ടോക്കിയോ: ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും ശുഭവാര്‍ത്ത. വനിതാ വിഭാഗം ടേബിള്‍ ടെന്നീസിലെ ത്രില്ലര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ മാനിക ബത്ര പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം റൗണ്ടില്‍ ഉക്രൈന്‍ താരം മര്‍ഗരീറ്റ പെസോറ്റ്‌സ്‌കയെയാണ് പരാജയപ്പെടുത്തിയത്. ഏഴ് സെറ്റ് നീണ്ട പോരാട്ടത്തിലായിരുന്നു ഗംഭീര വിജയം നേടിയത്. സ്‌കോര്‍ 4-11, 4-11, 11-7, 12-10, 8-11, 11-5, 11-7. 57 മിനുട്ട് നീണ്ട് നിന്ന പോരാട്ടമായിരുന്നു ബാനിക ബത്രയുടേത്. തോറ്റുവെന്ന് കരുതിയ മത്സരത്തിലാണ് മാനിക ഫീനിക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റത്.
ആദ്യ രണ്ട് സെറ്റും ദയനീയമായിട്ടാണ് മനിക ബത്ര പരാജയപ്പെട്ടിരുന്നത്. ആദ്യ ഗെയിം 4-11ന് തോറ്റതോടെ ഉക്രൈന്‍ താരത്തിന് മത്സരത്തില്‍ മുന്‍തൂക്കം ലഭിച്ചിരുന്നു. രണ്ടാം മത്സരത്തിലും സമാനമായ പ്രകടനം ഉക്രൈന്‍ താരം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ മൂന്നാം റൗണ്ട് മുതല്‍ കളി മാറി മറിഞ്ഞു. ആദ്യ ഗെയിം സ്വന്തമാക്കി മര്‍ഗരീറ്റയെ മാനിക ഞെട്ടിച്ചു. നാലാമത്തെ ഗെയിം സ്വന്തമാക്കി ഒപ്പമെത്താനും മാനികയ്ക്ക് സാധിച്ചു. ഈ ഗെയിമില്‍ പോരാട്ടം ഇഞ്ചോടിഞ്ചായിരുന്നു. ഒടുവില്‍ ഒപ്പമെത്തിയത്.
അഞ്ചാം ഗെയിമില്‍ മാനികയ്ക്ക് പക്ഷേ അടിതെറ്റി. എന്നാല്‍ നിര്‍ണായകമായ ആറാം റൗണ്ടില്‍ വിജയിച്ച് അവര്‍ മത്സരം 3-3 എന്ന നിലയിലെത്തിച്ചു. ഇതോടെ മത്സരത്തിന്റെ വിധി നിര്‍ണയിക്കുന്ന അവസാന സെറ്റിലേക്ക് കാര്യങ്ങള്‍ നീളുകയായിരുന്നു. അവസാന സെറ്റില്‍ കൂടി വിജയം നേടിയതോടെ പ്രീക്വാര്‍ട്ടറിലേക്ക് അവര്‍ മുന്നേറുകയായിരുന്നു. ഇതോടെ ഇന്ത്യ വളരെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഇവന്റായി ടേബിള്‍ ടെന്നീസ് മാറിയിരിക്കുകയാണ്. മാനികയുടെ പോരാട്ട വീര്യം അവസാനം വരെ അവര്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു.
നേരത്തെ ആദ്യ മത്സരത്തില്‍ മാനികബ്രിട്ടന്റെ ടിന്‍ ടിന്‍ ഹോയെ ആയിരുന്നു പരാജയപ്പെടുത്തിയത്. മത്സര സമയത്ത് കോച്ച് സൗമ്യദീപ് റോയിയുടെ സഹായം പോലും അവര്‍ക്കില്ലായിരുന്നു. കോര്‍ട്ടിലേക്ക് വരാനുള്ള അനുവാദം കോച്ചിനില്ലായിരുന്നു. ഇതേ തുടര്‍ന്നാണ് അവര്‍ ഒറ്റയ്ക്ക് മത്സരിച്ച് വിജയം നേടിയത്.
ചിത്രം: ട്വിറ്റർ