വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തന്നെ സ്മാര്‍ട്ടാക്കിയ പരിശീലക രാജിവെച്ചതിനെ കുറിച്ച് പിവി സിന്ധുവിന്റെ പ്രതികരണം

ഹൈദരാബാദ്: കൊറിയന്‍ പരിശീലക കിം ജി ഹ്യൂന്‍ സ്ഥാനം രാജിവെച്ചതിനെക്കുറിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു പ്രതികരിച്ചു. കിം ഈ അവസരത്തില്‍ വിട്ടുപോയത് നിര്‍ഭാഗ്യകരമാണെന്നും അവരുടെ ഭര്‍ത്താവ് എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടെയുന്നും സിന്ധു പറഞ്ഞു. അസുഖബാധിതനായ ഭര്‍ത്താവിനെ പരിചരിക്കാനാണ് പരിശീലക സ്ഥാനമൊഴിഞ്ഞതെന്ന് നേരത്തെ മറ്റൊരു പരിശീലകനായ പി ഗോപീചന്ദ് പറഞ്ഞിരുന്നു.

പരിശീലകയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് സിന്ധു പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു തുടക്കമായിരുന്നു. പക്ഷെ, ഒരു കായികതാരം ഇത്തരം സാഹചര്യങ്ങള്‍ അതിജീവിക്കേണ്ടതുണ്ട്. കഠിനമായ പരിശീലനം നടത്തുന്നത് തുടരും. ഗോപീചന്ദും ബാഡ്മിന്റണ്‍ അസോസിയേഷനും എല്ലാകാര്യത്തിലും തനിക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും സിന്ധു വ്യക്തമാക്കി.

pvsindhu

ബിസിസിഐ ഇലക്ഷന്‍ നീട്ടിവെച്ചതായി സിഒഎ ചീഫ് വിനോദ് റായ് ബിസിസിഐ ഇലക്ഷന്‍ നീട്ടിവെച്ചതായി സിഒഎ ചീഫ് വിനോദ് റായ്

സിന്ധുവിനുവേണ്ടി രാവിലേയും വൈകിട്ടും കിം പ്രത്യേകമായ പരിശീലനം നടത്തിയിരുന്നതായി താരത്തിന്റെ പിതാവ് പിവി രമണ പറഞ്ഞു. സിന്ധുവിന് മറ്റൊരു കോച്ചിനെ നിയമിക്കുന്നകാര്യം പരിഗണിക്കുന്നുണ്ട്. പുരുഷ സിംഗിള്‍സ് പരിശീലകനായ പാര്‍ക്ക് തായ് സങ്ങിന് സിന്ധുവിനെയും ശ്രദ്ധിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും പിതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു.

ഒളിമ്പിക്‌സിന് ഒരുവര്‍ഷത്തില്‍താഴെ മാത്രം ബാക്കിയുള്ളപ്പോള്‍ കിം രാജിവെച്ചത് സിന്ധുവിന്റെ ഒരുക്കത്തെ ബാധിച്ചേക്കും. ഫൈനല്‍ തോല്‍വികള്‍ തുടര്‍ക്കഥയാക്കിയ സിന്ധുവിന്റെ കളിയെ മാറ്റി മറിച്ചത് കിമ്മിന്റെ ചില ഉപദേശങ്ങളാണ്. സിന്ധുവിനെ സ്മാര്‍ട്ടാക്കിയ പരിശീലകയെന്നാണ് അവര്‍ അറിയപ്പെടുന്നതും. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ ജാപ്പനീസ് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകളില്‍ തോല്‍പ്പിച്ച് സിന്ധു ലോക ചാമ്പ്യനായത് കിമ്മിന്റെ പരിശീലനമികവാണ്.

Story first published: Tuesday, September 24, 2019, 17:29 [IST]
Other articles published on Sep 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X