വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിരമിക്കല്‍ പ്രഖ്യാപിച്ച ആന്‍ഡി മറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്ത്

മെല്‍ബണ്‍: ടെന്നീസ് കരിയറിന് വിരാമമിടുമെന്ന് പ്രഖ്യാപിച്ച ബ്രിട്ടീഷ് താരം ആന്‍ഡി മറെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. സ്പാനിഷ് താരം റോബര്‍ട്ടോ ബൗറ്റിസ്റ്റിയയോട് 4-6, 4-6, 7-6, 7-6, 2-6 എന്ന സ്‌കോറിനായിരുന്നു മറെയുടെ തോല്‍വി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കഴിഞ്ഞാല്‍ ടെന്നീസില്‍ തുടരുന്ന കാര്യം സംശയമാണെന്ന് നേരത്തെ മറെ അറിയിച്ചിരുന്നു.

ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് ദുരന്തം... തൊട്ടുപിന്നാലെ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു ഇന്ത്യയുടെ ഏഷ്യന്‍ കപ്പ് ദുരന്തം... തൊട്ടുപിന്നാലെ കോണ്‍സ്റ്റന്റൈന്‍ രാജിവച്ചു

അഞ്ചു തവണ ഓസ്‌ട്രേലിയയന്‍ ഓപ്പണില്‍ റണ്ണറപ്പായിരുന്ന മറെയ്ക്ക് ഇക്കുറി തിരിച്ചുവരാനായില്ല. വിട്ടുമാറാത്ത പരിക്കാണ് താരത്തിന് വില്ലനായത്. ഒരു വര്‍ഷം മുന്‍പ് ശസ്ത്രക്രിയയ്ക്ക് വിധേയനായെങ്കിലും വേദന വിട്ടുമാറുന്നില്ലെന്നാണ് മറെ കഴിഞ്ഞദിവസം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അതുകൊണ്ടുതന്നെ ടെന്നീസില്‍ തുടരുന്നത് അസാധ്യമെന്നും മൂന്നുതവണ ഗ്രാന്‍ഡ്സ്ലാം ജേതാവായ മറെ പറഞ്ഞു.

andymurray

നേരത്തെ മൂന്നുതവണ റോബര്‍ട്ടുമായി ഏറ്റുമുട്ടിയിരുന്നെങ്കിലും ഒരുതവണപോലും തോല്‍വി വഴങ്ങിയിരുന്നില്ല. എന്നാല്‍, ഇത്തവണ ജയം ബ്രിട്ടീഷ് താരത്തിനൊപ്പം നിന്നില്ല. പരിക്ക് പൂര്‍ണമായും വിട്ടുമാറിയാല്‍ മറെ ഒരുപക്ഷെ മടങ്ങിവന്നേക്കുമെന്ന പ്രതീക്ഷ ആരാധകര്‍ക്കുണ്ട്. ഒരിക്കല്‍ ലോക ഒന്നാം നമ്പറായിരുന്ന താരം ഇപ്പോള്‍ 230-ാം റാങ്കിലാണ്.

വിംബിള്‍ഡന്‍ കളിച്ച് വിരമിക്കണമെന്നായിരുന്നു ആഗ്രഹമെങ്കിലും അത്രയുംനാള്‍ കളിക്കാനാകില്ലെന്ന് മറെ പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും പരിക്കുമൂലം പിന്‍വാങ്ങിയതാരം പിന്നീട് കളത്തിലിറങ്ങിയിട്ടില്ല. 77 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം വിംബിള്‍ഡണ്‍ നേടുന്ന ഇംഗ്ലീഷ്താരമെന്ന ബഹുമതി മറെ സ്വന്തമാക്കിയിരുന്നു. 2012-ലായിരുന്നു താരത്തിന്റെ നേട്ടം. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഫെഡററെ തോല്‍പ്പിച്ച് സ്വര്‍ണം നേടിയ താരം 500 വിജയങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടവും സ്വന്തമാക്കിയാണ് കളിക്കളത്തില്‍നിന്നും വിടവാങ്ങുന്നത്. 2016ല്‍ രണ്ടാം വിംബിള്‍ഡന്‍ കിരീടവും രണ്ടാം ഒളിമ്പിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ മറെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചിരുന്നു.

Story first published: Tuesday, January 15, 2019, 8:34 [IST]
Other articles published on Jan 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X