വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാരിയുടുത്ത് ബാറ്റ് ചെയ്ത് മിതാലി രാജ്; വനിതാ ടീമിന് സന്ദേശവുമായി ഇന്ത്യന്‍ താരം

ന്യൂഡല്‍ഹി: സാരിയുടുത്ത് ബാറ്റ് ചെയ്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ്. പരമ്പരാഗത സ്ത്രീ വേഷത്തില്‍ ക്രീസില്‍ ബാറ്റ് ചെയ്യുന്ന മിതാലിയുടെ വീഡിയോ ഇതിനകംതന്നെ വൈറലായിക്കഴിഞ്ഞു. വനിതാ ടി20 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമിനുള്ള സന്ദേശവുമായാണ് മിതാലി എത്തിയത്. തങ്ങള്‍ക്കും അത് സാധിക്കുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കൂ. ട്രോഫി ഇന്ത്യയിലെത്തിക്കൂ എന്നും മിതാലി ആഹ്വാനം ചെയ്യുന്നു.

ലോക വനിതാ ദിനത്തിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഫൈനല്‍ മത്സരം നടക്കുന്നത് എന്നതും മിതാലിയുടെ സന്ദേശത്തിന് പിറകിലുണ്ട്. ഓരോ സാരിയും നമ്മളേക്കാള്‍ സംസാരിക്കുമെന്നുറപ്പാണ്. അത് നിങ്ങളെ അഭിമാനത്തോടെ നിര്‍ത്തുമെന്നും മിതാലി പറയുന്നു. ഞായറാഴ്ചയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഫൈനല്‍ നടക്കുക. ഇതാദ്യമായി ഫൈനലിലെത്തിയ ഇന്ത്യ കിരീടപ്രതീക്ഷയിലാണ്. അതേസമയം, സ്വന്തം നാട്ടില്‍ ഫൈനല്‍ കളിക്കുന്നതിന്റെ നേട്ടം തങ്ങള്‍ക്ക് കിട്ടുമെന്നാണ് ഓസ്‌ട്രേലിയയുടെ കണക്കുകൂട്ടല്‍.

കൊറോണ വൈറസ് ചോദ്യത്തിന് മറുപടി നല്‍കി യര്‍ഗന്‍ ക്ലോപ്പ് — നിറകയ്യടികൊറോണ വൈറസ് ചോദ്യത്തിന് മറുപടി നല്‍കി യര്‍ഗന്‍ ക്ലോപ്പ് — നിറകയ്യടി

mithaliraj

സെമി ഫൈനല്‍ കളിക്കാതെയായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ഇംഗ്ലണ്ടുമായുള്ള സെമി മത്സരം മഴയില്‍ കുതിര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് മത്സരങ്ങളും ജയിച്ചതാണ് ഇന്ത്യയ്ക്ക് നേട്ടമായത്. ഇംഗ്ലണ്ട് ഒരു മത്സരത്തില്‍ തോറ്റിരുന്നു. ഇന്ത്യയെ 2017ലെ വനിതാ ലോകകപ്പ് ഫൈനലിലേക്ക് നയിച്ച മിതാലിയാണ് അന്താരാഷ്ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 20 വര്‍ഷം നീണ്ട കരിയറും മറ്റൊരു വനിതാ താരത്തിനുമില്ല. ഏകദിനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായി 2019ല്‍ മിതാലി ടി20 ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഏറെ വിവാദത്തിലായ താരമാണ് മിതാലി. പരിശീലകനുമായും കളിക്കാരുമായും ഉടക്കിയ മിതാലി ക്രിക്കറ്റില്‍നിന്നും വിരമിക്കാനൊരുങ്ങിയിരുന്നു. അന്നത്തെ പരിശീലകന്‍ രമേഷ് പവാറിനെ ഒഴിവാക്കിയശേഷമാണ് പിന്നീട് സംഭവം ഒത്തുതീര്‍പ്പാക്കിയത്.

Story first published: Saturday, March 7, 2020, 17:30 [IST]
Other articles published on Mar 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X