വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയ്‌ക്കെതിരായ തോല്‍വിയെക്കുറിച്ച് പാക് കോച്ചിന്റെ വെളിപ്പെടുത്തല്‍; ഡ്രസ്സിങ് റൂമില്‍ സംഭവിച്ചത്

ദുബായ്: ഇന്ത്യയ്‌ക്കെതിരായ തുടര്‍ച്ചയായ രണ്ടാം മത്സരവും തോറ്റതോടെ പാക്കിസ്ഥാന്‍ ടീമിനെതിരെ പലഭാഗത്തുനിന്നും രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. തോല്‍വിയേക്കാള്‍ പൊരുതാതെ തോറ്റത് ടീമിനും രാജ്യത്തിനും നാണക്കേടുണ്ടാക്കുന്നതാണെന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായം. ഇതിനിടെ, ടീമിന്റെ പ്രകടനത്തെക്കുറിച്ച് പരിശീലകന്‍ മിക്കി ആര്‍തറും പ്രതികരിച്ചു.

mickey-arthur

ടീമിന് വലിയതോതിലുള്ള ആത്മവിശ്വാസക്കുറവുണ്ടെന്നാണ് പരിശീലകന്റെ വിശദീകരണം. ഇന്ത്യയ്‌ക്കെതിരായി മോശം പ്രകടനമായിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഇതിനേക്കാള്‍ മികച്ച വിജയമുണ്ടാക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഡ്രസ്സിങ് റൂമില്‍ കളിക്കാര്‍ക്ക് തോല്‍വി ഭയം ഉണ്ടായിരുന്നു. അവര്‍ യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചെത്തണം. ആത്മവിശ്വാസത്തോടെ കളിക്കണമെന്നും പരിശീലകന്‍ വ്യക്തമാക്കി.

കളിയില്‍ തങ്ങളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. ലൈനിലും ലെങ്തിലും പന്തെറിയുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടു. കളിക്കാര്‍ക്ക് പരിഭ്രമുണ്ടായിരുന്നു. വിക്കറ്റുകള്‍ ലഭിച്ചുതുടങ്ങിയാല്‍ എതിര്‍ ടീമിന് സമ്മര്‍ദ്ദമുണ്ടാക്കാന്‍ കഴിയും. ഈ രീതിയില്‍ തങ്ങളുടെ പദ്ധതി കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ പരാജയമുണ്ടെന്നും ആര്‍തര്‍ സമ്മതിച്ചു.

ഇതിനേക്കാള്‍ മികച്ച ജോടി സ്വപ്‌നങ്ങളില്‍ മാത്രം!! റെക്കോര്‍ഡിട്ട് രോഹിത്- ധവാന്‍ സഖ്യംഇതിനേക്കാള്‍ മികച്ച ജോടി സ്വപ്‌നങ്ങളില്‍ മാത്രം!! റെക്കോര്‍ഡിട്ട് രോഹിത്- ധവാന്‍ സഖ്യം

അവസാന ഓവറുകളില്‍ ജസ്പ്രീത് ബുംറ പന്തെറിയുന്ന രീതിയെ അദ്ദേഹം പുകഴ്ത്തി. നെറ്റ് പ്രാക്ടീസിനിടയില്‍ ബുംറ പന്തെറിയുന്നത് ഞാന്‍ നോക്കിനിന്നു. തുടര്‍ച്ചയായി യോര്‍ക്കറുകളെറിയാന്‍ താരത്തിന് കഴിയുന്നു. ബുംറ പന്തെറിയുന്നത് യുവ ബൗളര്‍മാര്‍ക്ക് കാണിച്ചുകൊടുക്കണം. അവസാന ഓവറുകളില്‍ താരം കളിയില്‍ പിടിമുറുക്കുന്നത് മികച്ച രീതിയിലാണെന്നും അദ്ദേഹം വിലയിരുത്തി. ബുധനാഴ്ച ബംഗ്ലാദേശിനെതിരെയാണ് പാക്കിസ്ഥാന്റെ അടുത്ത മത്സരം. ജയിക്കുന്നവര്‍ ഫൈനലില്‍ ഇന്ത്യയുമായി ഏറ്റുമുട്ടും.

Story first published: Monday, September 24, 2018, 14:56 [IST]
Other articles published on Sep 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X