വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ജോക്കോയുടെ ഗോള്‍ഡന്‍ സ്ലാം സ്വപ്‌നം പൊലിഞ്ഞു, സെമിയില്‍ കാലിടറി സൂപ്പര്‍ താരം

അലെക്‌സാണ്ടണ്‍ സ്വരേവിനോടായിരുന്നു തോല്‍വി

1

ടോക്കിയോ ഒളിംപിക്‌സില്‍ ചാംപ്യനായി ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ്വനേട്ടത്തിലേക്കു ഒരുപടി കൂടി അടുക്കാമെന്ന ലോക ഒന്നാംനമ്പര്‍ സൂപ്പര്‍ താരം നൊവാക് ജോകോവിച്ചിന്റെ മോഹം പൊലിഞ്ഞു. പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ നാലാം സീഡായ ജര്‍മന്‍ താരം അലെക്‌സാണ്ടര്‍ സ്വരേവിനു മുന്നില്‍ ജോക്കോയ്ക്കു അടിതെറ്റുകയായിരുന്നു. ആദ്യ സെറ്റ് അനായാസം നേടിയ ശേഷമായിരുന്നു അടുത്ത രണ്ടു സെറ്റുകളും കൈവിട്ട് അദ്ദേഹം തോല്‍വിയിലേക്കു വീണത്. സ്‌കോര്‍ 1-6, 6-3, 6-1. ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ റഷ്യയുടെ കരെന്‍ കച്ചാനോവാണ് സ്വരേവിന്റെ എതിരാളി.

34 കാരനായ ജോകോവിച്ച് ഇതുവരെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയിട്ടില്ല. ഈ കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള അവസരം കൂടിയാണ് ഇത്തവണ രണ്ടു ജയമകലെ അദ്ദേഹത്തിനു നഷ്ടമായത്. ഈ വര്‍ഷം ഇതിനകം ആദ്യത്തെ മൂന്നു ഗ്രാന്റ്സ്ലാമുകളായ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവയില്‍ ജോക്കോ ചാംപ്യനായിരുന്നു.

ഒളിംപിക് മെഡലും നേടി പിന്നാലെ യുഎസ് ഓപ്പണിലും ജേതാവായിരുന്നെങ്കില്‍ അദ്ദേഹം ഗോള്‍ഡന്‍ സ്ലാമെന്ന അപൂര്‍വ്വനേട്ടത്തിന് അവകാശിയാവുമായിരുന്നു. നിലവില്‍ ലോക ടെന്നീസില്‍ ഒരു പുരുഷ താരത്തിനും ഇതുവരെ ഈ നേട്ടം കുറിക്കാനായിട്ടില്ല. വനിതകളില്‍ അമേരിക്കയുടെ മുന്‍ ഇതിഹാസം സ്‌റ്റെഫി ഗ്രാഫ് മാത്രമേ ഇതുവരെ ഗോള്‍ഡന്‍ സ്ലാമിന് അവകാശിയായിട്ടുള്ളൂ. 1988ലായിരുന്നു സ്‌റ്റെഫിയുടെ നേട്ടം.

അടുത്തിടെയാണ് കരിയറിലെ 20ാം ഗ്രാന്റ്സ്ലാം സ്വന്തമാക്കി ജോക്കോ സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍, സ്പാനിഷ് ഇഅതിഹാസം റാഫേല്‍ നദാല്‍ എന്നിവരുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്തിയത്. ലോക റെക്കോര്‍ഡ് നേട്ടവുമായി ടോക്കിയോയിലേക്കു വന്ന അദ്ദേഹത്തിനു സെമിയില്‍ കാലിടറുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ ജര്‍മന്‍ താരം സ്വരേവിന്റെ മാസ്മരിക പ്രകടനത്തിനു മുന്നില്‍ ലോക ഒന്നാം റാങ്കുകാരന്‍ പതറിപ്പോവുകയായിരുന്നു.

ഒളിംപിക്‌സില്‍ ഇതുവരെ ഒരേയൊരു മെഡല്‍ മാത്രമേ ജോകോവിച്ചിനു ലഭിച്ചിട്ടുള്ളൂ. 2008ലെ ഗെയിംസില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതായിരുന്നു ഇത്. അതിനു ശേഷം ലോകത്തിലെ ഏറ്റവും വലിയ വേദിയില്‍ അദ്ദേഹത്തിനു മെഡല്‍ കഴുത്തിലണിയാനുള്ള ഭാഗ്യമുണ്ടായിട്ടില്ല. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ സെമി ഫൈനലില്‍ ജോകോവിച്ചിന് പിഴയ്ക്കുകയായിരുന്നു. ബ്രിട്ടന്റെ മുന്‍ സൂപ്പര്‍ താരം ആന്‍ഡി മുറേയായിരുന്നു അദ്ദേഹത്തെ കീഴടക്കിയത്. 2016ലെ കഴിഞ്ഞ റിയോ ഒളിംപിക്‌സിലാവട്ടെ ജോകോയ്ക്കു ആദ്യ റൗണ്ടില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയായിരുന്നു അദ്ദേഹത്തെ അട്ടിമറിച്ചത്.

Story first published: Friday, July 30, 2021, 18:36 [IST]
Other articles published on Jul 30, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X