വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡെല്‍പോര്‍ട്ടോ ഫെഡററെ അട്ടിമറിച്ചു

എടിപി വേള്‍ഡ് ടൂര്‍ ഫൈനലില്‍ രണ്ടു തവണ ചാംപ്യനായിട്ടുള്ള റോജര്‍ ഫെഡററെ അര്‍ജന്റീനിയന്‍ താരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോര്‍ട്ടോ അട്ടിമറിച്ചു. സ്‌കോര്‍: 7-6(7-3), 4-6, 6-3. ഇതോടെ ഗ്രൂപ്പില്‍ നിന്നും രണ്ടു താരങ്ങളും അടുത്ത റൗണ്ടിലെത്തി. ഞായറാഴ്ച നടക്കുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ ഫെഡറര്‍ ആന്‍ഡി മുറെയുമായും ഡെല്‍പോര്‍ട്ടോ ലോക ഒന്നാം നമ്പര്‍താരം നോവാക് ജൊകോവിക്കുമായും ഏറ്റുമുട്ടും.

Del Porto

യുഎസ് ഓപണ്‍, ഒളിംപിക്‌സ് കിരീടങ്ങള്‍ നേടിയിട്ടുള്ള ബ്രിട്ടീഷ് താരം ആന്‍ഡി മുറെയ്ക്ക് കരിയറിലെ ഏറ്റവും മികച്ച സീസണുകളിലൊന്നാണിത്. 17 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഫെഡററുമായി ഏറ്റുമുട്ടുമ്പോള്‍ ആത്മവിശ്വാസത്തിന്റെ തൂക്കം മുറെയ്‌ക്കൊപ്പമാണ്. കാരണം അവസാനമായി രണ്ടു പേരും ഏറ്റുമുട്ടിയ രണ്ടു മത്സരങ്ങളിലും വിജയം സ്‌കോട്ട് താരത്തിനൊപ്പമായിരുന്നു.

കഴിഞ്ഞ മാസം ബേസലില്‍ നടന്ന മത്സരത്തിലും ഡെല്‍പോര്‍ട്ടോ ഫെഡററെ മുട്ടുകുത്തിച്ചിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ തോല്‍പ്പിക്കാന്‍ സാധിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച സെര്‍വാണ് ഡെല്‍പോര്‍ട്ടോയുടെ കരുത്ത്. പക്ഷേ, കളത്തില്‍ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്- തോല്‍വിയേറ്റു വാങ്ങിയതിനുശേഷം ഫെഡറര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സെമിയെ കുറിച്ചോ അടുത്ത റൗണ്ടിനെ കുറിച്ചോ പോയിന്റിനെ കുറിച്ചോ ചിന്തിച്ചിരുന്നില്ല. നിര്‍ണായകമായ ഒരു മത്സരത്തില്‍ കരുത്തനായ എതിരാളിയെ മുട്ടുകുത്തിക്കാന്‍ സാധിച്ചാല്‍ തിളക്കമുള്ള കരിയര്‍ മുന്നിലെത്തുമെന്ന സ്വപ്‌നം മാത്രമാണുണ്ടായിരുന്നത്. അതില്‍ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു- അര്‍ജന്റീനിയന്‍ താരം വ്യക്തമാക്കി.

Story first published: Sunday, November 11, 2012, 12:49 [IST]
Other articles published on Nov 11, 2012
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X