വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യന്‍ മുന്നേറ്റം

By Soorya Chandran

മെല്‍ബണ്‍: ഈ വര്‍ഷത്തെ ആദ്യ ഗ്രാന്‍സ്ലാം പോരാട്ടമായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഡബിള്‍സില്‍ രോഹന്‍ ബപ്പണ്ണയുടേയും സാനിയ മിര്‍സയുടേയും സഖ്യങ്ങള്‍ രണ്ടാം റൗണ്ടില്‍ കടന്നു. പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, ആന്‍ഡി മറേ, റോജര്‍ ഫെഡറര്‍ എന്നിവര്‍ മൂന്നാം റൗണ്ടിലെത്തി. വനിത സിംഗിള്‍സില്‍ മരിയ ഷറപ്പോവയും വിക്ടോറിയ അസാരങ്കെയും മൂന്നാം റൗണ്ടില്‍ കടന്നിട്ടുണ്ട്.

Sania Mirza

ഇന്ത്യ-പാക് സഖ്യമാണ് രോഹന്‍ ബോപ്പണ്ണയുടേത്. പാക് താരമായ ഐസാം അല്‍ ഖുറേഷിക്കൊപ്പം ഓസ്‌ട്രേലിയ-ഫ്രഞ്ച് സഖ്യത്തെയാണാ ബൊപ്പണ്ണ പരാജയപ്പെടുത്തിയത്. പുരുഷ ഡബിള്‍സില്‍ ലോക ഏഴാം നമ്പറാണ് ബൊപ്പണ്ണ-ഖുറേഷി സഖ്യം. റമീസ് ജുനൈദ്- അഡ്രിയാന്‍ മന്നറിനോ സഖ്യത്തെ 6-3, 4-6, 7-6 എന്ന സ്‌കോറിനാണ് ഇന്ത്യ-പാക് സഖ്യം അടിയറവ് പറയിപ്പിച്ചത്.

സാനിയ മിര്‍സയും സിംബാബ് വേക്കാരി കാര ബ്ലാക്കും ചേര്‍ന്ന സഖ്യത്തിന് ആദ്യ റൗണ്ടില്‍ ലഭിച്ചത് അനായാസ വിജയമായിരുന്നു. ഓസ്‌ട്രേലിയന്‍ സഖ്യമായ തമ്മി പാറ്റേഴ്‌സണേയും അറീന റോഡിയോനോവയേയും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സാനിയയും കാര ബ്ലാക്കും ചേര്‍ന്ന് തറപറ്റിച്ചത്.

ലോക അഞ്ചാം സീഡ് ആയ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയുടെ പുറത്താകലിനും ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സാക്ഷിയായി. ഇത്തവണത്തെ ടൂര്‍ണമെന്റിലെ ആദ്യ വന്‍ വീഴ്ചയാണ് ഡെല്‍പോട്രോയുടേത്. സ്‌പെയിന്ററെ റോബര്‍ട്ടോ ബാറ്റിസ്റ്റക്ക് മുന്നിലാണ് ഡെല്‍പോട്രോ അടിയറവ് പറഞ്ഞത്.

Story first published: Friday, January 17, 2014, 10:27 [IST]
Other articles published on Jan 17, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X