For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2023: സെഞ്ച്വറി എന്തിന്? ഇതാണ് ശരിക്കും ഹിറ്റ്മാന്‍; നാലിലും തലപ്പത്ത്!

ഏഷ്യാ കപ്പില്‍ ഇത്തവണ ടീം ഇന്ത്യ മിന്നുന്ന പ്രകടനവുമായി ഫൈനലിലേക്കു കുതിച്ചപ്പോള്‍ ഏറ്റവുമധികം ആഹ്ലാദിക്കാന്‍ വക നല്‍കുന്ന കാര്യങ്ങളിലൊന്ന് നായകന്‍ രോഹിത് ശര്‍മയുടെ തകര്‍പ്പന്‍ ഫോമാണ്. ബാറ്റിങില്‍ ഹിറ്റ്മാന്‍ ഷോ തന്നെയാണ് ഇപ്പോള്‍ ശ്രീലങ്കയില്‍ ക്രിക്കറ്റ് ലോകം കാണുന്നത്. അടുത്ത മാസം ഐസിസി ഏകദിന ലോകകപ്പ് നാട്ടില്‍ നടക്കാനിരിക്കെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നതാണ് രോഹിത്തിന്റെ ഉജ്ജ്വല ഫോം.

2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന അവസാനത്തെ ഏകദിന ലോകകപ്പിലേതു പോലെയൊരു റണ്‍വേട്ടയ്ക്കാണ് രോഹിത് തയ്യാറെടുക്കുന്നതെന്നു ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. അന്നു അഞ്ചു സെഞ്ച്വറികള്‍ അടിച്ചുകൂട്ടി ലോക റെക്കോര്‍ഡ് കുറിച്ച ഹിറ്റ്മാന്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററുമായി മാറിയിരുന്നു. സമാനമായൊരു മാജിക്കല്‍ പ്രകടനം സ്വന്തം നാട്ടിലെ ടൂര്‍ണെമെന്റിലും രോഹിത് ആവര്‍ത്തിച്ചാല്‍ ലോക കിരീടമെന്ന ഇന്ത്യയുടെ മോഹം യാഥാര്‍ഥ്യമാവാന്‍ സാധ്യത കൂടുതലാണ്.

ROHIT SHARMA

ഇത്തവണത്തെ ഏഷ്യാ കപ്പില്‍ സെഞ്ച്വറി ഇനിയും കുറിക്കാനായിട്ടില്ലെങ്കിലും ബാറ്റിങില്‍ രോഹിത്തിന്റെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക. ചിരവൈരികളായ പാകിസ്താനുമായുള്ള ഗ്രൂപ്പുഘട്ടത്തിലെ ആദ്യ കളിയില്‍ തിളങ്ങാനായില്ലെങ്കിലും (11 റണ്‍സ്) തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളിലും അദ്ദേഹം ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തിരുന്നു. നേപ്പാളിനെതിരേ 74*, സൂപ്പര്‍ ഫോറില്‍ പാകിസ്താനെതിരേ 56, ശ്രീലങ്കയ്‌ക്കെതിരേ 53 എന്നിങ്ങനെയായിരുന്നു രോഹിത്തിന്‍റെ സ്‌കോറുകള്‍.

ബാറ്റിങ് സ്റ്റാറ്റസ് നോക്കിയാല്‍ നിലവില്‍ നാലു ലിസ്റ്റുകളില്‍ ഹിറ്റ്മാനാണ് തലപ്പത്തു നില്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ്, ഏറ്റവുമധികം ഫിഫ്റ്റികള്‍, ഏറ്റവുമധികം ഫോറുകള്‍, ഏറ്റവുമധികം സിക്‌സറുകള്‍ എന്നിവയെല്ലാം രോഹിത്തിന്റെ പേരിലാണ്.

നാലു മല്‍സരങ്ങളില്‍ നിന്നും 64.66 എന്ന തകര്‍പ്പന്‍ ശരാശരിയോടെ അദ്ദേഹത്തിന്റെ സമ്പാദ്യം 194 റണ്‍സാണ്. മൂന്നു ഫിഫ്റ്റികളോടെയാണിത്. 21 ബൗണ്ടറികളാണ് ഹിറ്റ്മാന്‍ നേടിയത്. സിക്‌സറുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ അരികില്‍പ്പോലും ആര്‍ക്കും എത്താനായിട്ടില്ലെന്നു കാണാം.

11 സിക്‌റുകള്‍ രോഹിത് വാരിക്കൂട്ടിക്കഴിഞ്ഞു. ടൂര്‍ണമെന്റില്‍ മറ്റാരും അഞ്ച് സിക്‌സറുകള്‍ പോലും ഇനിയും നേടിയിട്ടില്ല. അവിടെയാണ് ഹിറ്റ്മാന്റെ സിക്‌സറുകള്‍ രണ്ടക്കവും കടന്ന് കുതിക്കുന്നത്.

ROHIT SHARMA

ബൗണ്ടറികളുടെ കാര്യമെടുത്താല്‍ രോഹിത്തിനൊപ്പം മറ്റൊരാള്‍ കൂടി ഒന്നാംസ്ഥാനം പങ്കിട്ടുന്നുണ്ട്. അതു അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളിയും യുവ ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്ലാണ്. 21 ഫോറുകള്‍ ഗില്ലും അടിച്ചെടുത്തു കഴിഞ്ഞു. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം (17), ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ശ്രീലങ്കയുടെ കുശാല്‍ മെന്‍ഡിസ് (ഇരുവരും 16), ശ്രീലങ്കയുടെ സദീര സമരവിക്രമ (15) എന്നിവരാണ് ഫോറുകളുടെ കാര്യത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലേക്കു വന്നാല്‍ രോഹിത്തിനു തൊട്ടുതാഴെയായി ബംഗ്ലാദേശിന്റെ നജ്മുല്‍ ഹുസൈന്‍ ഷാന്റോ രണ്ടാംസ്ഥാനത്തുണ്ട്. ഇരുവരും തമ്മില്‍ ഒരു റണ്‍സിന്റെ വ്യത്യാസം മാത്രമേയുള്ളൂ. രണ്ടു മല്‍സരങ്ങളില്‍ നിന്നും ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കം 193 റണ്‍സാണ് ഷാന്റോയുടെ സമ്പാദ്യം. ബാബര്‍ (178 റണ്‍സ്), ശ്രീലങ്കയുടെ സദീര സമരവിക്രമ (167), ശ്രീലങ്കയുടെ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ മെന്‍ഡിസ് (162) എന്നിവരാണ് മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍.

Story first published: Wednesday, September 13, 2023, 16:43 [IST]
Other articles published on Sep 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+