വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ലോപിനെ റാഞ്ചാന്‍ യൂറോപ്യന്‍ വമ്പന്മാര്‍, ഒരു മണിക്കൂര്‍ ഫോണ്‍ സംഭാഷണം; ലിവര്‍പൂളിന് ആശങ്ക

ലണ്ടന്‍: ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപിനെ റാഞ്ചാനൊരുങ്ങി ഫ്രഞ്ച് സൂപ്പര്‍ ക്ലബ്ബ് പിഎസ്ജി. അടുത്തിടെ ലിവര്‍പൂളുമായി ക്ലോപ് അഞ്ച് വര്‍ഷത്തെ കരാര്‍ പുതുക്കിയെങ്കിലും ക്ലോപ് ക്ലബ്ബ് വിടാനുള്ള സാധ്യതയുണ്ടെന്ന് മിററാണ് റിപ്പോര്‍ട്ട് ചെയ്തത്. വമ്പന്‍ ഓഫര്‍ പിഎസ്ജി മുന്നോട്ടുവെച്ചെന്നും ക്ലോപുമായി പിഎസ്ജി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ ലിയോനാര്‍ഡോ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചെന്നും മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. പിഎസ്ജിയില്‍ ചേരുന്നത് സംബന്ധിച്ച് ക്ലോപ്പുമായി ചര്‍ച്ച നടത്തിയെന്ന കാര്യം ലിയോനാര്‍ഡോയും സമ്മതിച്ചു. കൈമാറ്റം സാധ്യമായാല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെത്തന്നെ വലിയ കൈമാറ്റ തുകയാവാനാണ് സാധ്യത.

അവസാന സീസണില്‍ ലിവര്‍പൂളിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്തിച്ച ക്ലോപ് പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ വ്യക്തമായ ലീഡോടെയാണ് ലിവര്‍പൂള്‍ മുന്നേറുന്നത്. ചാമ്പ്യന്‍സ് ലീഗിലും പ്രതീക്ഷിച്ച മുന്നേറ്റം ക്ലബ്ബ് നടത്തുന്നു. ഈ സാഹചര്യത്തില്‍ ലിവര്‍പൂള്‍ വിടാന്‍ ക്ലോപ്പ് തയ്യാറാകുമോയെന്ന് കണ്ടറിയണം. ക്ലോപ്പിനെ ടീമിലെത്തിച്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുകയാണ് പിഎസ്ജിയുടെ ലക്ഷ്യം.

മികച്ച താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ചൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോമികച്ച താരത്തിനുള്ള ദുബൈ ഗ്ലോബ് സോക്കര്‍ പുരസ്‌ക്കാരം ചൂടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

jurgenklopp

കെയ്‌ലിയന്‍ എംബാപ്പെ, നെയ്മര്‍, ഏഞ്ചല്‍ ഡി മരിയ തുടങ്ങിയ പ്രതിഭകളേറെയുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗിലേക്കെത്താന്‍ പിഎസ്ജിക്ക് സാധിക്കുന്നില്ല. ക്ലോപ്പ് എത്തിയാല്‍ ഇതിന് പരിഹാരം ആകുമെന്നാണ് പിഎസ്ജി മാനേജ്‌മെന്റിന്റെ പ്രതീക്ഷ. നേരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയും ക്ലോപ്പ് പരിശീലിപ്പിച്ചിട്ടുണ്ട്.

Story first published: Tuesday, December 31, 2019, 8:59 [IST]
Other articles published on Dec 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X