വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മനപ്പൂര്‍വ്വമായിരുന്നില്ല- വാട്‌സനുമായുള്ള കൊമ്പുകോര്‍ക്കലിനെക്കുറിച്ച് ഗൗതം ഗംഭീര്‍

2008ലെ ഇന്ത്യ- ഓസ്‌ട്രേലിയ ടെസ്റ്റിലായിരുന്നു സംഭവം

ഇന്ത്യന്‍ ക്രിക്കറ്റിലെ ആംഗ്രി യങ് മാനായിരുന്നു മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കളിക്കളത്തില്‍ പലപ്പോഴും പ്രകോപനപരമായ പെരുമാറ്റത്തിന്റെ പേരില്‍ ഗംഭീര്‍ പ്രതിക്കൂട്ടിലുമായിട്ടുണ്ട്. ഒരു തവണ വിലക്ക് വരെ താരം നേരിട്ടു. 2008ല്‍ നടന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റിലായിരുന്നു ഷെയ്ന്‍ വാട്‌സനുമായുള്ള ഉടക്കിന്റെ പേരില്‍ ഗംഭീറിനു ഒരു കളിയില്‍ വിലക്ക് നേരിട്ടത്. സിംഗിളിനായുള്ള ഓട്ടത്തിനിടെ വാട്‌സനെ കൈമുട്ട് കൊണ്ട് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

ഈ സംഭവത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ഗംഭീര്‍. മനപ്പൂര്‍വ്വമായിരുന്നില്ല താന്‍ അത്തരത്തില്‍ പെരുമാറിയതെന്നും കോച്ച് ഗാരി കേസ്റ്റണിന്റെ നിര്‍ദേശം അനുസരിച്ചതാണ് വിലക്കിലേക്കു വഴിയൊരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിലക്കുണ്ടാവില്ലെന്നു കേസ്റ്റണ്‍ പറഞ്ഞു

ഇംഗ്ലണ്ടിന്റെ ക്രിസ് ബ്രോഡായിരുന്നു അന്നു മാച്ച് റഫറി. ബ്രോഡ് എന്തു തന്നെ ശിക്ഷ വിധിച്ചാലും അംഗീകരിക്കണമെന്നായിരുന്നു കോച്ച് ഗാരി കേസ്റ്റണ്‍ തന്നോടു പറഞ്ഞത്. ബ്രോഡ് വിലക്ക് പോലുള്ള കടുത്ത നടപടികളെടുക്കില്ലെന്നും തന്നെ ബോധ്യപ്പെടുത്തിയതായി ഗംഭീര്‍ പറയുന്നു.
അന്ന് മനപ്പൂര്‍വ്വമായിരുന്നില്ല താന്‍ വാട്‌സനെ കൈമുട്ട് കൊണ്ടിടിച്ചത്. എന്നാല്‍ മല്‍സരത്തിനു ശേഷം തനിക്കു വിലക്ക് ലഭിച്ചു. മനപ്പൂര്‍വ്വമാണ് വാട്‌സനെ താന്‍ കൈമുട്ട് കൊണ്ട് ഇടിച്ചതെന്നായിരുന്നു പലരുയെയും ആരോപണം. എന്നാല്‍ അതു സത്യമല്ലെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

വിശദീകരണം തേടി

മല്‍സരത്തിനിടെയുണ്ടായ സംഭവത്തിന്റെ പേരില്‍ മാച്ച് റഫറി ബ്രോഡ് തന്നോട് വിശദീകരണം തേടി. അപ്പോഴായിരുന്നു കേസ്റ്റണിന്റെ ഉപദേശം. ബ്രോഡാണ് മാച്ച് റഫറി. നീ തെറ്റ് പറ്റിയതായി സമ്മതിച്ചാല്‍ അദ്ദേഹത്തിന്റെ മനസ്സലിയുമെന്നും വിലക്ക് പോലുള്ള നടപടിയുണ്ടാവില്ലെന്നും കേസ്റ്റണ്‍ പറഞ്ഞു. തുടര്‍ന്ന് കേസ്റ്റണിനൊപ്പം വാദം കേള്‍ക്കലിന് ഹാജരാവുകയും ചെയ്തു.
തെറ്റ് ചെയ്തതായി നിങ്ങള്‍ സമ്മതിക്കുന്നുണ്ടോയെന്ന ബ്രോഡിന്റെ ചോദ്യത്തിന് അതെ എന്നായിരുന്നു തന്റെ മറുപടി. പിന്നാലെ നിങ്ങളെ ഒരു കളിയില്‍ വിലക്കുന്നതായി അദ്ദേഹം വിധി പ്രസ്താവിക്കുകയും ചെയ്തതായി ഗംഭീര്‍ വിശദീകരിച്ചു.

ഗംഭീര്‍ മികച്ച ഫോമില്‍

വാട്‌സനുമായി ഉരസലുണ്ടായ മല്‍സരത്തില്‍ മികച്ച ഫോമിലായിരുന്നു ഗംഭീര്‍. ഇന്ത്യക്കു വേണ്ടി ഒന്നാമിന്നിങ്‌സില്‍ അദ്ദേഹം ഡബിള്‍ സെഞ്ച്വറി നേടുകയും ചെയ്തു. 380 പന്തില്‍ 204 റണ്‍സാണ് ഗംഭീര്‍ നേടിയത്. ഗംഭീറിനെക്കൂടാതെ വിവിഎസ് ലക്ഷ്മണും ഡബിള്‍ അടിച്ചിരുന്നു. ഇന്ത്യയെ ഇതു 613 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു.
മറുപടിയില്‍ ഓസ്‌ട്രേലിയയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. മൈക്കല്‍ ക്ലാര്‍ക്കിന്റെ സെഞ്ച്വറിയും മാത്യു ഹെയ്ഡന്‍, സൈമണ്‍ കാറ്റിച്ച്, റിക്കി പോണ്ടിങ്, മൈക്കല്‍ ഹസ്സി എന്നിവരുടെ ഫിഫ്റ്റിയും ഓസീസിനെ 577 റണ്‍സ് നേടാന്‍ സഹായിച്ചു. ഈ ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയും ചെയ്തിരുന്നു.

Story first published: Thursday, June 18, 2020, 16:11 [IST]
Other articles published on Jun 18, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X