Tap to Read ➤

ഖത്തര്‍ ലോകകപ്പ്: ഇതു പോലെ മറ്റൊന്നില്ല!

ഈ ലോകകപ്പിലെ സ്‌പെഷ്യലാക്കുന്ന കാര്യങ്ങള്‍
Manu D
റഷ്യന്‍ അതിര്‍ത്തി രാജ്യങ്ങളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷം കാരണം പോളണ്ട് ടീമിനെ വന്‍ സുരക്ഷയോടെയാണ് ഖത്തറിലെത്തിച്ചത്. രണ്ടു എഫ് 16 യുദ്ധവിമാനങ്ങള്‍ പോളണ്ട് ടീം സഞ്ചരിച്ച വിമാനത്തെ അനുഗമിച്ചിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഇത്രയും വലിയ സുരക്ഷയോടെ പങ്കെടുക്കാനെത്തിയത്.
കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുമാര്‍ക്കും വേണ്ടി ഏകദേശം 900 കിഗ്രാം മാംസവുമായിട്ടാണ് അര്‍ജന്റീന, ഉറുഗ്വേ ടീമുകള്‍ ഖത്തറിലെത്തിയത്. ഇതു വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു
മദ്യത്തിനു കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കളിക്കാര്‍ക്കോ, ആരാധകര്‍ക്കോ രാജ്യത്തേക്കു മദ്യം കൊണ്ടു വരാനോ, വിമാനത്താവങ്ങളില്‍ നിന്നും ഡ്യുട്ടി ഫ്രീ മദ്യം വാങ്ങുവാനോ അനുമതിയില്ല.  30 വര്‍ഷമായി ഫിഫയുടെ സ്‌പോണ്‍സര്‍മാരാണ് ബ്യുഡ്‌വെയ്‌സര്‍. പക്ഷെ അവര്‍ക്കു സ്റ്റേഡിയത്തിലോ ഫാന്‍ വില്ലേജിലോ മദ്യം വിളമ്പാന്‍ അനുവാദമില്ല
വിവാഹത്തിനു മുമ്പുള്ള ലൈംഗികതയ്ക്കും പൊതുസ്ഥലങ്ങളിലെ ശരീര പ്രദര്‍ശനത്തിനും ഖത്തറില്‍ കര്‍ശന നിയന്ത്രണമുണ്ട്. ക്രിമിനല്‍ കുറ്റമായിട്ടാണ് ഇവ കണക്കാക്കപ്പെടുന്നത്. ലോകകപ്പിനെ സ്റ്റേഡിയത്തിന് അകത്തോ, പുറത്തോ ഇത്തരം പെരുമാറ്റമുണ്ടായാല്‍ അവര്‍ അഴിക്കുള്ളിലാവും.
ചരിത്രത്തില്‍ ആദ്യമായി ഒരു പുരുഷ ലോകകപ്പ് ഫുട്‌ബോളില്‍ വനിതാ റഫറിമാരെ കാണാമെന്നത് ഖത്തര്‍ ലോകകപ്പിന്റെ പ്രത്യേകതയാണ്. ആറു വനിതാ റഫറിമാരാണ് ഈ ലോകകപ്പില്‍ കളി നിയന്ത്രിക്കാനുള്ളത്.
2018ലെ റഷ്യന്‍ ലോകകപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ മലിനീകരണം കുറവുള്ള കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റായിരിക്കും ഇതെന്നാണ് ഖത്തര്‍ ലോകകപ്പ് സംഘാടകര്‍ പറയുന്നത്. ഇതില്‍ പരിസ്ഥിരി ഗ്രൂപ്പുകള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും ഖത്തര്‍ ലോകകപ്പ് ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ലോകകപ്പായിരിക്കുമെന്നു ഫിഫയും പ്രഖ്യാപിച്ചിരുന്നു.
എല്‍ജിബിടിക്യു വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പിന്തുണ നല്‍കുന്നതിനു വേണ്ടി ബെല്‍ജിയം, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, വെയ്ല്‍സ്, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക് എന്നീ ടീമുകള്‍ ടീമുകള്‍ വണ്‍ എന്ന കുറിച്ച റെയിന്‍ബോ ആംബാന്‍ഡ് ഈ ലോകകപ്പിലെ മല്‍സരങ്ങളില്‍ ധരിക്കാന്‍ തീരുമാനിച്ചിരുന്നു. പക്ഷെ ഫിഫ ഈ ഇതു നിരോധിക്കുകയായിരുന്നു