ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഞായറാഴ്ച തുടക്കമാകുമ്പോള്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ സ്വപ്‌നങ്ങളുമായി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരിക്കല്‍ക്കൂടി മൈതാനത്തിറങ്ങുകയാണ്. സുന്ദര ഫുട്‌ബോള്‍ കൊണ്ട് ഇന്ത്യയിലെമ്പാടും ആരാധകരെ സൃഷ്ടിച്ച ടീമിന് ഇക്കുറിയും അതാവര്‍ത്തിക്കാന്‍ കഴിയുന്ന ഒരുപിടി മികവുറ്റ കളിക്കാരുണ്ട്. കഴിഞ്ഞ സീസണില്‍ സെമി ഫൈനലിലെത്തിയ ടീം ഇക്കുറിയും ഏറെ മുന്നേറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.
പരിശീലകരിലും കളിക്കാരിലും ടീമില്‍ ഏറെ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പരിശീലകന്‍ എല്‍ക്കോ ഷെറ്റോരിയും സൂപ്പര്‍ സ്‌ട്രൈക്കര്‍ ബര്‍ത്തലോമ്യു ഒഗ്‌ബെച്ചോയും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മാറിയത് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം. ഇത്തവണ ടൂര്‍ണമെന്റിലെ ഏറ്റവും ശ്രദ്ധേയമായ ട്രാന്‍സ്ഫര്‍ നടന്നത് നോര്‍ത്ത് ഈസ്റ്റിലാണ്. ഘാന ഇതിഹാസം അസമാവോ ഗ്യാന്‍ ആണ് ഇക്കുറി ടീമിലെത്തിയ വമ്പന്‍ താരം.
തോല്‍വിയില്‍ മനംമടുത്തു, പകരക്കാരനെ ടോസിന് ഇറക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍
ക്രൊയേഷ്യക്കാരന്‍ റോബര്‍ട്ട് ജാര്‍നി പരിശീലനാകുന്ന ടീമില്‍ കഴിവുള്ള ഒരുപിടി താരങ്ങളും അണിനിരക്കുമ്പോള്‍ കിരീട പ്രതീക്ഷ വാനോളമാകും. ക്രൊയേഷ്യയ്ക്കായി 81 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ജാര്‍നി ആക്രമണ ഫുട്‌ബോളിനാണ് മുന്‍തൂക്കം നല്‍കുക. മൂന്ന് മികച്ച വിദേശതാരങ്ങള്‍ അമിനിരക്കുന്നതാണ് മുന്നേറ്റ നിര. അസമാവോ ഗ്യാന്‍ ഏക സ്‌ട്രൈക്കറാകുമ്പോള്‍ യുറഗ്വായ് യുവതാരം മാര്‍ട്ടിന്‍ ചവേസ് പകരക്കാരനാകും.
മേരി കോമിനുവേണ്ടി മറ്റൊരു താരത്തെ തഴഞ്ഞോ?; ഏറ്റുമുട്ടാന്‍ അവസരമൊരുക്കണമെന്ന് സറീന്‍
പ്രതിരോധത്തില്‍ കളിക്കാന്‍ മിസ്ലാവ് കോമോറോസ്‌കി, കെയ് ഹീറിന്‍ങ്‌സ്, ഗുര്‍വീന്ദര്‍സിങ്, വെയ്ന്‍ വാസ്, സൗവിക് ഘോഷ്, റീഗന്‍ സിങ് എന്നിവരുണ്ട്. മിഡ്ഫീല്‍ഡില്‍ വിദേശതാരം ഹോസെ ല്യൂഡോ, മിലന്‍സിങ്, യുറഗ്വായ് താരം ഫെഡറിക്കോ ഗല്ലാഗോ, റീഡീം താങ്, മാക്‌സിമിലിയാനോ ബരെയ്‌റോ എന്നിവരുമുണ്ടാകും. ഗോള്‍ കീപ്പറായി പവന്‍കുമാറാകും ആദ്യഇലവനില്‍ ഇറങ്ങുക. പുതിയ പരിശീലകനില്‍ ടീം മികവുകാട്ടിയാല്‍ സെമി ഫൈനല്‍ സാധ്യത ഇക്കുറിയും ഉറപ്പാണ്.