വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംബാബ്‌വെ ക്രിക്കറ്റിന്റെ തകര്‍ച്ച തുടരുന്നു;റാസക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് മിറെ

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിക്കൊണ്ടുള്ള ഐ സി സിയുടെ ഉത്തരവിന് പിന്നാലെ സിംബാബ്‌വെ ക്രിക്കറ്റ് കടുത്ത പ്രതിസന്ധിയിലേക്ക്. ഐ സി സിയുടെ തീരുമാനത്തില്‍ മനംനൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച സികന്ദര്‍ റാസയ്ക്ക് പിന്നാലെ മറ്റൊരു താരം കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓള്‍റൗണ്ടര്‍ സോളമന്‍ മിറെയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ വികാരഭരിതമായ കുറിപ്പോടെയാണ് മിറെ വിരമിക്കല്‍ വിവരം പങ്കുവെച്ചത്.29കാരനായ താരം ബാറ്റുകൊണ്ടും പന്തുകൊണ്ടും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തിട്ടുള്ളയാളാണ്.

വിന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങി അഞ്ച് യുവതാരങ്ങള്‍വിന്‍ഡീസ് പര്യടനം; ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിനൊരുങ്ങി അഞ്ച് യുവതാരങ്ങള്‍

ഐ സി സിയുടെ തീരുമാനമാണ് മിറെയെയും കളി മതിയാക്കന്‍ പ്രേരിപ്പിച്ചത്. രണ്ട് ടെസ്റ്റില്‍ നിന്ന് 78 റണ്‍സ് ഒരു വിക്കറ്റും 47 ഏകദിനത്തില്‍ നിന്ന് 955 റണ്‍സ് 12 വിക്കറ്റ് ഒമ്പത് ട്വന്റി20യില്‍ നിന്ന് 253 റണ്‍സ് ഒരു വിക്കറ്റ് എന്നിങ്ങനെയാണ് മിറെയുടെ നേട്ടം. ബംഗ്ലാദേശ് ക്രിക്കറ്റ് ക്ലബ്ബായ കോമില വിക്ടോറിയാസിനുവേണ്ടിയും താരം കളിച്ചിട്ടുണ്ട്. അദ്ദേഹം ക്ലബ്ബിനുവേണ്ടി കളി തുടരുമെന്നാണ് വിവരം.

solomanmire

സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ഐസിസി സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിനെ വിലക്കിയത്. ടീം തിരഞ്ഞെടുപ്പ് മുതല്‍ പല കാര്യങ്ങളിലും രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് വിലയിരുത്തിയാണ് ഐസിസി നടപടി. ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ സിംബാബ് വെയ്ക്ക് കടുത്ത തിരിച്ചടി നല്‍കുന്നതാണ് ഐസിസിയുടെ തീരുമാനം.മൂന്ന് മാസത്തിനുള്ളില്‍ അനുയോജ്യമായ മാറ്റങ്ങള്‍ വരുത്താനുള്ള ഐസിസിയുടെ നിര്‍ദേശം സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡ് പാലിച്ചാല്‍ തിരിച്ചുവരവ് സാധ്യമാകും.ഐസിസിയുടെ തീരുമാനത്തോടെ ബംഗ്ലാദേശിനെതിരെയും ഇന്ത്യക്കെതിരെയും തീരുമാനിച്ച സിംബാബ്‌വെ പരമ്പരയും അനിശ്ചിതത്വിലായി.

Story first published: Saturday, July 20, 2019, 18:11 [IST]
Other articles published on Jul 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X