വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മെസ്സിക്ക് അവാര്‍ഡ് നല്‍കിയതില്‍ കള്ളക്കളിയോ? ഫിഫയുടെ പ്രതികരണം ഇങ്ങനെ

സൂറിച്ച്: ലോമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് കഴിഞ്ഞ ദിവസമാണ് ഫിഫ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച പുരുഷതാരത്തിനുള്ള അവാര്‍ഡ് ആറാം തവണയും ലയണല്‍ മെസ്സി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍, പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ വിമര്‍ശനവും ഫിഫയെ തേടിയെത്തി. മെസ്സിക്ക് അവാര്‍ഡ് നല്‍കിയതില്‍ തട്ടിപ്പ് നടന്നെന്നാണ് ചിലരുടെ ആരോപണം.

ഇപ്പോഴിതാ, ആരോപണത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഫിഫ. ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നാണ് ഫിഫയുടെ വിശദീകരണം. ആരോപണം ഉന്നയിച്ച നിക്കരാഗ്വന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വോട്ടുകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ചു. എന്നാല്‍, നിക്കരാഗ്വ കൈമാറിയ വോട്ടില്‍ തെറ്റായി എന്തെങ്കിലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ നിക്കരാഗ്വെയാണ് അമ്പേഷിക്കേണ്ടതെന്നും ഫിഫ വ്യക്തമാക്കി.

'ഞാന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുത്', രോഹിത് ശര്‍മ്മയോട് വിവിഎസ് ലക്ഷ്മണ്‍'ഞാന്‍ ചെയ്ത തെറ്റുകള്‍ ആവര്‍ത്തിക്കരുത്', രോഹിത് ശര്‍മ്മയോട് വിവിഎസ് ലക്ഷ്മണ്‍

fifa

നിക്കരാഗ്വ ഫുട്‌ബോള്‍ ടീം നായകന്‍ യുവാരന്‍ ബരേരയാണ് ഫിഫയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. താന്‍ ഇത്തവണ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ തന്റെ പേരില്‍ മെസ്സിക്ക് വോട്ട് ചെയ്തതായി ഫിഫ പുറത്തുവിട്ട പട്ടികയില്‍ പറയുന്നുണ്ടെന്നും ബരേര ആരോപിച്ചു. അതേസമയം, പുതുതായി നിയമിച്ച ക്യാപ്റ്റന്‍ മാനുവല്‍ റോസസാണ് വോട്ട് ചെയ്തതെന്നാണ് നിക്കരാഗ്വെയുടെ വിശദീകരണം. ബരേരയുടെ പേരും ഒപ്പുമുള്ള കഴിഞ്ഞ വര്‍ഷത്തെ ബാലറ്റ് തെറ്റായി ഉപയോഗിച്ചതാണെന്നും അവര്‍ വിശദീകരിക്കുന്നു.

ദേശീയ ടീമുകളുടെ ക്യാപ്റ്റന്‍, പരിശീലകന്‍, തിരഞ്ഞെടുക്കപ്പെടുന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരാണ് ഫിഫ പുരസ്‌കാരത്തിനായി വോട്ട് ചെയ്യുന്നത്. ഇത്തവണ ലയണല്‍ മെസ്സി 46 വോട്ടുകള്‍ നേടിയാണ് മികച്ച താരമായത്. ഹോളണ്ടിന്റെ വിര്‍ജില്‍ വാന്‍ ഡെയ്ക്കിന് 38 വോട്ടും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് 36 വോട്ടും ലഭിച്ചു.

Story first published: Saturday, September 28, 2019, 17:08 [IST]
Other articles published on Sep 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X