For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷറപ്പോവ കുതിക്കുന്നു... മൂന്നാംറൗണ്ടിലേക്ക്, മുഗുറുസയും വീനസും മുന്നോട്ട് തന്നെ

ടിമിയ ബാബോസിനെയാണ് ഷറപ്പോവ തോല്‍പ്പിച്ചത്
 

By Manu

ന്യൂയോര്‍ക്ക്: 15 മാസത്തെ വിലക്ക് കഴിഞ്ഞ് ടെന്നീസ് കോര്‍ട്ടില്‍ തിരിച്ചെത്തിയ റഷ്യന്‍ സൂപ്പര്‍ താരം മരിയ ഷറപ്പോവ യുഎസ് ഓപ്പണില്‍ മുന്നേറ്റം തുടരുന്നു. ജയത്തോടെ ഷറപ്പോവ മൂന്നംറൗണ്ടിലേക്ക് കുതിച്ചു. അതേസമയം, വനിതാ സിംഗിള്‍സില്‍ ടോപ് സീഡായ ചെക് റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ ജയത്തോടെ തുടങ്ങി.

1

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ യുഎസ് ഓപ്പണിന് അര്‍ഹത നേടിയ ഷറപ്പോവ ഹംഗറിയുടെ ടിമിയ ബാബോസിനെയാണ് ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കു മറികടന്നത്. സ്‌കോര്‍: 6-7, 6-4, 6-1. മല്‍സരം രണ്ടു മണിക്കൂറൂം 20 മിനിറ്റും കൊണ്ടാണ് റഷ്യന്‍ താരം വരുതിയിലാക്കിയത്. നേരത്തേ ആദ്യറൗണ്ടില്‍ ലോക രണ്ടാംനമ്പര്‍ സിമോണ ഹാലെപ്പിനെ ഷറപ്പോവ വീഴ്ത്തിയിരുന്നു.

2

മറ്റു രണ്ടാം റൗണ്ട് മല്‍സരങ്ങളില്‍ മൂന്നാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ 6-4, 6-0ന് ഡുവാനിനെയും ഒമ്പതാം സീഡായ അമേരിക്കയുടെ വീനസ് വില്ല്യംസ് 7-5, 6-4ന് ഓഷ്യാനെ ഡോഡിനെ തകര്‍ത്ത് മൂന്നാംറൗണ്ടില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ പ്ലിസ്‌കോവ പോളണ്ടിന്റെ മഗ്ദ ലിനെറ്റിനെയാണ് അനായാസം തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പ്ലിസ്‌കോയുടെ വിജയം. സ്‌കോര്‍: 6-2, 6-1. കഴിഞ്ഞ യുഎസ് ഓപ്പണിലെ റണ്ണറപ്പ് കൂടിയായ പ്ലിസ്‌കോവ ഇത്തവണ കിരീടം തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. മറ്റു മല്‍സരങ്ങളില്‍ സ്വിറ്റ്‌ലോന 6-0, 6-7, 6-3ന് സിനിയാക്കോവയെയും സ്വറ്റ്‌ലാന കുസ്‌നെറ്റ്‌സോവ 4-6, 6-4, 7-6ന് വൊണ്‍ഡ്രോസോവയെയും തോല്‍പ്പിച്ചു. പുരുഷ സിംഗിള്‍സ് ഒന്നാംറൗണ്ടിലെ പ്രധാന മല്‍സരങ്ങളില്‍ ജോണ്‍ ഇസ്‌നര്‍ 6-3, 6-4, 7-5ന് ചുങിനെയും ഡേവിഡ് തിയെം 6-4, 6-1, 6-1 ഡിമിനൗറിനെയും ഗെയ്ല്‍ മോണ്‍ഫില്‍സ് 7-6, 6-3, 6-4ന് ജെറമി ചാര്‍ഡിയെയും പരാജയപ്പെടുത്തി.

Story first published: Thursday, August 31, 2017, 11:19 [IST]
Other articles published on Aug 31, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+