പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യനായ നൊവാക് ജോക്കോവിച്ച് പുറത്തായി. ക്വാർട്ടർ ഫൈനലിൽ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനോടാണ് ജോക്കോവിച്ച് പരാജയപ്പെട്ടത്. സ്കോർ 7-6 (7-5) 6-3 6-0. മറ്റൊരു ക്വാർട്ടർ ഫൈനലിൽ ജയിച്ച് റാഫേൽ നദാൽ സെമിയിലെത്തി.

ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ ഫൈനലിലെ തോൽവിയോടെ 2011 ന് ശേഷം ഇതാദ്യമായി ടോപ് ടു സീഡിൽ നിന്നും ജോക്കോവിച്ച് താഴേക്കിറങ്ങി. ജോക്കോവിച്ചിന്റെ കളി ഒരു വർഷമായി കാണുന്ന ആരും ഈ തോൽവിയിൽ അത്ഭുതപ്പെടില്ല എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ക്വാർട്ടറിൽ ജോക്കോവിച്ച് തോറ്റ രീതി ഞെട്ടിപ്പിക്കുന്നതായിരുന്നു, അവിശ്വസനീയവും.
അവസാന രണ്ട് സെറ്റുകളിൽ ഡൊമിനിക് തീം 12 പോയിന്റുകൾ സ്വന്തമാക്കിയപ്പോള്‍ ജോക്കോവിച്ചിന് കിട്ടിയത് വെറും 3 പോയിന്റ്. അവസാന സെറ്റിലാകട്ടെ ജോക്കോവിച്ചിന് ഒരു പോയിന്റ് പോലും കിട്ടിയില്ല. പതിനൊന്നാം തവണ ഫ്രഞ്ച് ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ കളിക്കാനിറങ്ങിയ റാഫേൽ നഡാലിന് എതിരാളിയായ കരേനോ ബുസ്റ്റ പരിക്കേറ്റ് പിൻമാറിയതോടെയാണ് സെമിയിലേക്ക് ടിക്കറ്റ് കിട്ടിയത്.