വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍; നദാലും ഷറപ്പോവയും മഗുരുസയും മുന്നോട്ട്

പാരീസ്: മൂന്നു വര്‍ഷത്തിനുശേഷം റോളണ്ട് ഗാരോസിലെ ചെമ്മണ്‍ കോര്‍ട്ടില്‍ കളിക്കാനിറങ്ങിയ റഷ്യയുടെ മരിയ ഷറപ്പോവ ആരാധകരെ നിരാശരാക്കാതെ മുന്നോട്ട്. ഷറപ്പോവയ്‌ക്കൊപ്പം മുഗുരുസയും റാഫേല്‍ നദാലും നാലാം റൗണ്ടില്‍ പ്രവേശിച്ചിട്ടുണ്ട്. അതേസമയം, ക്വിറ്റോവ മൂന്നാം റൗണ്ടില്‍ തോറ്റു പുറത്തായി.

ചെക്ക് റിപ്പബ്ലിക്കിന്റെ ആറാം സീഡ് കരോളിന പ്ലിസ്‌ക്കോവയെ 6-2, 6-1 എന്ന സ്‌കോറിനാണ് ഷറപ്പോവ തോല്‍പ്പിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനെത്താതിരുന്ന ഷറപ്പോവ തന്റെ പഴയകാല ഫോമിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് കളിമണ്‍ കോര്‍ട്ടില്‍ റാക്കറ്റേന്തിയത്.

Sharapova

സ്‌പെയിനിന്റെ ഗാര്‍ബിനെ മുഗുരുസ ഓസ്‌ട്രേലിയയുടെ സമന്ത സ്‌റ്റോസറെ 6-0, 6-2 എന്ന സ്‌കോറിന് തറപറ്റിച്ചു. മികച്ച കളിയാണ് മുഗുരുസ പുറത്തെടുത്തത്. മുന്‍ ചാമ്പ്യന്റെ നിലവാരത്തിനൊത്ത് കളിച്ചപ്പോള്‍ മുന്‍ റണ്ണറപ്പ് സമന്തയ്ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. കിരീട പ്രതീക്ഷയുമായെത്തിയ പെട്ര ക്വിറ്റോവ, അന്നറ്റ് കൊന്റാവെയിറ്റിനോട് 7-6(6), 7-6(4) എന്ന സ്‌കോറിനാണ് തോല്‍വി സമ്മതിച്ചത്.

നിലവിലെ ചാമ്പ്യനായ റാഫേല്‍ നദാല്‍ സുഹൃത്ത് റിച്ചാര്‍ഡ് ഗാസ്‌ക്വറ്റിനെ 6-3, 6-2, 6-2 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. ദീര്‍ഘകാല സുഹൃത്തിനെ തോല്‍പ്പിച്ചശേഷം വൈകാരികമായി പ്രകടനം നടത്തിയ നദാല്‍ പിന്നീട് ക്ഷമ ചോദിച്ചു. ഫ്രഞ്ച് ഓപ്പണില്‍ പതിനൊന്നാം കിരീടം ലക്ഷ്യമാക്കിയാണ് നദാല്‍ കുതിപ്പ് തുടരുന്നത്.

Story first published: Sunday, June 3, 2018, 7:14 [IST]
Other articles published on Jun 3, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X