വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഡല്‍ഹിക്ക് മിഷന്‍ ഇംപോസിബിള്‍? പഞ്ചാബിനെ പിടിച്ചുകെട്ടുമോ ഗംഭീറും സംഘവും?

ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു തുടരുകയാണ്

ദില്ലി: ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ശക്തമായ തിരിച്ചുവരവിനു കോപ്പുകൂട്ടി മിന്നുന്ന ഫോമിലുള്ള കിങ്‌സ് ഇലവന്‍ പഞ്ചാബുമായി ഏറ്റുമുട്ടും. രാത്രി എട്ടു മണിക്കു ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണണ് മല്‍സരം. ഈ സീസണില്‍ ഇരുടീമുകളും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഹോംഗ്രൗണ്ടായ മൊഹാലിയില്‍ പഞ്ചാബ് ആറു വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തുവിട്ടിരുന്നു. അന്നത്തെ തോല്‍വിക്കു ഇത്തവണ സ്വന്തം മൈതാനത്ത് കണക്കുതീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി.

എന്നാല്‍ ആര്‍ അശ്വിന്റെ നായകത്വത്തില്‍ ഈ സീസണിലെ ഏറ്റവും മികച്ച ടീമുകളിലൊന്നായി മാറിയ പഞ്ചാബ് വിജയക്കുതിപ്പ് തുടരാനൊരുങ്ങുകയാണ്. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച പഞ്ചാബ് ഒരു കളിയില്‍ മാത്രമേ തോറ്റിട്ടുള്ളൂ.

ഗംഭീറിനും ഡല്‍ഹിയെ രക്ഷിക്കാനാവുന്നില്ല

ഗംഭീറിനും ഡല്‍ഹിയെ രക്ഷിക്കാനാവുന്നില്ല

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ രണ്ടു തവണ കിരീടവിജയത്തിലേക്കു നയിച്ച ഗൗതം ഗംഭീറിനെ കൊണ്ടുവന്നിട്ടും ഡല്‍ഹിക്കു ഈ സീസണില്‍ രക്ഷയില്ല. ടൂര്‍ണമെന്റിന്റെ കഴിഞ്ഞ 10 സീസണുകളിലും കിരീടം നേടാനോ ഫൈനലില്‍ പോലുമെത്താനോ കഴിയാത്ത ഏക ടീമാണ് ഡല്‍ഹി. ഈ സീസണിലും ഡല്‍ഹിക്കു തങ്ങളുടെ വിധി മാറ്റാന്‍ കഴിയില്ലെന്നാണ് ഇതുവരെയുള്ള പ്രകടനം തെളിയിക്കുന്നത്.
ഐപിഎല്ലിലെ മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ര മോശമല്ല ഡല്‍ഹി. പക്ഷെ ടീമെന്ന നിലയില്‍ ഒത്തിണക്കത്തോടെ കളിക്കാന്‍ സാധിക്കാതെ വെറും ആള്‍ക്കൂട്ടമായി മാറിയിരിക്കുകയാണ് ഡല്‍ഹി. എത്രയും വേഗത്തില്‍ താളംവീണ്ടെടുത്തില്ലെങ്കില്‍ ഈ സീസണിലെ ഐപിഎല്ലിലും ഡല്‍ഹിക്കു പ്ലേഓഫിലെത്താനാവില്ല.

പേടിക്കണം ഗെയ്‌ലിനെ

പേടിക്കണം ഗെയ്‌ലിനെ

ഡല്‍ഹി പഞ്ചാബ് നിരയില്‍ ഏറ്റവുമധികം ഭയപ്പെടേണ്ടത് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയാണ്. സീസണില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ഒരു സെഞ്ച്വറിയും രണ്ടു അര്‍ധസെഞ്ച്വറിയുമാണ് മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നും ഗെയ്ല്‍ വാരിക്കൂട്ടിയത്.
ഗെയ്‌ലിനെപ്പോലെ തന്നെ പഞ്ചാബ് നിരയിലെ മറ്റൊരു അപകടകാരിയായ താരമാണ് വെടിക്കെട്ട് ഓപ്പണര്‍ ലോകേഷ് രാഹുല്‍. കഴിഞ്ഞ മല്‍സരത്തില്‍ ഗെയ്‌ലിനെപ്പോലും കാഴ്ചക്കാരനാക്കിയ പ്രകടനമാണ് രാഹുല്‍ കാഴ്ചവച്ചത്. ഓപ്പണിങില്‍ ഇവരില്‍ ആരെങ്കിലുമൊരാള്‍ ക്ലിക്കായാല്‍ പഞ്ചാബിനെ തടഞ്ഞുനിര്‍ത്തുക ഡല്‍ഹിക്കു ദുഷ്‌കരമാവും.

മൊഹാലിയില്‍ പഞ്ചാബ് ആധിപത്യം

മൊഹാലിയില്‍ പഞ്ചാബ് ആധിപത്യം

ഈ സീസണില്‍ നേരത്തേ മൊഹാലിയില്‍ നടന്ന മല്‍സരത്തില്‍ ഡല്‍ഹിയെ ആറു വിക്കറ്റിനു തകര്‍ത്തുവിടാനായത് പഞ്ചാബിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 166 റണ്‍സായിരുന്നു നേടിയത്. ക്യാപ്റ്റന്‍ ഗംഭീറിന്റെ (55) ഇന്നിങ്‌സായിരുന്നു ഡല്‍ഹിക്കു കരുത്തേകിയത്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറിയുമായി രാഹുല്‍ കളം നിറഞ്ഞപ്പോള്‍ ഏഴു പന്തും ആറു വിക്കറ്റു ം ബാക്കിനില്‍ക്കെ പഞ്ചാബ് അനായാസം ലക്ഷ്യത്തിലെത്തി. വെറും 14 പന്തില്‍ നിന്നായിരുന്നു രാഹുലിന്റെ അര്‍ധസെഞ്ച്വറി. കരുണ്‍ നായരും (50) മികച്ച പ്രകടനം നടത്തിയിരുന്നു.

പന്ത് ഡല്‍ഹിയുടെ തുറുപ്പുചീട്ട്

പന്ത് ഡല്‍ഹിയുടെ തുറുപ്പുചീട്ട്

ഗംഭീര്‍, കോളിന്‍ മണ്‍റോ, ഗ്ലെന്‍ മാക്‌സ്‌വെല്‍ തുടങ്ങിയ മിന്നും താരങ്ങളുണ്ടായിട്ടും ഇന്ത്യന്‍ യുവ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് ഈ സീസണില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ടായത്. അഞ്ചു മല്‍സരങ്ങൡ നിന്നും താരം 223 റണ്‍സ് നേടിയിട്ടുണ്ട്.
എന്നാല്‍ പന്തിനെ മാത്രം ആശ്രയിച്ച് മല്‍സരം ജയിക്കാനാവില്ലെന്നു ഗംഭീറിന് നന്നായറിയാം. സ്വന്തം പ്രകടനം മെച്ചപ്പെടുത്തുന്നതോടൊപ്പം ടീമംഗങ്ങളില്‍ നിന്നും മികച്ച പിന്തുണയും ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയുടെ മുന്നോട്ടുള്ള പ്രയാണം സാധ്യമാവുകയുള്ളൂ.
ബാറ്റിങ് മാത്രമല്ല ബൗളിങും ഗംഭീറിന് ആശങ്കയുണ്ടാക്കുന്നതാണ്. വിവാദ പേസര്‍ മുഹമ്മദ് ഷമിയുടെ ഫോമില്ലായ്മയാണ് ഡല്‍ഹിയെ ഏറ്റവുമധികം വലയ്ക്കുന്നത്.

വീണ്ടുമൊരു ത്രില്ലര്‍... സഞ്ജു നയിച്ചു, തീര്‍ത്തത് ഗൗതം, രാജസ്ഥാന് റോയല്‍ വിജയംവീണ്ടുമൊരു ത്രില്ലര്‍... സഞ്ജു നയിച്ചു, തീര്‍ത്തത് ഗൗതം, രാജസ്ഥാന് റോയല്‍ വിജയം

റെക്കോര്‍ഡ് നേട്ടത്തോടെ റാഫേല്‍ നദാലിന് മോണ്ടി കാര്‍ലോ ടെന്നീസ് കിരീടം റെക്കോര്‍ഡ് നേട്ടത്തോടെ റാഫേല്‍ നദാലിന് മോണ്ടി കാര്‍ലോ ടെന്നീസ് കിരീടം

Story first published: Monday, April 23, 2018, 9:10 [IST]
Other articles published on Apr 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X