ഇന്ത്യൻ മലിംഗ
നാലോവറില്‍ 15 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ജി പെരിയസ്വാമി സൂപ്പര്‍ ഗില്ലീസിന് കിരീടം ഉറപ്പുവരുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗ് കിരീടം ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് നേടുന്നത്.
അവസാന ഓവറില്‍ 15 റണ്‍സായിരുന്നു ഡിണ്ടിഗല്‍ ഡ്രാഗണ്‍സിന് വേണ്ടിയിരുന്നത്. പക്ഷെ പെരിയസാമിയുടെ ചാട്ടുളി യോര്‍ക്കറുകളില്‍ ഡിണ്ടിഗല്‍ ബാറ്റ്‌സ്മാന്‍മാര്‍ ചീട്ടുകൊട്ടാരം പോലെ വീണു.
മിന്നും പ്രകടനം
അവസാന ഓവറില്‍ മാത്രം മൂന്നു വിക്കറ്റുകളാണ് പെരിയസാമി വീഴ്ത്തിയത്. വിട്ടുകൊടുത്തതാകട്ടെ കേവലം രണ്ടു റണ്‍സും. പതിനെട്ടാം ഓവറിലും പെരിയസാമി കാഴ്ച്ചവെച്ച മിന്നും പ്രകടനമാണ് സൂപ്പര്‍ ഗില്ലീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
18 പന്തില്‍ 29 റണ്‍ മതിയെന്നിരിക്കെ ആറു റണ്‍സ് മാത്രമേ നിര്‍ണായക നിമിഷത്തില്‍ പെരിയസാമി വഴങ്ങിയുള്ളൂ. മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലായിരുന്നു താരത്തിന്റെ പന്തുകള്‍ മിക്കതും.
വരുന്നത് മറ്റൊരു ലോകകപ്പ്... തയ്യാറെടുക്കാന്‍ ടീം ഇന്ത്യ, ഇവര്‍ക്കു നല്‍കണം അവസരം
തോറ്റത് അശ്വിന്റെ ടീം
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കുറിക്കുകയായിരുന്നു. ഫൈനലില്‍ രവിചന്ദ്ര അശ്വിനെ കൂടാതെയാണ് ഡിണ്ടിഗല്‍ ഡ്രാഗണ്‍സ് കളിക്കാനിറങ്ങിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡിണ്ടിഗല്‍ ടീമിന്റെ പോരാട്ടം ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സില്‍ അവസാനിച്ചു.
അയ്യര്‍ ഗ്രേറ്റാവും, ടീം ഇന്ത്യക്കു വേണം... കൈവിടരുത് യുവതാരത്തെ, ഇതാ കാരണങ്ങള്‍
|
അവിഭാജ്യ ഘടകം
ടീമിന്റെ വിജയത്തില്‍ പെരിയസാമിയുടെ പ്രകടനം നിര്‍ണായകമായെന്ന് മത്സരശേഷം പരിശീലകന്‍ ഹേമംഗ് ബദാനി വ്യക്തമാക്കി. ഈ സീസണ്‍ മികച്ച ആത്മവിശ്വാസമാണ് പെരിയസാമിക്ക് സമ്മാനിച്ചിരിക്കുന്നത്. സീസണിലുടനീളം ടീമിന്റെ അവിഭാജ്യഘടകമായി താരം മാറിയെന്ന് ബദാനി കൂട്ടിച്ചേര്‍ത്തു.