For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ക്യാപ്റ്റന്‍സി ശരിയല്ല, ഇടപെടണം- രഹാനെയും പുജാരയും ജയ് ഷായെ വിളിച്ചു!

ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷമായിരുന്നു സംഭവം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് താരങ്ങള്‍ക്കിടയിലുണ്ടായിരുന്ന പരാതിയെക്കുറിച്ച് കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ടി20 ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ടീമംഗങ്ങള്‍ അതൃപ്തിയുണ്ടായിരുന്നതായും ഇക്കാര്യം ബിസിസിഐ അധികൃതരെ ചിലര്‍ വിളിച്ച് അറിയിക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Rahane, Pujara called Jay Shah to discuss Kohli’s captaincy after WTC Final | Oneindia Malayalam

കോലിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തിനു ഇളക്കം തട്ടിത്തുടങ്ങിയത് ഈ വര്‍ഷം നടന്ന ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനു ശേഷമാണ്. കലാശക്കളിയില്‍ ന്യൂസിലാന്‍ഡിനോടു ഇന്ത്യ തോല്‍ക്കുകയും ചെയ്തിരുന്നു. ഫൈനലിനു പിന്നാലെയാണ് കോലിയും ടീമിലെ ചില താരങ്ങളും തമ്മിലുള്ള അസ്വാരസ്യം മറനീക്കി പുറത്തു വന്നത് എന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

 കോലിയുടെ വിമര്‍ശനം

കോലിയുടെ വിമര്‍ശനം

ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലേറ്റ തോല്‍വിക്കു ശേഷം കോലി ടീമിലെ ചില സീനിയര്‍ താരങ്ങളെ പേരെടുത്തു പറയാതെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരെയാണ് അദ്ദേഹം ലക്ഷ്യമിട്ടതെന്നു വാക്കുകളില്‍ നിന്നും വ്യക്തമായിരുന്നു. പുജാര ആദ്യ ഇന്നിങ്‌സില്‍ 54 ബോളില്‍ എട്ടും രണ്ടാമിന്നിങ്‌സില്‍ 80 ബോളില്‍ 15ഉം റണ്‍സാണ് നേടിയത്. രഹാനെയാവട്ടെ 49 (117 ബോള്‍), 15 (40 ബോള്‍) എന്നിങ്ങനെയുമാണ് സ്‌കോര്‍ ചെയ്തത്.
റണ്‍സ് നേടുകയെന്നതും റണ്‍സ് നേടാനുള്ള വഴി എന്തൊക്കെയായിരിക്കുണമെന്ന മാനസികാവസ്ഥയായിരിക്കണം വേണ്ടത്. ഔട്ടാവുന്നതിനെക്കുറിച്ച് കൂടുതല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കോലി മല്‍സരശേഷം അഭിപ്രായപ്പെട്ടിരുന്നു. അവസാന ദിനം 170 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ടായത്. അവസാനത്തെ എട്ടു വിക്കറ്റ് വെറും 99 റണ്‍സിനാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. 139 റണ്‍സിന്റെ വിജയലക്ഷ്യം കിവീസ് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയെടുക്കുകയും ചെയ്തു.

 രഹാനെയും പുജാരയും വിളിച്ചു

രഹാനെയും പുജാരയും വിളിച്ചു

ഫൈനലിനു ശേഷമുള്ള കോലിയുടെ വിമര്‍ശനത്തിനു ശേഷം അജിങ്ക്യ രഹാനെയും ചേതേശ്വര്‍ പുജാരയും അതൃപ്തരായിരുന്നുവെന്നും കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് ഇവര്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഫോണില്‍ വിളിച്ച് അറിയിച്ചുവെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ഈ വിഷയത്തില്‍ ബിസിസിഐ ഇടപെടണമെന്ന് ഇരുവരും അഭ്യര്‍ഥിക്കുകയും ചെയ്തതായാണ് വിവരം.
ഇതിനു പിന്നാലെ ബിസിസിഐ ടീമിലെ മറ്റു കളിക്കാരില്‍ നിന്നും കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അഭിപ്രായങ്ങള്‍ തേടിയതായും ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാലെ കോലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ഐപിഎല്ലിനായി യുഎഇയിലെത്തുകയായിരുന്നു. ഇവിടെ വച്ചാണ് കോലി ടി20 ടീമിന്റെ നായകസ്ഥാനം ഒഴിയുകയാണെന്നും എന്നാല്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ നായകനായി തുടരുമെന്നും പ്രഖ്യാപിച്ചത്. ജോലിഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണ് ഇതെന്നായിരുന്നു കോലിയുടെ വിശദീകരണം. ഇതു കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് സീസണിനു ശേഷം ഐപിഎല്‍ ടീമായ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകസ്ഥാനം ഒഴിയുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചത്.

 അശ്വിനും അതൃപ്തി

അശ്വിനും അതൃപ്തി

രഹാനെ, പുജാര എന്നിവര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റൊരു സീനിയര്‍ താരവും ഓഫ് സ്പിന്നറുമായ ആര്‍ അശ്വിനും കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടീമിനുള്ളില്‍ കോലിയുടെ പെരുമാറ്റത്തെക്കുറിച്ചും അശ്വിനു പരാതികളുണ്ടായിരുന്നു.
ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ അദ്ദേഹം കളിച്ചിരുന്നെങ്കിലും തുടര്‍ന്നു നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മല്‍സരങ്ങളിലും അശ്വിനു പുറത്തിരിക്കേണ്ടി വന്നിരുന്നു. രവീന്ദ്ര ജഡേജയാണ് ഏക സ്പിന്നറായി എല്ലാ ടെസ്റ്റുകളിലും കളിച്ചത്. നാലാം ടെസ്റ്റില്‍ അശ്വിനെ കളിപ്പിക്കണമന്ന് കോച്ച് രവി ശാസ്ത്രി ആവശ്യപ്പെട്ടിട്ടും കോലി ഇതു തള്ളുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. മാത്രമല്ല വരാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അശ്വിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയതിലും കോലി അതൃപ്തനായിരുന്നുവെന്നാണ് വിവരം.

Story first published: Wednesday, September 29, 2021, 19:51 [IST]
Other articles published on Sep 29, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+