വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറ്റാലിയന്‍ ഓപ്പണ്‍: നദാല്‍,ഫെഡറര്‍,ജോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍,സ്ലോവാനി സ്റ്റീഫന്‍സ് പുറത്ത്

മാഡ്രിഡ്: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ പുരുഷ സിംഗിള്‍സില്‍ സ്‌പെയിന്‍ സൂപ്പര്‍ താരം റാഫേല്‍ നദാല്‍ പ്രീ ക്വാര്‍ട്ടറില്‍. ഫ്രാന്‍സിന്റെ ജെറീമി ചാര്‍ഡിയ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തോല്‍പ്പിച്ചത്. ഒരു മണിക്കൂറും എട്ട് മിനുട്ടും നീണ്ട മത്സരത്തില്‍ 6-0,6-1 എന്ന സ്‌കോറിനാണ് നദാലിന്റെ ജയം. ലോക ആറാം നമ്പര്‍ താരം ജപ്പാന്റെ കെയ് നിഷിക്കോരിയും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ഒരു മണിക്കൂറും 13 മിനിട്ടും നീണ്ട പോരാട്ടത്തില്‍ 6-2,6-4 എന്ന സ്‌കോറിനാണ് നിഷിക്കോരിയുടെ ജയം. അനായാസമായിരുന്നു സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡററുടെ ജയം. ഒരു മണിക്കൂറും 21 മിനുട്ടും നീണ്ട മത്സരത്തില്‍ 6-4,6-3 എന്ന സ്‌കോറിനാണ് ഫെഡറര്‍ പ്രീ ക്വാര്‍ട്ടര്‍ സീറ്റ് നേടിയത്. ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ചും അനായാസമായാണ് വിജയിച്ചത്.

italianopen

കാനഡയുടെ ഡെനിസ് ഷപ്പോവലോവിനെ 6-1-6-3 എന്ന സ്‌കോറിനാണ് ജോക്കോവിച്ച് തകര്‍ത്തത്. മാഡ്രിഡ് ഓപ്പണില്‍ കിരീടം നേടിയ ജോക്കോവിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടമാണ് ലക്ഷ്യമിടുന്നത്. മാഡ്രിഡ് ഓപ്പണ്‍ റണ്ണേഴ്‌സപ്പായ ടിസ്റ്റിപാസും പ്രീ ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ഇറ്റലിയുടെ ജാനിക്ക് സിന്നറെയാണ് ടിസ്റ്റിപാസ് തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3,6-2. അതേ സമയം ഡൊമിനിക് തീമിനും മരിയന്‍ സിലിച്ചിനും അട്ടിമറി തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 10ാം റാങ്കുകാരനായ ക്രൊയേഷ്യയുടെ സിലിച്ചിനെ 51ാം റാങ്കുകാരനായ ജര്‍മനിയുടെ ജാന്‍ ലെനാര്‍ഡ് സ്ട്രഫാണ് അട്ടിമറിച്ചത്. അഞ്ചാം സ്ഥാനക്കാരനായ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ 38ാം സ്ഥാനത്തുള്ള സ്‌പെയിനിന്റെ വെര്‍ഡാസ്‌കോയാണ് മുട്ടുകുത്തിച്ചത്. രണ്ട് മണിക്കൂറും 46 മിനുട്ടും നീണ്ട പോരാട്ടത്തിനൊടുവില്‍ 4-6,6-4,7-5 എന്ന സ്‌കോറിനാണ് വെര്‍ഡാസ്‌കയുടെ ജയം.

കാരുണ്യക്കടലായ് റൊണാള്‍ഡോ, പാലസ്തീനികള്‍ക്ക് ഇഫ്താറൊരുക്കാന്‍ സംഭാവന ചെയ്തത് കോടികള്‍ കാരുണ്യക്കടലായ് റൊണാള്‍ഡോ, പാലസ്തീനികള്‍ക്ക് ഇഫ്താറൊരുക്കാന്‍ സംഭാവന ചെയ്തത് കോടികള്‍

വനിതാ സിംഗിള്‍സില്‍ സൂപ്പര്‍ താരങ്ങള്‍ക്കും തിരിച്ചടി നേരിട്ടു. ലോക എട്ടാം റാങ്കുകാരി അമേരിക്കയുടെ സ്ലൊവാനി സ്റ്റീഫന്‍സിനെ 42ാം റാങ്കുകാരിയായ അമേരിക്കയുടെ ജൊഹാന കോന്റയാണ് തോല്‍പ്പിച്ചത്. രണ്ട് മണിക്കൂറും 33 മിനുട്ടും പോരാട്ടം നീണ്ടുനിന്നു. സ്‌കോര്‍ 6-7,6-4,6-1. രണ്ടാം റാങ്കുകാരി റൊമാനിയയുടെ സിമോണ ഹാലപ്പിനും അട്ടിമറി നേരിട്ടു. 44ാം റാങ്കുകാരി ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ക്കറ്റ വോന്‍ഡ്രൗസോവ ഒന്നിനെതിരേ രണ്ട് സെറ്റിനാണ് ഹാലപ്പിനെ കീഴടക്കിയത്. സ്‌കോര്‍ 2-6,7-5,6-3. സ്‌പെയിനിന്റെ ഗബ്രിയേല്‍ മുഗുരസ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അമേരിക്കയുടെ കോളിന്‍സിനെ 6-4,4-6,6-2 എന്ന സ്‌കോറിനാണ് മുഗുരസ തോല്‍പ്പിച്ചത്.

Story first published: Friday, May 17, 2019, 9:09 [IST]
Other articles published on May 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X