വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം; സ്റ്റോക്‌സിന്റെ ജേഴ്‌സിയില്‍ ഇന്ത്യക്കാരന്‍

ലണ്ടന്‍: കോവിഡ് വൈറസ് വ്യാപനം ലോകത്തെ ആകെ സ്തംഭിപ്പിച്ചാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. ലോകത്തെ സര്‍വമേഖലയേയും വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കോവിഡില്‍ നിന്ന് പതിയെ എല്ലാവരും കരകയറി വരുന്നതേയുള്ളു. ഇതുവരെ പ്രതിരോധ മരുന്ന് വികസിപ്പാന്‍ സാധിക്കാത്തതിനാല്‍ വൈറസ് വ്യാപനം ശക്തമായിത്തന്നെ തുടരുകയാണ്. ലോകത്തെ ഒട്ടുമിക്ക ആരോഗ്യ പ്രവര്‍ത്തകരും കോവിഡിനെതിരേ രാപ്പകലില്ലാതെ പോരാടുകയാണ്. ഇപ്പോഴിതാ ലണ്ടനിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ഡോക്ടര്‍മാരെ ആദരിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരിശീലന ജേഴ്‌സിയില്‍ ഡോക്ടര്‍മാരുടെ പേരുകള്‍ എഴുതിയാണ് അവര്‍ ആദരം അര്‍പ്പിച്ചത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജേഴ്‌സിയില്‍ ഇടം പിടിച്ചത് ഇന്ത്യക്കാരനായ ഡോക്ടറാണ്. ഡല്‍ഹി സ്വദേശിയായ വികാസ് കുമാറിന്റെ പേരാണ് സ്റ്റോക്‌സിന്റെ ജേഴ്‌സിയില്‍ ഇടം പിടിച്ചത്. കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലാണ് ഇംഗ്ലണ്ട്-വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് നടക്കുന്നത്. ഇതിനിടെയാണ് ബ്രിട്ടണിലെ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ബ്രിട്ടണിലെ ക്രിക്കറ്റ് ക്ലബ്ബുകളാണ് ജേഴ്‌സിയില്‍ പേരു ചേര്‍ക്കേണ്ട ആരോഗ്യ പ്രവര്‍ത്തകുടെ പേര് ക്രിക്കറ്റ് ബോര്‍ഡിന് കൈമാറിയത്. ഇതില്‍ ഡാര്‍ലിങ്ടണിലെ എന്‍എച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലെ ഡോക്ടറായ വികാസ് കുമാറിന്റെ പേരും ഉള്‍പ്പെടുകയായിരുന്നു. അപ്രതീക്ഷിതമായാണ് ജോ റൂട്ടിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുന്ന സ്‌റ്റോക്‌സിന്റെ ജേഴ്‌സിയില്‍ത്തന്നെ ഇന്ത്യന്‍ ഡോക്ടറുടെ പേര് എത്തിപ്പെട്ടത്. ക്രിക്കറ്റിനെ വളരെയധികം സ്‌നേഹിക്കുന്ന വികാസ് വലിയ ബഹുമതിയായാണ് ഇതിനെ കാണുന്നത്.

benstokes

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വലിയ സന്ദേശം പകരുന്ന പ്രവര്‍ത്തിയാണ് ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് സ്വീകരിച്ചത്. തങ്ങളുടെ പേരണിഞ്ഞ് താരങ്ങള്‍ പരിശീലിക്കുന്നത് വലിയ ആവേശം നല്‍കുന്ന കാഴ്ചയായിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ വലിയ പ്രതിസന്ധികള്‍ നേരിടുന്ന കാലമാണ് കടന്നുപോകുന്നത്. വലിയ ത്യാഗമാണ് സഹിക്കുന്നത്. ഇന്ത്യയിലെ എന്റെ ഡോക്ടര്‍മാര്‍ക്കുകൂടിയുള്ള അംഗീകാരമാണിതെന്ന് വികാസ് പ്രതികരിച്ചു. സ്‌കൂള്‍ കാലത്ത് ക്രിക്കറ്റ് താരമാകാന്‍ കൊതിച്ചിരുന്ന വികാസ് നേരത്തെ ഡല്‍ഹിയില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തില്‍ ഡ്യൂട്ടി ഡോക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യക്കും രണ്ട് വയസുള്ള മകനുമൊപ്പം കഴിഞ്ഞ വര്‍ഷമാണ് വികാസ് ബ്രിട്ടണിലെത്തിയത്. ബ്രിട്ടണിലെ ഗില്ലി ബോയ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ താരംകൂടിയാണ് വികാസ്. കോവിഡ് വ്യാപനം കൂടുതലായി ബാധിച്ച ബ്രിട്ടണ്‍ അതിജീവനത്തിന്റെ പാതയിലാണ്. ലോകത്താകെ ഒന്നരക്കോടിയോളം ആളുകളെ കോവിഡ് ബാധിച്ചപ്പോള്‍ അഞ്ചര ലക്ഷത്തോളം ആളുകള്‍ മരണപ്പെടുകയും ചെയ്തിരുന്നു.

Story first published: Saturday, July 11, 2020, 15:36 [IST]
Other articles published on Jul 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X