ആദ്യം സ്റ്റോക്‌സ് ചുക്കാന്‍ പിടിച്ചു, പിന്നീട് സൂപ്പര്‍ ഓവറില്‍ 15 റണ്‍സും താരം അടിച്ചെടുത്തു. ശേഷം ആഷസിലെ മൂന്നാം ടെസ്റ്റില്‍ പുറത്താവാതെ 135 റണ്‍സെടുത്ത സ്റ്റോക്‌സ് ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്റെ നാടകീയ വിജയവും സമ്മാനിച്ചതായി ബൂത്ത് ചൂണ്ടിക്കാട്ടി.

അതേസമയം, വിസ്ഡണിന്റെ ലീഡിങ് ടി20 ക്രിക്കറ്റര്‍ പുരസ്‌കാരം വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലിനാണ്. ലീഡിങ് വനിതാ ക്രിക്കറ്ററായി തിരഞ്ഞെടുക്കപ്പെട്ടത് ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറിയാണ്.

2016 മുതല്‍ 18 വരെ കോലിക്കായിരുന്നു വിസ്ഡണിന്റെ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്. ഇതിഹാസ താരങ്ങളായ വീരേന്ദര്‍ സെവാഗ് (2008, 09), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (2010) എന്നിവരാണ് ഇന്ത്യയില്‍ നിന്നും നേരത്തേ ഈ നേട്ടത്തിന് അര്‍ഹരായിട്ടുള്ളത്. കൂടുതല്‍ തവണ ജേതാവായിട്ടുള്ള താരമെന്ന റെക്കോര്‍ഡ് കോലിക്കു സ്വന്തമാണ്. മറ്റാര്‍ക്കും മൂന്നു തവണ ഈ പുരസ്‌കാരം ലഭിച്ചിട്ടില്ല. സെവാഗിനെക്കൂടാതെ ലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കക്കാരയും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Story first published: Wednesday, April 8, 2020, 14:42 [IST]
Other articles published on Apr 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X