വിംബിള്‍ഡണ്‍ ചാംപ്യന്‍ പെട്രെ ക്വിട്ടോവയ്ക്കാണ് യൂ.എസ് ഓപണിലെ ആദ്യ തിരിച്ചടി ലഭിച്ചത്. അഞ്ചാം സീഡായ ചെക് താരത്തിനെ അണ്‍സീഡഡ് താരമായ റൊമാനിയയുടെ അലെക്‌സാണ്ട്ര ഡുള്‍ഗെരു അട്ടിമറിച്ചു. സ്‌കോര്‍: 7-6, 6-3.
2006ലെ ചാംപ്യനായ മരിയ ഷറപ്പോവയ്ക്ക് ബ്രിട്ടിഷ് ടീനേജ് താരം ഹെദര്‍ വാട്‌സണ്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തിയത്. ആദ്യം 3-6ന് കീഴടങ്ങിയെങ്കിലും തൊട്ടടുത്ത സെറ്റുകളില്‍ 7-5, 6-3നു തിരിച്ചുവന്നു.