വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇര്‍ഫാന്‍ പഠാന്‍ അനാവശ്യമായി ഇടപെടുന്നു; സെലക്ഷന്‍ കമ്മറ്റി മെമ്പര്‍ രാജിവെച്ചു

ദില്ലി: മുന്‍ ഇന്ത്യന്‍താരം ഇര്‍ഫാന്‍ പഠാനെതിരെ ആരോപണമുയര്‍ത്തി ജമ്മു കാശ്മീര്‍ സെലക്ഷന്‍ കമ്മറ്റി അംഗം രാജിവെച്ചു. ടീം സെലക്ഷനില്‍ പഠാന്‍ ഇടപെടുന്നെന്ന് ആരോപിച്ചാണ രാജി. ജെകെസിഎയുടെ കളിക്കാരനും ഉപദേഷ്ടാവുമായി പഠാനെ അടുത്തിടെ നിയമിച്ചിരുന്നു. 2018-19 സീസണിലേക്കാണ് നിയമനം. ഈ സ്ഥാനത്തിരുന്നുകൊണ്ട് പഠാന്‍ ഇടപെടുന്നെന്നാണ് രാജിവെച്ച ധ്രുവ് മഹാജന്റെ ആരോപണം.

pathan

തന്റെ രാജിക്കത്ത് ഉത്തരവാദിത്വപ്പെട്ടവര്‍ക്ക് നല്‍കിക്കഴിഞ്ഞു. പഠാന്‍ ടീം സെലക്ഷനില്‍ നിയമവിരുദ്ധമായാണ് ഇടപെടുന്നത്. ഇത്തരത്തിലൊരു ഇടപെടലിനെ തനിക്ക് അംഗീകരിക്കാനാകില്ലെന്നും മുന്‍ രഞ്ജി ട്രോഫി ക്യാപ്റ്റന്‍ കൂടിയായ ധ്രുവ് പറഞ്ഞു. ജെകെസിഎ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ആഷിഖ് ബുഖാരി, ബിസിസിഐ ചീഫ് സെലക്ടര്‍ എന്നിവര്‍ക്കാണ് ധ്രുവ് രാജിക്കത്ത് നല്‍കിയത്.

എന്റെ ജോലിയില്‍ മറ്റാരെയും ഇടപെടാന്‍ ഞാന്‍ അനുവദിക്കില്ല. ടീമിനെ തെരഞ്ഞെടുക്കുകയെന്നതാണ് എന്റെ ജോലി. ഇര്‍ഫാന്‍ അദ്ദേഹത്തിന്റെ ജോലി കൃത്യമായി ചെയ്യുകയാണ് വേണ്ടത്. സെലക്ഷന്‍ കമ്മറ്റിയുടെ ചുമതലയാണ് ടീമിനെ തെരഞ്ഞെടുക്കുകയെന്നത്. കളിക്കാരനായും ഉപദേഷ്ടാവായും വന്നവര്‍ ആ ജോലി ചെയ്യുക. ഇര്‍ഫാന്‍ ഇതുവരെ ഒരു കളിപോലും കാശ്മീരിന് വേണ്ടി കളിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, മഹാജന്റെ രാജിക്കത്തില്‍ ഇതുവരെ തീരുമാനെടുത്തിട്ടില്ല. 48 രഞ്ജി ട്രോഫി മത്സരങ്ങളും 37 എ ക്ലാസ് മത്സരങ്ങളും മഹാജന്‍ കളിച്ചിട്ടുണ്ട്. കാശ്മീരിലെ യുവ താരങ്ങളെ കണ്ടെത്താനും ഇപ്പോഴത്തെ ടീമിന് ഉപദേശം നല്‍കാനും ഇര്‍ഫാന്റെ സഹായം തേടിയിരുന്നു. പുതിയ താരങ്ങളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് ക്യാമ്പുകള്‍ പഠാന്റെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു.

Story first published: Monday, September 10, 2018, 17:17 [IST]
Other articles published on Sep 10, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X