വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുറോപ്യന്‍ ഓപ്പണ്‍ സെമിയില്‍ ആന്‍ഡി മറെ

ആന്‍ഡ്‌വെര്‍പ്പ്: യൂറോപ്യന്‍ ഓപ്പണില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആന്‍ഡി മറെ സെമി ഫൈനല്‍ യോഗ്യത നേടി. റോമേനിയയുടെ മാരിയസ് കോപ്പിലിനെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ആന്‍ഡി മറെ സെമി ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. 2017 ഫ്രഞ്ച് ഓപ്പണിന് ശേഷം ഇതാദ്യമായാണ് ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ മറെയുടെ സെമി പ്രവേശം. സ്‌കോര്‍ 6-3, 6-7 (7/9), 6-4.

ആൻഡി മറെ

നിലവില്‍ ലോക റാങ്കിങ്ങില്‍ 243 ആം സ്ഥാനത്താണ് ആന്‍ഡി മറെ. കോപ്പിലുമായുള്ള മത്സരത്തില്‍ തകര്‍പ്പന്‍ മത്സരം മറെ കാഴ്ച്ചവെച്ചെങ്കിലും സെമിയില്‍ കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പമായിരിക്കും. ഫ്രാന്‍സിന്റെ ഉഗോ ഹംബര്‍ട്ടുമായാണ് മറെയുടെ സെമി അങ്കം. ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ചാം സീഡിലുണ്ടായിരുന്ന ഗിഡോ പെല്ലയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഹംബര്‍ട്ട് തോല്‍പ്പിച്ചിരുന്നു.

മൂന്നുതവണ കിരീടം ചൂടിയ സ്വിസ് താരം സ്റ്റാന്‍ വാവറിങ്കയും സെമി ബര്‍ത്ത് ഉറപ്പിച്ചിട്ടുണ്ട്. ഫ്രാന്‍സിന്റെ ഗില്‍സ് സിമോണിനെ 6-3, 6-7 (6/8), 6-2 എന്ന സ്‌കോറിനാണ് വാവറിങ്ക കീഴടക്കിയത്. ഇതോടെ സെമി യോഗ്യതയും താരം നേടി.

ഇതേസമയം, ഈ വര്‍ഷം യുഎസ് ഓപ്പണില്‍ വാവറിങ്കയോട് തോറ്റ 18 -കാരന്‍ ജനിക്ക് സിന്നറും യൂറോപ്യന്‍ ഓപ്പണില്‍ സെമി ടിക്കറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എടിപി സെമി ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് സിന്നര്‍.

ശനിയാഴ്ച്ച വീണ്ടും വാവറിങ്ക - സിന്നര്‍ പോരാട്ടത്തിന് ടെന്നീസ് ലോകം സാക്ഷ്യം വഹിക്കും. സ്വിസ് താരത്തെ തോല്‍പ്പിക്കാനായാല്‍ 2008 -ന് ശേഷം എടിപി ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി ജനിക് സിന്നര്‍ അറിയപ്പെടും.

Story first published: Saturday, October 19, 2019, 13:00 [IST]
Other articles published on Oct 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X