ടോക്കിയോ: ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യന്‍ ഇന്ന് വന്‍ നിരാശ. പത്ത് മീറ്റര്‍ എയര്‍പിസ്റ്റല്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ ദിവ്യാന്‍ഷ് സിംഗ് പന്‍വറും ദീപക് കുമാറും ഫൈനലിലേക്ക് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടു. ലോക രണ്ടാം നമ്പര്‍ താരമാണ് ദിവ്യാന്‍ഷ്. ലോക 11ാം നമ്പര്‍ താരമാണ് ദീപക് കുമാര്‍. ഇരുവരുടെയും ആദ്യ ഒളിമ്പിക്‌സ് കൂടിയാണിത്. ആദ്യ സീരീസില്‍ തന്നെ നിരാശയോടെയായിരുന്നു തുടക്കം. 102.9 പോയിന്റുകളായിരുന്നു ദീപക് നേടിയത്. എത്തിയത് 38ാം സ്ഥാനത്തും. ദിവ്യാന്‍ഷ് 102.7 പോയിന്റാണ് ആദ്യ സീരീസില്‍ നേടിയത്. 39ാം സ്ഥാനത്തായിരുന്നു താരം.
ദിവ്യാന്‍ഷുവിന്റെ ആറ് സീരീസ് പോയിന്റ് 622.8 ആണ്. ദീപക്കിന്റേത് 624.7 പോയിന്റും. ആകെ എട്ട് പേര്‍ക്ക് മാത്രമാണ് ഫൈനലിലേക്ക് യോഗ്യത നേടാനാവുക. ദിവ്യാന്‍ഷ് 32ാം സ്ഥാനത്തും ദീപക് കുമാര്‍ 26ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്. ഇരുവരും മികച്ച നേട്ടം ടോക്കിയോയില്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷിച്ച മത്സരയിനമായിരുന്നു എയര്‍ പിസ്റ്റല്‍ വിഭാഗം. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ചൈനയുടെ ലിഹാവോ ചെംഗാണ് എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 629.2 പോയിന്റാണ് ലിഹാവോയ്ക്കുള്ളത്. ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇവര്‍ക്ക് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിക്കുമായിരുന്നു. 103.8 പോയിന്റ് നേടി സീരിസ് നാലില്‍ ദീപക് തിരിച്ചുവരവിന് ശ്രമം നടത്തിയിരുന്നു. ദിവ്യാന്‍ഷ് 103.7 പോയിന്റ നേടിയിരുന്നു. ഒരു ഷോട്ട് ഒഴിച്ച് ബാക്കിയെല്ലാ ഷോട്ടുകളും ടെന്‍ പ്ലെസിലും എത്തിയിരുന്നു.
മൂന്നാം സീരിസില്‍ ദിവ്യാന്‍ഷ് 103.6 പോയിന്റ് തന്നെയാണ് നേടിയത്. എന്നാല്‍ ഈ റൗണ്ട് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധ്യതയില്ലെന്ന് ഉറപ്പായിരുന്നു. 103.7 പോയിന്റ് ദീപക് മൂന്നാം സീരീസില്‍ നേടിയിരുന്നു. 104.6, 104.6, 103.6 എന്നിങ്ങനെയായിരുന്നു ദിവ്യാന്‍ഷിന്റെ പിന്നീടുള്ള സ്‌കോറുകള്‍.
105.2, 103.8, 105.3 എന്നിങ്ങനെയാണ് അവസാന മൂന്ന് റൗണ്ടില്‍ ദീപക് കുമാറിന്റെ സ്‌കോര്‍. യോഗ്യതാ റൗണ്ടില്‍ 75 മിനുട്ടിനുള്ളില്‍ 60 ഷോട്ടുകളാണ് താരങ്ങള്‍ എടുക്കേണ്ടത്. പരമാവധി ലഭിക്കുന്ന സ്‌കോര്‍ 10.9 ആണ്.
ചിത്രം:ട്വിറ്റർ