വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ സംസാരം ഞെട്ടിക്കുന്നു; കോലിയെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി മുന്‍ പാക് ഇതിഹാസം

കറാച്ചി: ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ചരിത്രത്തിലെത്തന്നെ ഏറ്റവും മോശം പരമ്പരയായിരുന്നു. പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നപ്പോള്‍ നായകന്‍ വിരാട് കോലിയും നിരാശപ്പെടുത്തി. സമീപകാലത്തായി തിളങ്ങാന്‍ കഴിയാത്ത കോലിക്കെതിരേ വിമര്‍ശനവുമായി പലരും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കോലിയെ വിമര്‍ശിക്കുന്നവരെ തന്നെ അദ്ഭുതപ്പെടുത്തുകയും ഞെട്ടിക്കുകയുമാണെന്നാണ് മുന്‍ പാക് ഇതിഹാസ താരവും നായകനുമായിരുന്ന ഇന്‍സമാം ഉല്‍ ഹഖ് പ്രതികരിച്ചത്.

കുറച്ച് മത്സരങ്ങളില്‍ ഫോം ഔട്ടാകുമ്പോഴേക്കും അദ്ദേഹത്തിന്റെ ടെക്‌നിക്കുകളെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സംസാരമാണ് ഞെട്ടിക്കുന്നത്. ഇതേ ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് അയാല്‍ 70 സെഞ്ച്വറികള്‍ നേടിയത് - ഇന്‍സമാം പറഞ്ഞു. ദി മാച്ച് വിന്നര്‍ എന്ന യുട്യൂബ് ചാനലിനുവേണ്ടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ക്രിക്കറ്ററെന്ന നിലയില്‍ ഞാന്‍ പറയുന്നു എല്ലായ്‌പ്പോഴും ഒരു താരത്തിന് എല്ലാം പൂര്‍ണതയോടെ ചെയ്യാന്‍ സാധിക്കില്ല. എല്ലാ പരമ്പരയിലും ടൂര്‍ണമെന്റിലും വലിയ സ്‌കോര്‍ നേടണമെന്ന് പറയുന്നത് സാധിച്ചെന്ന് വരില്ല. കോലിയുടെ ബാറ്റിന്റെ ചൂടറിയാത്ത എത്ര ബൗളര്‍മാരുണ്ട്.

'ഇവര് ഇന്ത്യയില്‍ വരുമല്ലോ, അപ്പോ കാണിച്ചുകൊടുക്കാം', തോല്‍വിയിലും വീമ്പിളക്കി കോലി'ഇവര് ഇന്ത്യയില്‍ വരുമല്ലോ, അപ്പോ കാണിച്ചുകൊടുക്കാം', തോല്‍വിയിലും വീമ്പിളക്കി കോലി

inzamamulhaq

കോലി നിരാശപ്പെടേണ്ട യാതൊന്നും ഇവിടെയില്ല. ഇത് എല്ലാവര്‍ക്കും സംഭവിക്കുന്ന കാര്യമാണ്. എല്ലാവരും ലാഭം മാത്രമേ കാണുകയുള്ളു. എന്നാല്‍ നഷ്ടവും ഉണ്ടാകും എന്ന് മനസിലാക്കുക. അദ്ദേഹം പഴയ സ്ഥിതി തുടര്‍ന്നാല്‍ മതി-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരനായ കോലിയുടെ ടെസ്റ്റ് പരമ്പരയിലെ സ്‌കോര്‍ 2,19,3,14 എന്നിങ്ങനെയാണ്. 9.50 ശരാശരി മാത്രമാണ് കോലിക്കുണ്ടായിരുന്നത്. ഇതിനെതിരെയാണ് ആരോപണങ്ങളും വിമര്‍ശനങ്ങളുമായി ആരാധകര്‍ കോലിയെ സാമൂഹ്യ മാധ്യമങ്ങളില്‍ ആക്രമിച്ചത്.

Story first published: Tuesday, March 3, 2020, 22:37 [IST]
Other articles published on Mar 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X