വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മറെ ബാഴ്‌സലോണയിലെത്തിക്കണം; താന്‍ ബാഴ്‌സ വിടുന്നതിനെക്കുറിച്ചും മെസ്സി

ബാഴ്‌സലോണ: ബാഴ്‌സലോണയില്‍നിന്നും പിഎസ്ജിയിലേക്ക് കൂടുമാറിയ ബ്രസീല്‍ താരം നെയ്മറെ തിരികെയെത്തിക്കണമെന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സി. ഇത്തവണ സമ്മര്‍ കൈമാറ്റജാലകത്തില്‍ നെയ്മറെ തിരികെയെത്തിക്കാന്‍ ബാഴ്‌സലോണ ശ്രമിച്ചിരുന്നു. പിഎസ്ജിയുമായി അവസാന ദിവസം വരെ നെയ്മര്‍ക്കായി വാദിച്ചെങ്കിലും കൈമാറ്റത്തുകയില്‍ തര്‍ക്കം തുടര്‍ന്നതിനാലാണ് ട്രാന്‍സ്ഫര്‍ നടക്കാതിരുന്നത്.

നെയ്മര്‍ ബാഴ്‌സലോണയിലെത്തുന്നത് താന്‍ ഏറെ ആഗ്രഹിച്ചിരുന്ന കാര്യമാണെന്ന് മെസ്സി പറഞ്ഞു. നെയ്മര്‍ ബാഴ്‌സയില്‍ കളിക്കുന്നത് ചിലര്‍ക്ക് താത്പര്യമില്ലായിരുന്നു. അദ്ദേഹം ടീം വിട്ടത് എങ്ങിനെയാണെന്നും ഏവര്‍ക്കും അറിയാം. എന്റെ അഭിപ്രായത്തില്‍ നെയ്മര്‍ ലോത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ്. നെയ്മര്‍ ടീമിലുണ്ടാവുകയാണെങ്കില്‍ ടീമിന്റെ ജയസാധ്യതകള്‍ ഇരട്ടിയാകും. എല്ലാ കാര്യത്തിലും ടീമിന് മുന്നേറാന്‍ നെയ്മറുടെ സാന്നിധ്യം തുണയാകുമെന്നും മെസ്സി വ്യക്തമാക്കി.

ബാഴ്‌സലോണ താരം ആര്‍ദ ടുറാന് എട്ടിന്റെ പണി; രണ്ടുവര്‍ഷം ജയില്‍ ശിക്ഷ, കടുത്ത കുറ്റകൃത്യംബാഴ്‌സലോണ താരം ആര്‍ദ ടുറാന് എട്ടിന്റെ പണി; രണ്ടുവര്‍ഷം ജയില്‍ ശിക്ഷ, കടുത്ത കുറ്റകൃത്യം

messi

ബാഴ്‌സയിലേക്ക് തിരികെയെത്താന്‍ നെയ്മര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. എന്തൊക്കെ കാര്യങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം തന്നോട് പറയുകയും ചെയ്തതാണ്. ചര്‍ച്ചയില്‍ എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല. നെയ്മറെ വിട്ടുകിട്ടാന്‍ പിഎസ്ജിയുമായി നടത്തിയ ചര്‍ച്ച ബുദ്ധിമുട്ടേറിയതാണ്. നെയ്മറെപോലെ ഒരു മികച്ച താരത്തിനുവേണ്ടിയുള്ള വിലപേശല്‍ എളുപ്പമാകില്ലെന്നും മെസ്സി ചൂണ്ടിക്കാട്ടി.

കരാര്‍ അവസാനിച്ചാല്‍ മെസ്സിക്ക് ബാഴ്‌സലോണ വിടാന്‍ അനുവാദമുണ്ടായിരിക്കുമെന്ന ബാഴ്‌സ പ്രസിഡന്റിന്റെ പരാമര്‍ശത്തിനും താരം മറുപടി പറഞ്ഞു. ബാഴ്‌സ വിടാന്‍ താന്‍ ആലോചിക്കുന്നില്ലെന്നാണ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം. കരിയറിന്റെ അന്ത്യംവരെ ബാഴ്‌സയില്‍ തുടരാനാണ് ആഗ്രഹം. ഇവിടെ തനിക്ക് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയും. ഇതുതന്നെയാണ് തന്റെ വീടെന്നും മെസ്സി വ്യക്തമാക്കി.

Story first published: Thursday, September 12, 2019, 17:14 [IST]
Other articles published on Sep 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X