വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് മൂന്ന് വര്‍ഷത്തില്‍ നിന്ന് 18മാസമായി വെട്ടിക്കുറച്ചു

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് താരം ഉമര്‍ അക്മലിന്റെ വിലക്ക് മൂന്ന് വര്‍ഷത്തില്‍ നിന്ന് 18മാസമായി വെട്ടിക്കുറച്ചു. മുന്‍ പാക് സുപ്രീം കോടതി ജഡ്ജ് ജസ്റ്റീസ് ഫഖിര്‍ മുഹമ്മദ് കോഖറാണ് ഉമ്മറിന്റെ അപ്പീല്‍ പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ഇതോടെ 2021 ആഗസ്റ്റ് മാസംവരെയേ അക്മലിന് വിലക്കുണ്ടാകു. ഇതിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ സാധിക്കും. ഒത്തുകളി സംഘം സമീപിച്ചത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് മറച്ചുവെച്ചതിനാണ് ഉമ്മറിനെ മൂന്ന് വര്‍ഷത്തേക്ക് നേരത്തെ വിലക്കിയത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ഒത്തുകളിക്കാന്‍ സംഘം സമീപിച്ച വിവരം അദ്ദേഹം പിസിബിയെ അറിയിച്ചിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് പിസിബിയുടെ ഡിസിപ്ലിനറി പാനലിന്റെ ചെയര്‍മാന്‍ ഫസല്‍ ഇ മിറാന്‍ ചൗഹാനാണ് ഉമ്മറിന് മൂന്ന് വര്‍ഷത്തെ വിലക്ക് വിധിച്ചത്. പിസിബിയുടെ അഴിമതി വിരുദ്ധ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2.4.4 ഉമര്‍ ലംഘിച്ചുവെന്ന് വിലയിരുത്തിയായിരുന്നു നടപടി.വിലക്കിന് പിന്നാലെ തന്നെ ഉമ്മര്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇത് ജൂണ്‍ 11ന് വാദം കേള്‍ക്കാനിരുന്നതായിരുന്നെങ്കിലും കോവിഡ് 19യെത്തുടര്‍ന്ന് വാദം കേള്‍ക്കല്‍ നീണ്ടുപോവുകയായിരുന്നു. ലാഹോറിലെ നാഷണല്‍ ഹൈ പെര്‍ഫോമന്‍സ് സെന്ററില്‍ വെച്ചാണ് അദ്ദേഹത്തിന്റെ വാദം കേട്ടത്.

umarakmal

വിലക്ക് ചുരുക്കിയെങ്കിലും ഇനിയൊരു തിരിച്ചുവരവ് ഉമ്മറിനെ സംബന്ധിച്ച് വലിയ പ്രയാസമേറിയ കാര്യമാണ്. കാരണം അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പല തവണ ശിക്ഷ നേരിട്ടതാരമാണ് അദ്ദേഹം. 2010ല്‍ വ്യാജ പരിക്കുകാട്ടി ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്നതിന് ഉമ്മറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. 2017ല്‍ ആഭ്യന്തര മത്സരത്തില്‍ ജുനൈദ് ഖാന്റെ പങ്കാളിത്തത്തെ ചോദ്യം ചെയ്തതിന് ഉമ്മറിന് പിഴ ശിക്ഷ വിധിച്ചിരുന്നു. ഫിറ്റ്‌നസിന്റെ പേരില്‍ 2017ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പാക് ടീമില്‍ നിന്ന് ഉമ്മറിനെ തഴഞ്ഞിരുന്നു.

ഇതിന് പിന്നാലെ പാക് പരിശീലകന്‍ മിക്കി ആര്‍തറിന്റെ ഫിറ്റ്‌നസ് രീതികളെ വിമര്‍ശിച്ചതിന് മൂന്ന് മാസത്തെ വിലക്കും ഉമ്മറിന് ലഭിച്ചിരുന്നു. ഈ വര്‍ഷവും അദ്ദേഹം വിവാദം സൃഷ്ടിച്ചു. ട്രയിനിങ് ഒഫീഷ്യല്‍സിനോട് മോശമായി പെരുമാറിയതിനെത്തുടര്‍ന്നാണ് താരത്തിനെതിരേ നടപടി സ്വീകരിച്ചത്. ടീമിന്റെ സ്ഥിരം തലവേദനയായ ഉമറിനെ ഇനി പരിഗണിക്കാന്‍ പരിശീലകന്‍ മിസ്ബാഹ് ഉല്‍ഹഖ് തയ്യാറാവുമോയെന്ന് കാത്തിരുന്ന് കാണണം. 30കാരനായ ഉമ്മര്‍ 16 ടെസ്റ്റില്‍ നിന്ന് 1003 റണ്‍സും 121 ഏകദിനത്തില്‍ നിന്ന് 3194 റണ്‍സും 84ടി20യില്‍ നിന്ന് 1690 റണ്‍സും ഉമ്മര്‍ പാക് ടീമിനൊപ്പം നേടിയിട്ടുണ്ട്. ഉമ്മറിന്റെ സഹോദരന്‍ കമ്രാന്‍ അക്മലും നിലവില്‍ പാക് ടീമിന് പുറത്താണ്.

Story first published: Wednesday, July 29, 2020, 14:37 [IST]
Other articles published on Jul 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X