വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇറ്റാലിയന്‍ ഓപ്പണ്‍: ഫൈനലില്‍ നൊവാക് ജോക്കോവിച്ചിനെതിരാളി ഷ്വാര്‍ട്‌സ്മാന്‍

റോം: ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാളികളാരെന്ന് തീരുമാനമായി. പുരുഷ സിംഗിള്‍സില്‍ നിലവിലെ ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് എടിപി റാങ്കിങ്ങിലെ 15ാം സ്ഥാനക്കാരനായ അര്‍ജന്റീനയുടെ ഡീഗോ ഷ്വാര്‍ട്ട്‌സ്മാനെ നേരിടും. സെമിയില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ തകര്‍ത്താണ് ജോക്കോവിച്ചിന്റെ ഫൈനല്‍ പ്രവേശനം. രണ്ട് മണിക്കൂറും 12 മിനുട്ടും നീണ്ടുനിന്ന മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോവിച്ചിന്റെ ജയം.

ആദ്യ സെറ്റില്‍ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കാന്‍ റൂഡിന് സാധിച്ചെങ്കിലും രണ്ടാം സെറ്റില്‍ ജോക്കോവിച്ചിന്റെ മികവിന് മുന്നില്‍ അതിവേഗം അടിപതറി. സ്‌കോര്‍ 7-5,6-3. ഇക്കഴിഞ്ഞ യുഎസ് ഓപ്പണിനിടെ അബദ്ധത്തില്‍ റഫറിയുടെ ദേഹത്ത് പന്തടിച്ചതിനെത്തുടര്‍ന്ന് ജോക്കോവിച്ചിനെ ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ പുറത്താക്കിയിരുന്നു. ഇതിന് ഇറ്റാലിയന്‍ ഓപ്പണ്‍ കിരീടത്തോടെ മറുപടി പറയാനുറച്ചാവും ജോക്കോവിച്ചിന്റെ പോരാട്ടം. സൂപ്പര്‍ താരം റാഫാല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു.

novakdjokovic

അതേ സമയം എടിപി റാങ്കിങ്ങില്‍ 14ാം സ്ഥാനത്തുള്ള കാനഡയുടെ ഡെനിസ് ഷപ്പോവലോവിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്‌സ്മാന്റെ ഫൈനല്‍ പ്രവേശനം. 3 മണിക്കൂറും 13 മിനുട്ടും നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഷ്വാര്‍ട്‌സ്മാന്റെ ജയം. ആദ്യ സെറ്റ് 6-4ന് ഷ്വാര്‍ട്‌സ്മാന്‍ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റ് 7-5ന് ഷപ്പോവലോവ് നേടി. വാശിയേറിയ മൂന്നാം സെറ്റ് ടൈ ബ്രേക്കറിലേക്ക് നീണ്ടപ്പോള്‍ 7-6ന് ജയം ഷ്വാര്‍ട്‌സ്മാന്‍ നേടുകയായിരുന്നു.

വനിതാ സിംഗിള്‍സ് ഫൈനലില്‍ രണ്ടാം റാങ്കുകാരി സിമോണ ഹാലപ്പും നാലാം റാങ്കുകാരി കരോളിന പ്ലിസ്‌ക്കോവയും നേരിടും. രണ്ടുപേരും പരിചയസമ്പന്നരായ താരങ്ങളായതിനാല്‍ത്തന്നെ കലാശപ്പോരാട്ടത്തില്‍ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാം. 17ാം റാങ്കുകാരിയായ ഗബ്രിയേല്‍ മുഗുരസയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് തകര്‍ത്താണ് ഹാലപ്പിന്റെ ഫൈനല്‍ പ്രവേശനം. രണ്ട് മണിക്കൂറും 14 മിനുട്ടും മത്സരം നീണ്ടു.

സ്‌കോര്‍ 6-3,4-6,6-4. അതേ സമയം 19ാം റാങ്കുകാരിയായ വണ്ടര്‍സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് പ്ലിസ്‌ക്കോവയുടെ ഫൈനല്‍ പ്രവേശനം. ഒരു മണിക്കൂറും 23 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍-6-2,6-4. നിലവിലെ ഇറ്റാലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ജേതാവാണ് കരോളിന പ്ലിസ്‌ക്കോവ. തുടര്‍ച്ചയായ രണ്ടാം കിരീടം നേടാന്‍ ഹാലപ്പ് എന്ന ശക്തമായ എതിരാളിയെ പ്ലിസ്‌ക്കോവയ്ക്ക് വീഴ്‌ത്തേണ്ടി വരും.

Story first published: Monday, September 21, 2020, 10:36 [IST]
Other articles published on Sep 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X