വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Wimbledon 2021: ഫെഡറര്‍, നദാല്‍, ഇനി ജോക്കോയും! 20ാം ഗ്രാന്റ്സ്ലാം- റെക്കോര്‍ഡിനൊപ്പം

ബെറെറ്റിനിനെയാണ് ജോകോ തോല്‍പ്പിച്ചത്

1

ലണ്ടന്‍: ലോക ടെന്നീസിലെ ഇതിഹാസങ്ങള്‍ക്കൊപ്പം ഇനി സെര്‍ബിയന്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചും. നിലവിലെ ചാംപ്യനും ലോക ഒന്നാം നമ്പറുമായ ജോകോ വിംബിള്‍ഡണ്‍ ഗ്രാന്റ്സ്ലാം പുരുഷ സിംഗിള്‍സില്‍ ജേതാവായി. ഇതോടെ ഏറ്റവുമധികം ഗ്രാന്റസ്ലാം ട്രോഫികളെന്ന സ്വിറ്റ്‌സര്‍ലാന്‍ഡ് ഇതിഹാസം റോജര്‍ ഫെഡറര്‍, സ്പാനിഷ് വിസ്മയം റാഫേല്‍ നദാല്‍ എന്നിവരുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം ജോക്കോയുമെത്തി.

കന്നി ഗ്രാന്റ്സ്ലാം കിരീടം തേടിയിറങ്ങിയ ഇറ്റാലിയന്‍ താരം മറ്റെയോ ബെറെറ്റിനിയെ കലാശപ്പോരില്‍ ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കു തകര്‍ത്തായിരുന്നു ലോക ഒന്നാം നമ്പറിന്റെ കിരീടധാരണം. ഒന്നാം സെറ്റ് കൈവിട്ട ശേഷമായിരുന്നു കളിയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തി 20 ഗ്രാന്റസ്ലാമുകളെന്ന ലോക റെക്കോര്‍ഡിനൊപ്പമെത്തിയത്. സ്‌കോര്‍: 6-7, 6-4, 6-4, 6-3. പോരാട്ടം മൂന്നു മണിക്കൂര്‍ നീണ്ടുനിന്നു. ജോക്കോയുടെ 30ാമത്തെ ഗ്രാന്റ്സ്ലാം ഫൈനല്‍ കൂടിയായിരുന്നു ഇത്. ഈ വര്‍ഷംതന്റെ ഹാട്രിക്ക് ഗ്രാന്റ്സ്ലാം കിരീടമണ് വിംബിള്‍ഡണ്‍ വിജയത്തോടെ അദ്ദേഹം സ്വന്തമാക്കിയത്. നേരത്തേ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ എന്നിവയിലും ജോക്കോയായിരുന്നു ചാംപ്യന്‍. വിംബിള്‍ഡണില്‍ അദ്ദേഹം വിജയിയായത് ഇതു ആറാം തവണയാണ്.

2

മല്‍സരത്തിലുടനീളം ജോക്കോയ്ക്കു വെല്ലുവിളിയുയര്‍ത്തിയാണ് ബെറെറ്റിനി കീഴടങ്ങിയത്. ആദ്യസെറ്റില്‍ ജോക്കോ ഒരു ഘട്ടത്തില്‍ 5-2ന് മുന്നിലായിരുന്നു. സെറ്റ് അദ്ദേഹം അനായാസം സ്വന്തമാക്കുമെന്നിരിക്കെയാണ് ബറെറ്റിനിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ടത്. തുടര്‍ച്ചയായി മൂന്നു ഗെയിംമുകള്‍ ജയിച്ച് ഇറ്റാലിയന്‍ താരം 5-5ന് ഒപ്പമെത്തി. ഇതോടെ കളി ടൈബ്രേക്കറിലെത്തി. ടൈബ്രേക്കറില്‍ 7-6ന്റെ ജയവുമായി ബെറെറ്റിനി നിലവിലെ ചാംപ്യനെ സ്തബ്ധനാക്കി.

രണ്ടാം സെറ്റില്‍ ജോക്കോ തനിനിറം പുറത്തെടുത്തു. 4-0ന്റെ ലീഡുമായി കുതിച്ച അദ്ദേഹം ആദ്യ സെറ്റിലേതു പോലെയൊരു അബദ്ധം ആവര്‍ത്തിക്കുമെന്ന് ഒരു ഘട്ടത്തില്‍ കരുതി. കാരണം 5-1നു മുന്നില്‍ നിന്ന ശേഷം ജോക്കോയെ വിറപ്പിച്ച് ബെറെറ്റിനി മൂന്നു ഗെയിമുകള്‍ ജയിച്ച് സ്‌കോര്‍ 5-4 ആക്കി. എന്നാല്‍ 6-4ന്റെ വിജയവുമായി അപകടമൊഴിവാക്കിയ ജോക്കോ കളിയില്‍ 1-1ന് ഒപ്പമെത്തി.

മൂന്നാം സെറ്റും സമാനമായിരുന്നു. ഈ സെറ്റും ഒരു ഘട്ടത്തില്‍ 5-4ന് ഇഞ്ചോടിഞ്ചായിരുന്നു. പക്ഷെ ഇത്തവണയും സെറ്റ് ടൈബ്രേക്കറിലേക്കു നീട്ടി റിസ്‌കെടുക്കാന്‍ സെര്‍ബിയന്‍ സൂപ്പര്‍ താരം ആഗ്രഹിച്ചിരുന്നില്ല. 6-4ന് ജോക്കോ കളയില്‍ തന്റെ രണ്ടാം സെറ്റും നേടി. അവസാന സെറ്റിലും തീപാറി. 3-3ന് ഒപ്പത്തിനൊപ്പം നിന്ന ശേഷമാണ് ജോക്കോ മൂന്നു ഗെയിമുകള്‍ കൂടി നേടി ചരിത്ര വിജയവും 20 ഗ്രാന്റ്സ്ലാമുകളെന്ന സ്വപ്‌നതുല്യമായ നേട്ടവും യാഥാര്‍ഥ്യമാക്കിയത്.

Story first published: Sunday, July 11, 2021, 22:27 [IST]
Other articles published on Jul 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X