വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലക്‌സീസ് സാഞ്ചസിനെ തിരികെ വേണം; ഇന്ററിനോട് ആവശ്യപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ലണ്ടന്‍: വായ്പയില്‍ ഇന്റര്‍ മിലാന് കൈമാറിയ ചിലി സൂപ്പര്‍ സ്‌ട്രൈക്കര്‍ അലക്‌സീസ് സാഞ്ചസിനെ തിരികെയെത്തിക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഈ സീസണിന്റെ അവസാനത്തോടെ താരത്തെ തിരികെ വിട്ടുനല്‍കണമെന്നാണ് യുണൈറ്റഡ് വൃത്തങ്ങള്‍ ഇന്ററിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇഎസ്പിഎന്‍, ഡെയ്‌ലി മെയ്ല്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിക്കും മോശം ഫോമും അലട്ടുന്ന സാഞ്ചസിന് ഇന്ററില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. പൂര്‍ണ കായിക ക്ഷമത വീണ്ടെടുക്കാന്‍ ഇനിയും വിശ്രമം വേണമെന്നിരിക്കെ തിരിച്ചുവരിവില്‍ യുണൈറ്റഡിലേക്കെത്തിക്കാനുള്ള പദ്ധതിയിലാണ് ക്ലബ്ബ് മാനേജ്‌മെന്റ്.

ഇക്കാര്യം സാഞ്ചസുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇന്ററിനൊപ്പം ഈ സീസണില്‍ നാല് മത്സരം കളിച്ച സാഞ്ചസ് ഒരു ഗോളും നേടി. നിലവിലെ യുണൈറ്റഡിന്റെ മോശം ഫോം പരിഗണിച്ചാണ് സൂപ്പര്‍ താരത്തെ മടക്കിക്കൊണ്ടുവരുവാന്‍ യുണൈറ്റഡ് ശ്രമിക്കുന്നത്. സാഞ്ചസ് തന്റെ മിടുക്ക് തെളിയിക്കട്ടെയെന്നും അതിനുള്ള അവസരം നല്‍കാമെന്നുമാണ് യുണൈറ്റഡ് കോച്ച് സോള്‍ഷെയറിന്റെ നിലപാട്.

ബസ്സില്‍ ധോണിയുടെ ഇഷ്ട സീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ചാഹല്‍; ഇപ്പോള്‍ ആരും ഇരിക്കാറില്ലബസ്സില്‍ ധോണിയുടെ ഇഷ്ട സീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ചാഹല്‍; ഇപ്പോള്‍ ആരും ഇരിക്കാറില്ല

alexissanchez

തുടര്‍ച്ചയായ തോല്‍വികളും താരങ്ങളുടെ പരിക്കും യുണൈറ്റഡിന് ഈ സീസണില്‍ കടുത്ത തിരിച്ചടിയായിട്ടുണ്ട്. പരിശീലകസ്ഥാനത്ത് നിന്ന് സോള്‍ഷെയര്‍ ഏത് സമയത്തും തെറിച്ചേക്കാം. ഈ അവസരത്തില്‍ നിലനില്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് സോള്‍ഷെയര്‍. പോള്‍ പോഗ്ബ, റാഷ്‌ഫോര്‍ഡ് എന്നിവര്‍ പരിക്ക് ഭേദമായി യുണൈറ്റഡ് നിരയില്‍ തിരിച്ചെത്താന്‍ സമയമെടുക്കുമെന്നാണ് വിവരം. 2018ല്‍ ആഴ്‌സണലില്‍ നിന്നാണ് സാഞ്ചസിനെ യുണൈറ്റഡ് റാഞ്ചുന്നത്. എന്നാല്‍ ക്ലബ്ബിനൊപ്പം തിളങ്ങാന്‍ താരത്തിനായി. 32 മത്സരത്തില്‍ നിന്ന് ആകെ നേടിയത് മൂന്ന് ഗോള്‍. ഇതോടെയാണ് യുണൈറ്റഡ് സാഞ്ചസിനെ വായ്പയില്‍ ഇന്ററിന് കൈമാറിയത്.

Story first published: Tuesday, January 28, 2020, 17:35 [IST]
Other articles published on Jan 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X