വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊട്ടേര ഇന്ത്യയുടെ ഭാഗ്യമൈതാനം; ഇതിഹാസങ്ങള്‍ മറികടന്നത് വമ്പന്‍ റെക്കോര്‍ഡുകള്‍

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായി അഹമ്മദാബാദിലെ മൊട്ടേര സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം മാറുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ഓര്‍മയിലേക്ക് ഓടിയെത്തുക ഒട്ടേറെ റെക്കോര്‍ഡുകളാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ സുനില്‍ ഗാവസ്‌കറും കപില്‍ദേവും മൊട്ടേരയിലെ പഴയ സ്റ്റേഡിയത്തില്‍ മറികടന്നത് വമ്പന്‍ റെക്കോര്‍ഡുകളാണ്.

നേരത്തെ 54000 പേര്‍ക്കിരിക്കാവുന്നതായിരുന്നു മൊട്ടേരയിലെ പഴയ സ്റ്റേഡിയം. 12 ടെസ്റ്റുകള്‍ക്കും 24 ഏകദിനങ്ങള്‍ക്കും വേദിയായ ഇവിടം ഇന്ത്യയുടെ ഭാഗ്യവേദിയായാണ് അറിയപ്പെടുന്നത്. സുനില്‍ ഗാവസ്‌കര്‍ ടെസ്റ്റില്‍ 10,000 റണ്‍സ് തികച്ചത് ഈ സ്റ്റേഡിയത്തിലാണ്. അന്ന് ഇംഗ്ലണ്ട് താരം ജെഫ്രി ബോയ്‌കോട്ടിന്റെ റെക്കോര്‍ഡ് ഗാവസ്‌കര്‍ മറികന്നു. കപില്‍ദേവ് റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ 432 വിക്കറ്റ് റെക്കോര്‍ഡ് മറികടന്നതും ഇവിടെവെച്ചുതന്നെ.

ലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്ക് ആദ്യ പോയിന്റ് നഷ്ടം... കിവീസിന് മുന്നേറ്റം, പുതിയ പട്ടിക ഇങ്ങനെലോക ചാംപ്യന്‍ഷിപ്പ്: ഇന്ത്യക്ക് ആദ്യ പോയിന്റ് നഷ്ടം... കിവീസിന് മുന്നേറ്റം, പുതിയ പട്ടിക ഇങ്ങനെ

moterastadium

ഇന്ത്യ ലോകകപ്പ് നേടിയ 2011ലെ സുപ്രധാനമായ ഒരു മത്സരവും ഇവിടെ നടന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരമായിരുന്നു സ്‌റ്റേഡിയം വേദിയായത്. കരുത്തരായ ഓസീസിനെതിരെ ഇന്ത്യ ജയിക്കുകയും ചെയ്തു. യുവരാജ് സിങ്ങാണ് അന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചത്. 1983ല്‍ പണിത സ്റ്റേഡിയം മുഴുവനായും മാറ്റിയാണ് ഇപ്പോഴത്തെ സ്‌റ്റേഡിയം പണിതീര്‍ത്തത്.

മോശം ഫോമിനു പിന്നില്‍... ശക്തമായി തിരിച്ചു വരുമോ? ആരാധകരുടെ ആശങ്കയ്ക്കു വിരാമമിട്ട് കോലിമോശം ഫോമിനു പിന്നില്‍... ശക്തമായി തിരിച്ചു വരുമോ? ആരാധകരുടെ ആശങ്കയ്ക്കു വിരാമമിട്ട് കോലി

sardarpatelstadiummotera

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്യും. സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തി പതിനായിരം കാണികളെ ഉള്‍ക്കൊള്ളാനാവും. 63 ഏക്കര്‍ സ്ഥലത്ത് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍മിച്ച സ്റ്റേഡിയത്തില്‍ മൂന്ന് പരിശീലന മൈതാനങ്ങളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. 700 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ കരാര്‍ എല്‍.ആന്‍ഡ് ടി.ക്ക് ആണ്. മൂന്ന് പരിശീലന മൈതാനങ്ങള്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമി, ക്ലബ് ഹൗസില്‍ 55 മുറികള്‍, നീന്തല്‍ക്കുളം, 76 കോര്‍പ്പറേറ്റ് ബോക്സുകള്‍, മൂവായിരം കാര്‍, ആയിരം ഇരുചക്രവാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം ഇവയെല്ലാം ഉണ്ടായിരിക്കും.

Story first published: Monday, February 24, 2020, 14:24 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X