വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഞ്ച് ഓപ്പണ്‍: ജോക്കോവിച്ചും നദാലും ടിസ്റ്റിപാസും ക്വാര്‍ട്ടറില്‍, ഹാലെപ്പ് പുറത്ത്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്റ്സ്ലാം പോരാട്ടത്തില്‍ സൂപ്പര്‍ താരങ്ങളെല്ലാം ക്വാര്‍ട്ടറില്‍. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ടിസ്റ്റിപാസ് എന്നിവരെല്ലാം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പ്രീ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ഒന്നാം സീഡായ ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. 2 മണിക്കൂറും 26 മിനുട്ടും നീണ്ട മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ 6-4,6-3,6-3 എന്ന സ്‌കോറിനാണ് ജോക്കോവിച്ചിന്റെ ജയം.

ക്വാര്‍ട്ടറില്‍ 18ാം റാങ്കുകാരനായ കരീനോ ബുസ്റ്റയാണ് ജോക്കോവിച്ചിന്റെ എതിരാളി. പ്രീ ക്വാര്‍ട്ടറില്‍ ജര്‍മനിയുടെ ഡാനില്‍ അല്‍ട്ടിമെയ്‌റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്‌പെയിനിന്റെ പ്ലാബോ കരീനോ ബുസ്റ്റ ക്വാര്‍ട്ടറില്‍ കടന്നത്. 2 മണിക്കൂറും 22 മിനുട്ടും മത്സരം നീണ്ടു. സ്‌കോര്‍ 6-2,7-5,6-2. റഷ്യയുടെ ആന്‍ഡ്രേ റുബ്ലീവും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 13ാം സീഡായ റുബ്ലീവ് ഹംഗറിയുടെ മാര്‍ട്ടന് ഫുക്‌സോവിക്‌സിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തത്. നാല് സെറ്റ് നീണ്ട പോരാട്ടം 3 മണിക്കൂറും 58 മിനുട്ടും നീണ്ടുനിന്നു.

novakdjokovic

ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് റുബ്ലീവിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 6-7,7-5,6-4,7-6. അഞ്ചാം സീഡ് ടിസ്റ്റിപാസും നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ബള്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രോവിനെ 2 മണിക്കൂറും 30 മിനുട്ടും നീണ്ട മത്സരത്തിനൊടുവിലാണ് ടിസ്റ്റിപാസ് കീഴടക്കിയത്. സ്‌കോര്‍6-3,7-6,6-2. വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു ഡൊമിനിക് തീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. മൂന്നാം സീഡായ തീം രണ്ടിനെതിരേ മൂന്ന് സെറ്റുകള്‍ക്കാണ് ഹ്യൂഗോ ഗാസ്റ്റനെ തോല്‍പ്പിച്ചത്. 3 മണിക്കൂറും 36 മിനുട്ടും മത്സരം നീണ്ടുനിന്നു. സ്‌കോര്‍ 6-4,6-4,5-7,3-6,6-3.

നിലവിലെ ചാമ്പ്യനും രണ്ടാം സീഡുമായ റാഫേല്‍ നദാല്‍ കുതിപ്പ് തുടരുകയാണ്. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ സെബാസ്റ്റ്യന്‍ കോട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് നദാല്‍ ക്വാര്‍ട്ടറില്‍ കടന്നത്. 1 മണിക്കൂറും 56 മിനുട്ടും മാത്രമാണ് മത്സരം നീണ്ടത്. സ്‌കോര്‍ 6-1,6-1,6-2.കളിമണ്‍കോര്‍ട്ടിലെ രാജാവായ നദാല്‍ 2017 മുതല്‍ ഫ്രഞ്ച് ഓപ്പണ്‍ ഇതുവരെ കിരീടം മറ്റാര്‍ക്കും നല്‍കിയിട്ടില്ല. 12 ഫ്രഞ്ച് ഓപ്പണ്‍ കിരീടമാണ് നദാലിന്റെ അലമാരയിലുള്ളത്.

പരിക്കിനെത്തുടര്‍ന്ന് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷത്തെ യുഎസ് ഓപ്പണിലൂടെയാണ് നദാല്‍ തിരിച്ചെത്തിയത്. എന്നാല്‍ തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. വനിതാ സിംഗിള്‍സില്‍ ഒന്നാം സീഡ് സിമോണ ഹാലപ്പ് പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. 53ാം റാങ്കുകാരിയായ പോളണ്ടിന്റെ ഇഗ സ്വിയാറ്റിക്കാണ് സിമോണയെ തോല്‍പ്പിച്ചത്. 1 മണിക്കൂറും 9 മിനുട്ടും മാത്രം നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വിയാറ്റിക്കിന്റെ ജയം. സ്‌കോര്‍ 6-1,6-2.

Story first published: Tuesday, October 6, 2020, 13:01 [IST]
Other articles published on Oct 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X