വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലേക്ക് വരുമ്പോള്‍ കിവീസിനെ പാഠം പഠിപ്പിക്കുമെന്ന് കോലി; ചിരിവരുന്നെന്ന് മിച്ചല്‍ ജോണ്‍സണ്‍

സിഡ്‌നി: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായമാണ്. രണ്ട് മത്സര പരമ്പരയില്‍ ഒന്ന് പൊരുതാന്‍ പോലുമാകാതെയാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലി പരമ്പര ശേഷം ന്യൂസീലന്‍ഡ് ടീം ഇന്ത്യന്‍ പര്യടനം നടത്തുമ്പോള്‍ പാഠം പഠിപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേ പ്രതികരിച്ച് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. കോലിയുടെ വാക്കുകള്‍ കേട്ടിട്ട് ചിരിവരുന്നെന്നാണ് ഇന്‍സ്റ്റഗ്രാമിലൂടെ ജോണ്‍സണ്‍ പ്രതികരിച്ചത്.

ഇതോടൊപ്പം തകര്‍ന്ന ഹൃദയത്തിനായി വയലിന്റെ ചിത്രവും ചിരിച്ചുകൊണ്ട് കണ്ണീരുവാര്‍ക്കുന്ന ഇമോജിയും ജോണ്‍സണ്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇന്ത്യന്‍ നായകന്റെ വെല്ലുവിളിയെ ട്രോളിയ ജോണ്‍സണിന്റെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കെ ജോണ്‍സണും കോലിയും പല തവണ കൊമ്പുകോര്‍ത്തിട്ടുണ്ട്. 2014ലെ ഇന്ത്യ -ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലൂടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

ഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ്; ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചു, ആദ്യ എതിരാളി ശ്രീലങ്കഡിവില്ലിയേഴ്‌സിന്റെ തിരിച്ചുവരവ്; ഡെഡ്‌ലൈന്‍ പ്രഖ്യാപിച്ചു, ആദ്യ എതിരാളി ശ്രീലങ്ക

mitchelljohnson

ജോണ്‍സിന്റെ പന്ത് ഡിഫന്റ് ചെയ്ത കോലിയ്ക്ക് നേരെ ജോണ്‍സണ്‍ പന്ത് ത്രോ ചെയ്തു. പന്ത് ദേഹത്ത് കൊള്ളാതിരിക്കാന്‍ ഒഴിഞ്ഞ് മാറിയ കോലി നിലത്ത് വീണു. തൊട്ടടുത്ത പന്ത് ബൗണ്ടറി പായിച്ചാണ് കോലി ഇതിന് മറുപടി പറഞ്ഞത്. ഇതാണ് ഇരുവരും തമ്മിലുള്ള ബദ്ധം വഴളാക്കിയത്. പിന്നീട് നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം വൈകാരികമായാണ് ഇരു താരങ്ങളും പ്രകടനം നടത്തിയത്. ഐപിഎല്ലിലും പല തവണ ഇരുവരും വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

ന്യൂസീലന്‍ഡ് പര്യടനത്തില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ കോലിയുടെ ടെസ്റ്റിലെ പ്രകടനം 10 റണ്‍സ് ശരാശരിയില്‍ താഴെയായിരുന്നു.

Story first published: Thursday, March 5, 2020, 22:11 [IST]
Other articles published on Mar 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X