വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിസിസിഐയ്ക്ക് പുതിയ ഉപദേശക സമിതി; ആര്‍പി സിങ്ങും മദന്‍ ലാലും സുലക്ഷ്ണയും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ പുതിയ ഉപദേശകസമിതി പ്രഖ്യാപിച്ചു. മുന്‍ താരങ്ങളായ മദന്‍ലാല്‍, ആര്‍.പി. സിങ്, സുലക്ഷ്ണ നായിക് എന്നിവരാണ് ക്രിക്കറ്റ് അഡൈ്വസറി കമ്മറ്റി(സിഎസി) അംഗങ്ങള്‍. ഒരു വര്‍ഷത്തേക്കാണ് ഇവരുടെ നിയമനമെന്ന് ബിസിസിഐ അറിയിച്ചു. പരിശീലകര്‍, ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി തുടങ്ങിയവരെ കണ്ടെത്തുന്നത് കമ്മറ്റിയിലെ അംഗങ്ങളാണ്.

1983ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മദന്‍ ലാല്‍. രാജ്യത്തിനുവേണ്ടി 39 ടെസ്റ്റുകളും 67 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. വിരമിച്ചശേഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ പരിശീലകനായിരുന്ന മദന്‍ലാല്‍ സെക്ഷന്‍ കമ്മറ്റി അംഗവുമായി. 2007ല്‍ ഇന്ത്യ ടി20 ലോകകപ്പ് നേടിയപ്പോള്‍ ടീമിന്റെ പ്രധാന പേസര്‍മാരില്‍ ഒരാളായിരുന്നു ആര്‍പി സിങ്. 14 ടെസ്റ്റും, 58 ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

എഫ്‌സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ പുറത്താക്കി; ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നുഎഫ്‌സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ പുറത്താക്കി; ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നു

bcci

വനിതാ പ്രതിനിധിയായി എത്തിയ സുലക്ഷ്ണ നായിക്ക് ഇന്ത്യന്‍ വനിതാ ടീമിന്റെ വിക്കറ്റ് കീപ്പറായിരുന്നു. 2 ടെസ്റ്റും 46 ഏകദിനങ്ങളും 31 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ ഗൗതം ഗംഭീറിനെയായിരുന്നു സിഎസിയിലെ ഒരു അംഗമായി പരിഗണിച്ചിരുന്നത്. എന്നാല്‍, എംപിയായ ഗംഭീര്‍ വിസമ്മതം അറിയിച്ചതോടെയാണ് ആര്‍പി സിങ്ങിനെ ഉള്‍പ്പെടുത്തിയത്. കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്ക് വാദ്, ശാന്ത രംഗസ്വാമി എന്നിവര്‍ സ്ഥാനമൊഴിഞ്ഞശേഷം കമ്മറ്റിയെ തെരഞ്ഞെടുക്കുന്നത് വൈകിയിരുന്നു. ഒരേസമയം രണ്ട് പോസ്റ്റുകള്‍ കൈകാര്യം ചെയ്യുന്നത് വിവാദമായതിനെ തുടര്‍ന്നാണ് ഇവര്‍ ഒഴിവായത്.

Story first published: Saturday, February 1, 2020, 14:11 [IST]
Other articles published on Feb 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X