വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റൊണാള്‍ഡോ യുവന്റസിലെത്തുമ്പോള്‍ ഫിയറ്റ് കാര്‍ കമ്പനി ജോലിക്കാര്‍ക്ക് രോഷം

റോം: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസ് ടീമിലെടുക്കുകയാണെന്ന വാര്‍ത്തകള്‍ യൂറോപ്യന്‍ മാധ്യമങ്ങളില്‍ സജീവമാണ്. ലോകകപ്പിലെ പുറത്താകലിന് പിന്നാലെ റൊണാള്‍ഡോയമായി ടീം അധികൃതര്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. കാര്യമായ വിടുതല്‍പണം നല്‍കിയാല്‍ റൊണാള്‍ഡോ ടീം വിടുന്നതില്‍ അതൃപ്തിയില്ലെന്ന് റയല്‍ മാഡ്രിഡും വ്യക്തമാക്കിയിട്ടുണ്ട്.

ഏതാണ്ട് 100 മില്യണ്‍ യൂറോ പ്രതിഫലത്തിലാണ് ക്രിസ്റ്റ്യാനോയുടെ കൂടുമാറ്റമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഓരോ വര്‍ഷവും 30 മില്യണ്‍ യൂറോ അധികം നല്‍കുകയും ചെയ്യും. എന്നാല്‍, യുവന്റസ് ടീമിന്റെ സ്‌പോണ്‍സര്‍മാരായ ഫിയറ്റ് കാര്‍ കമ്പനിയിലെ ജോലിക്കാര്‍ ഇതില്‍ കടുത്ത രോഷത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

cristiano

കഴിഞ്ഞ പത്തുവര്‍ഷമായി ശമ്പളത്തില്‍ ഒരുതരത്തിലുമുള്ള വര്‍ധന വരുത്താത്ത കമ്പനി ഇത്രയും കോടികള്‍ മുടക്കി റൊണാള്‍ഡോയെ വാങ്ങുന്നതെന്തിനാണെന്ന് ജോലിക്കാര്‍ ചോദിക്കുന്നു. നേരത്തെ, രണ്ടുവര്‍ഷം മുന്‍പ് അര്‍ജന്റീനന്‍ താരം ഗോണ്‍സാലോ ഹിഗ്വയിനെ 90 മില്യണ്‍ യൂറോയ്ക്ക് വാങ്ങിയതും ഏറെ വിവാദമായിരുന്നു.

ക്രിസ്റ്റിയാനോയ്ക്ക് നല്‍കുന്ന ശമ്പളം കൊണ്ട് എല്ലാ തൊഴിലാളികള്‍ക്കും മാസം 200 യൂറോവെച്ച് നല്‍കാനാകുമെന്ന് ഫിയറ്റ് ഫാക്ടറി ജീവനക്കാരന്‍ ജെറാര്‍ഡോ ജിയാനോനി പറഞ്ഞു. അതേസമയം, ക്രിസ്റ്റ്യാനോയുടെ വരവ് ഇറ്റാലിയന്‍ ഫുട്‌ബോളിന് നേട്ടമാകുമെന്നാണ് മുന്‍ ഇറ്റലി കോച്ച് ദിനോ സോഫ് പറയുന്നത്. 1996ന് ശേഷം യുവന്റസിന് ചാമ്പ്യന്‍സ് ലീഗ് നേടാനായിട്ടില്ല. ഇതുകൂടി കണ്ടുകൊണ്ടാണ് ക്രിസ്റ്റ്യാനോയ്ക്കായി വിലപേശുന്നതെന്നാണ് സൂചന.

Story first published: Saturday, July 7, 2018, 18:46 [IST]
Other articles published on Jul 7, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X