വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐപിഎല്‍ ഇന്ത്യക്ക് പുറത്ത് നടത്തും; സൂചന നല്‍കി സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: കോവിഡ് 19 വൈറസ് വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതത്വത്തിലായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഇന്ത്യക്ക് പുറത്ത് നടത്തുമെന്ന് സൂചന നല്‍കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. നേരത്തെ തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നെങ്കിലും ഇപ്പോള്‍ ഗാംഗുലി തന്നെ ഇതിനെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. വാക്‌സിന്‍ പുറത്തുവരുന്നത് വരെ ഞാന്‍ കാത്തിരിക്കും. അതുവരെ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അസുഖം വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഉമിനീര്‍ ഒരു പ്രശ്‌നമാണ്. ഒരുപക്ഷേ വാക്‌സിന്‍ പുറത്തുവന്നാല്‍, മറ്റേതൊരു രോഗത്തെയും പോലെ എല്ലാം ശരിയാകും-ഗാംഗുലി പറഞ്ഞു.

ഗാംഗുലി

സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മായങ്ക് അഗര്‍വാളുമൊത്തുള്ള ചാറ്റ് ഷോയിലാണ് ഗാംഗുലി ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.കൊറോണ വൈറസ് ലോകത്തെ എന്നന്നേക്കുമായി മാറ്റിയിരിക്കാം. എന്നാല്‍ ഇത് സാഹചര്യങ്ങള്‍ മാറുന്നത് അനുസരിച്ച് ബാറ്റ്‌സ്മാനെ പിച്ചുകള്‍ക്ക് അനുസരിച്ച് കളിക്കാന്‍ സഹായിക്കുന്നു. ബാറ്റിങ് എല്ലാ പിച്ചിലും ഒരുപോലെയല്ല.വേഗത കുറഞ്ഞ മൈതാനത്ത് ഒരു ശൈലിയില്‍ കളിക്കുന്നു ഫ്‌ളാറ്റ് പിച്ചില്‍ മറ്റൊരു ശൈലിയിലുമായിരിക്കും. ഈ വര്‍ഷം അവസാനത്തോടെ എല്ലാം ഭേദമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.

കോവിഡ് വൈറസ് വ്യാപനം

ഇന്ത്യയില്‍ കോവിഡ് വൈറസ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്താന്‍ നേരത്തെ മുതല്‍ ബിസിസി ഐ ആലോചിച്ചിരുന്നു. നേരത്തെ ശ്രീലങ്കയില്‍ നടത്താമെന്ന തരത്തിലായിരുന്നു പദ്ധതികളുണ്ടായിരുന്നത്. ടൂര്‍ണമെന്റ് നടത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡും സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെ ടൂര്‍ണമെന്റ് നടത്താന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ച് യുഎഇയും രംഗത്തെത്തി. ഇവിടെ കാര്യങ്ങള്‍ സുരക്ഷിതമാണെന്നും ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും യുഎഇ ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മൂന്ന് വര്‍ഷ വിലക്കിനെതിരേ ഉമ്മര്‍ അക്മല്‍ നല്‍കിയ അപ്പീല്‍ 13ന് പരിഗണിക്കും

ബിസിസിഐ.

ഏറ്റവും ഒടുവിലായി ന്യൂസീലന്‍ഡാണ് ടൂര്‍ണമെന്റ് നടത്താന്‍ താല്‍പ്പര്യം അറിയിച്ച് രംഗത്തെത്തിയത്. ഇതില്‍ ഏത് വേദി തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ആലോചനയിലാണ് ബിസിസി ഐ. ഐപിഎല്‍ നടക്കാതിരുന്നാല്‍ ഏകദേശം 1400 കോടി രൂപയുടെ നഷ്ടം ബിസിസി ഐക്ക് ഉണ്ടാകുമെന്ന് നേരത്തെ സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. അതിനാല്‍ ഏത് വിധേനയും ടൂര്‍ണമെന്റ് നടത്താനുള്ള ശ്രമത്തിലാണ് ബിസിസിഐ.

വഴിയാത്രക്കാരനെ കാറിടിച്ച് കൊന്ന കേസ്; ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുശാല്‍ മെന്‍ഡിസിന് ജാമ്യം

ബിസിസിഐ

വിദേശ താരങ്ങളുടെ പങ്കാളിത്തമാണ് ബിസിസിഐക്ക് തലവേദന ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. നിലവിലെ സാഹചര്യത്തില്‍ കളിക്കാരെ വിട്ടുനല്‍കാന്‍ വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ തയ്യാറാകാനുള്ള സാധ്യത വിരളമാണ്. ഇന്ത്യന്‍ താരങ്ങളെ മാത്രം പങ്കെടുപ്പിച്ച് ഐപിഎല്‍ നടത്തുന്നതിന് ഫ്രാഞ്ചൈസികള്‍ക്ക് താല്‍പ്പര്യമില്ല. ജൂലൈ അവസാന വാരം ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഔദ്യോഗിക തീരുമാനമെടുക്കും. ഇതിന് ശേഷമാവും ഐപിഎല്‍ സംബന്ധിച്ച തീരുമാനമുണ്ടാവുക.

Story first published: Tuesday, July 7, 2020, 16:00 [IST]
Other articles published on Jul 7, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X