വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ധോണിക്ക് പിന്നാലെ മിതാലി രാജിനും പണികൊടുത്ത് ബിസിസിഐ; എ ഗ്രേഡില്‍ നിന്ന് തഴഞ്ഞു

മുംബൈ: ഇന്ത്യന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന് ബിസിസിഐയുടെ പുതിയ കരാര്‍ പട്ടികയില്‍ തിരിച്ചടി. ആരാധകരുടെ ഇടയിലേക്ക് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിനെ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മിതാലിയെ എ ഗ്രേഡില്‍ നിന്ന് ബി ഗ്രേഡിലേക്ക് ബിസിസിഐ തഴയുകയായിരുന്നു. 37കാരിയായ മിതാലി കഴിഞ്ഞ വര്‍ഷം ടി20 യില്‍ വിരമിച്ചിരുന്നു. തുടര്‍ന്നും ഏകദിന ടീം ക്യാപ്റ്റനായി മിതാലി തുടര്‍ന്നു. പുതിയ കരാര്‍ പ്രകാരം 30 ലക്ഷം രൂപയാകും മിതാലിക്ക് ലഭിക്കുക. രണ്ട് യുവതാരങ്ങളെ ബിസിസി ഐ കരാറില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധേയമായി. 15 വയസ് മാത്രം പ്രായമുള്ള ഷഫാലി വര്‍മ,ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് ഗ്രേഡ് സിയിലാണ് ബിസിസിഐ ഇടം നല്‍കിയത്.

ബിസിസിഐയുടെ പുതിയ കരാര്‍ പ്രകാരം മൂന്ന് താരങ്ങള്‍ക്കാണ് എ ഗ്രേഡ് നല്‍കിയിരിക്കുന്നത്. ടി20 ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍, വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ സ്മൃതി മന്ദാന, ഓഫ് സ്പിന്നര്‍ പൂനം യാദവ് എന്നിവരാണ് എ ഗ്രേഡ് നേടിയത്. ഇവര്‍ക്ക് 50 ലക്ഷം വീതം ലഭിക്കും.

തിരിച്ചുവരാന്‍ തയ്യാറെടുത്ത് ധോണി? ജാര്‍ഖണ്ഡിനൊപ്പം പരിശീലനം പുനരാരംഭിച്ചുതിരിച്ചുവരാന്‍ തയ്യാറെടുത്ത് ധോണി? ജാര്‍ഖണ്ഡിനൊപ്പം പരിശീലനം പുനരാരംഭിച്ചു

mithaliraj

ഗ്രേഡ് ബിയില്‍ മിതാലിക്കൊപ്പം ജുലാന്‍ ഗോസ്വാമി, ഏകതാ ബിഷ്ത്, രാധാ യാദവ്, തനിയാ ഭാട്ടിയ, ശിഖാ പാണ്ഡെ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ എന്നിവര്‍ ഇടം പിടിച്ചപ്പോള്‍ ഗ്രേഡ് സിയില്‍ വേദാ കൃഷ്ണമൂര്‍ത്തി, പൂനം റൗത്ത്, അനുജാ പാട്ടില്‍, മന്‍ഷി ജോഷി, ഡി ഹേമലത, അരുദ്ധതി റെഡ്ഡി, രാജേശ്വരി ജയക്വാഡ്, പൂജാ വസ്ത്രാകര്‍, പ്രിയ പൂനിയ എന്നിവരും ഇടം നേടി. ഗ്രേഡ് സിയില്‍ ഉള്ളവര്‍ക്ക് 10 ലക്ഷമാണ് പ്രതിഫലം ലഭിക്കുക.

Story first published: Friday, January 17, 2020, 9:18 [IST]
Other articles published on Jan 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X