For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2025: സഞ്ജുവോ സൂര്യയോ അല്ല, ഇന്ന് താരമാകാന്‍ പോകുന്നത് അവര്‍; പ്രവചനവുമായി മുന്‍താരം

ഏഷ്യാ കപ്പ് സൂപ്പര്‍ 4 ലെ രണ്ടാമത്തെ മത്സരം ഇന്ന് ദുബായില്‍ നടക്കും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ഇന്ന് രാത്രി എട്ടിനാണ്. ഇത് രണ്ടാം തവണയാണ് ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ ഗ്രൂപ്പ് എ യിലെ മത്സരത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയ്ക്കായിരുന്നു ജയം. ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യ അവസാന നാലിലേക്ക് ഇടം നേടിയത്.

ഇന്ത്യയോടേറ്റ തോല്‍വിയൊഴിച്ച് ദുര്‍ബലരായ യുഎഇയേയും ഒമാനേയും കീഴ്‌പ്പെടുത്തിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ 4 ല്‍ എത്തിയത്. കഴിഞ്ഞ ഞായറാഴ്ച ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് 127 റണ്‍സ് മാത്രമാണ് നേടാനായത്.

Asia Cup 2025

ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് 18 റണ്‍സ് മാത്രം വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 1-24 എന്ന ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറുപടി ബാറ്റിംഗില്‍ 15.5 ഓവറില്‍ ഇന്ത്യ വിജയിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിലും ഇരുവരും തന്നെയായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങുക എന്നാണ് മുന്‍ താരം ആകാശ് ചോപ്ര പറയുന്നത്.

കഴിഞ്ഞയാഴ്ച ഇതേ വേദിയില്‍ ഇന്ത്യയുടെ സ്പിന്നര്‍മാരെ നേരിടാന്‍ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് യാതൊരു തന്ത്രവുമില്ലായിരുന്നു ദുബായിലെ ഉപരിതലം വീണ്ടും സ്ലോ ബൗളര്‍മാര്‍ക്ക് സഹായം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ആകാശ് ചോപ്ര പറഞ്ഞു. കുല്‍ദീപും ചക്രവര്‍ത്തിയും ഒരിക്കല്‍ കൂടി മത്സരത്തിലെ പ്രധാന ഐക്കണാകാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തോട് ചോപ്ര അനുകൂലിച്ചു.

'അബുദാബിയില്‍ കണ്ട പിച്ചിനെ അപേക്ഷിച്ച് ദുബായിലെ പിച്ചില്‍ സ്പിന്നിന് അല്‍പ്പം കൂടുതല്‍ അനുകൂലമായതിനാല്‍ അത് സാധ്യമാണ്. പാകിസ്ഥാനെതിരായ മുന്‍ മത്സരത്തില്‍ നിന്ന് മനസ്സിലായത് ഇന്ത്യയുടെ സ്പിന്നിനെതിരെ അവര്‍ വളരെ പരജായമായിരുന്നു എന്നതാണ്. കഴിവിന്റെ അഭാവവും പ്രകടമായിരുന്നു. വളരെയധികം ഡോട്ട് ബോളുകള്‍ ഉണ്ടായിരുന്നു എന്നതാണ് വസ്തുത,' ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി

കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരെ ശരിയായി നേരിടാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല എന്നും ചോപ്ര പറഞ്ഞു. അവര്‍ക്ക് നിങ്ങള്‍ക്ക് സ്‌ട്രൈക്ക് കൈമാറാന്‍ കഴിഞ്ഞില്ല, പാകിസ്ഥാന്‍ ഗുണനിലവാരമുള്ള സ്പിന്നിനെതിരെ പോരാടിയിട്ടുണ്ട്. എന്നാല്‍ ഈ രണ്ട് ബൗളര്‍മാരും നിലവില്‍ ഉയര്‍ന്ന നിലവാരത്തിലാണ് പന്തെറിയുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ഏഷ്യാ കപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് ആറ് ശരാശരിയില്‍ കുല്‍ദീപ് എട്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.

വരുണ്‍ ചക്രവര്‍ത്തി രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഒമാനെതിരെയുള്ള മത്സരത്തില്‍ അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിരുന്നു.

Story first published: Sunday, September 21, 2025, 8:07 [IST]
Other articles published on Sep 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+