വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിക്കു മുന്നില്‍ കോലി ഒന്നുമല്ല!! ആ കഴിവ് ധോണിക്കു മാത്രം... പറഞ്ഞത് കോച്ച് തന്നെ

കോലിയുടെ കുട്ടിക്കാലത്തെ കോച്ചാണ് ധോണിയെ പുകഴ്ത്തിയത്

By Manu
ധോണിക്കു മുന്നില്‍ കോലി ഒന്നുമല്ലേ

കൊല്‍ക്കത്ത: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ആരെന്നുള്ള ചോദ്യത്തിന് ക്രിക്കറ്റ് വിദഗ്ധരുടെയും ആരാധകരുടെയും ഉത്തരം എംഎസ് ധോണിയെന്നായിരിക്കും. കളിയെക്കുറിച്ച് ഇത്രയും മികച്ച രീതിയില്‍ മനസ്സിലാക്കിയിട്ടുള്ള മറ്റൊരു ക്യാപ്റ്റന്‍ വേറെയുണ്ടായിട്ടില്ല. രണ്ട് ലോകകപ്പുകളും ഒരു ചാംപ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടവിജയങ്ങള്‍ ഇതു ശരിവയ്ക്കുകയും ചെയ്യുന്നു.

അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍ അഫ്രീഡി പറഞ്ഞത് സത്യം... അവര്‍ പലവട്ടം ആക്രമിക്കാന്‍ ശ്രമിച്ചു!! സാക്ഷിയെന്ന് അക്തര്‍

നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയേക്കാള്‍ കേമന്‍ ധോണി തന്നെയാണെന്ന് കോലിയുടെ കുട്ടിക്കാലത്തെ കോച്ചായ കേശവ് ബാനര്‍ജി അഭിപ്രായപ്പെട്ടു. കോലിയുടെ വഴികാട്ടിയാണ് ധോണിയെന്നും അദ്ദേഹം പറയുന്നു.

ധോണി ഏറെ മുകളില്‍

ധോണി ഏറെ മുകളില്‍

കളിയെക്കുറിച്ച് പെട്ടെന്നു മനസ്സിലാക്കാനും ഉടന്‍ തീരുമാനങ്ങളെടുക്കാനും ധോണിയുടെ അത്ര കഴിവ് കോലിക്കില്ലെന്ന് ബാനര്‍ജി അഭിപ്രായപ്പെട്ടു. എംഎസ് ധോണി ക്രിക്കറ്റ് ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്രങ്ങള്‍ മെനയുന്ന കാര്യത്തില്‍ ധോണിയുടെ മികവ് അസാധാരണമാണ്. കോലിക്കു നല്ലൊരു വഴികാട്ടി തന്നെയാണ് അദ്ദേഹമെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി.

ഉപദേശം തേടാം

ഉപദേശം തേടാം

കളിക്കിടെ പ്രതിസന്ധിഘട്ടങ്ങളില്‍ ധോണിയില്‍ നിന്നും കോലിക്കു ഉപദേശം തേടാവുന്നതാണ്. ധോണി ഇന്ത്യന്‍ ടീമിനൊപ്പമുള്ളത് നന്നായി. ഇല്ലായിരുന്നെങ്കില്‍ കോലിയെ സഹായിക്കാന്‍ മറ്റാരും ഉണ്ടാവുമായിരുന്നില്ലെന്നും ബാനര്‍ജി വ്യക്തമാക്കി.
വരാനിരിക്കുന്ന ലോകകപ്പ് ധോണിയുടെ കരിയറിലെ അവസാനത്തെ ടൂര്‍ണമെന്റ് കൂടിയായിരിക്കും. കിരീടവിജയത്തോടെ തന്നെ രാജ്യം കണ്ട എക്കാലത്തെയും മികച്ച നായകനെ യാത്രയാക്കാനായിരിക്കും കോലിയുടെയും സംഘത്തിന്റെയും ശ്രമം.

നാലാമനായി ധോണി കളിക്കണം

നാലാമനായി ധോണി കളിക്കണം

ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന തലവേദന നാലാം നമ്പറില്‍ ആരെ ബാറ്റിങിന് ഇറക്കുമെന്ന കാര്യത്തിലാണ്. ഈ പൊസിഷനില്‍ ധോണി കളിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ബാനര്‍ജി വ്യക്തമാക്കി. നാലാം നമ്പറില്‍ ഇറങ്ങിയാല്‍ ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാന്‍ സമയം ലഭിക്കും. ധോണിക്കു വേണ്ടതും ഇതു തന്നെയാണ്. എന്നാല്‍ അഞ്ചും ആറും സ്ഥാനങ്ങളില്‍ ഇറങ്ങിയാല്‍ ആദ്യ പന്ത് മുതല്‍ ധോണിക്കു ആക്രമിച്ചു കളിക്കേണ്ടി വരും. അപ്പോള്‍ അദ്ദേഹത്തിന് റിസ്‌കെടുക്കേണ്ടി വരികയും ചെയ്യും.
ധോണിയെ നാലാം നമ്പറില്‍ ഇറക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ടീം മാനേജ്‌മെന്റാണ്. ഇതു തന്റെ തീരുമാനമാണ്. ധോണി നാലാമനായി ഇറങ്ങിയാല്‍ പിന്നീടെത്തുന്നവക്കു കൂടുതല്‍ ഫ്രീയായി കളിക്കാനാവുമെന്നും ബാനര്‍ജി ചൂണ്ടിക്കാട്ടി.

പന്തിന് അവസരം നല്‍കണമായിരുന്നോ?

പന്തിന് അവസരം നല്‍കണമായിരുന്നോ?

ലോകകപ്പ് ടീമില്‍ നിന്നും തഴയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് അവസരം നല്‍കണമായിരുന്നോയെന്ന ചോദ്യത്തിന് അത് വളരെ നേരത്തേ ആയിപ്പോവുമെന്നായിരുന്നു ബാനര്‍ജിയുടെ മറുപടി. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത്ത് മികച്ചതാണ്. ലോകകപ്പിനു ശേഷം പന്തിന് അവസരം നല്‍കുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിനു ശേഷം ധോണി വിരമിക്കുമോയെന്ന ചോദ്യത്തിന് അക്കാര്യം അദ്ദേഹത്തിന്റെ ഭാര്യക്കും അച്ഛനും പോലുമറിയില്ലെന്നും ധോണി ഇപ്പോഴും മികച്ച ഫിറ്റ്‌നസുള്ള കളിക്കാരനാണെന്നും ബാനര്‍ജി പറഞ്ഞു.

Story first published: Friday, May 10, 2019, 11:18 [IST]
Other articles published on May 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X