വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം നേടുമെന്ന് കരുതുന്നില്ല: ജോക്കോവിച്ചിന്റെ പരിശീലകന്‍

ലണ്ടന്‍: സ്വിസ് ഇതിഹാസ താരം റോജര്‍ ഫെഡററിന്റെ സമീപകാല പ്രകടനം മോശമാണ്. തുടര്‍ച്ചയായ പരിക്കും മോശം ഫോമും താരത്തെ വല്ലാതെ വേട്ടയാടുന്നു. ഇപ്പോഴിതാ ഫെഡററെക്കുറിച്ച് പ്രതികരിച്ച് ജോക്കോവിച്ചിന്റെ പരിശീലകന്‍ ജൊറാന്‍ ഇവാനിസെവിക്ക് രംഗത്തെത്തിയിരിക്കുകയാണ്. ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം കിരീടം നേടില്ലെന്നാണ് താന്‍ കരുതുന്നതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാവരും ഒരു ദിവസം കരിയര്‍ അവസാനിപ്പിക്കേണ്ടവരാണ്. ഇത് പറയുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും എന്റെ അഭിപ്രായത്തില്‍ ഫെഡറര്‍ ഇനിയൊരു ഗ്രാന്റ്സ്ലാം കിരീടം നേടുക പ്രയാസകരമാണ്. ജോക്കോവിച്ച് ഫെഡററുടെ റെക്കോഡുകളെ തകര്‍ക്കും.അദ്ദേഹം മികച്ച താരമാണെന്നും ഇവാനിസെവിക്ക് പ്രതികരിച്ചു.

എടിപി

38കാരനായ താരത്തിന് അവസാന സീസണിലെ ഫ്രഞ്ച് ഓപ്പണടക്കം നഷ്ടമായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. ദുബായ് ഓപ്പണ്‍, ഇന്ത്യന്‍ വെല്‍സ്, ബൊഗോട്ട, മയാമി ഓപ്പണ്‍ എന്നീ ടൂര്‍ണമെന്റുകളും ഫെഡറര്‍ കളിച്ചിരുന്നില്ല. 2018ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ച ശേഷം മറ്റൊരു ഗ്രാന്റ്സ്ലാം കിരീടം നേടാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. പ്രായം അദ്ദേഹത്തിന് കടുത്ത തിരിച്ചടിയാകുന്നു. നിലവില്‍ എടിപി റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് ഫെഡററുള്ളത്.

ഫെഡറര്‍

മുന്‍ ലോക ഒന്നാം നമ്പര്‍താരമായ ഫെഡറര്‍ കരിയറില്‍ 20 ഗ്രാന്റ്സ്ലാ കിരീടമാണ് സ്വന്തമാക്കിയിട്ടുള്ളത്. വിംബിള്‍ഡണില്‍ എട്ട് തവണ ചാമ്പ്യനായ ഫെഡറര്‍ക്ക് പക്ഷേ 2017ന് ശേഷമുള്ള സീസണുകളില്‍ വിംബിള്‍ഡണില്‍ വിജയിക്കാനായിട്ടില്ല. അഞ്ച് തവണ യുഎസ് ഓപ്പണിലും ആറ് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിലും ഒരു തവണ ഫ്രഞ്ച് ഓപ്പണിലും അദ്ദേഹം ചാമ്പ്യനായിട്ടുണ്ട്. ലോക് ഡൗണിന്റെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അദ്ദേഹം വിരമിക്കാനുള്ള സാധ്യതയേറെയാണ്.

ഈ ഭീരുത്വം നിര്‍ത്തൂ... കേരളത്തിലെ ഗര്‍ഭിണിയായ പിടിയാനയുടെ മരണത്തില്‍ പ്രതികരിച്ച് കോലി

ജോക്കോവിച്ച്

നിലവിലെ ഒന്നാം നമ്പര്‍ താരമാണ് സെര്‍ബിയയുടെ ജോക്കോവിച്ച്. കരിയറില്‍ 79 കിരീടത്തില്‍ മുത്തമിട്ട അദ്ദേഹം 17 തവണ ഗ്രാന്റ്സ്ലാം കിരീടവും സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ ഓപ്പണിലാണ് അദ്ദേഹം കൂടുതല്‍ കരുത്തന്‍.എട്ട് തവണയാണ് ഓസീസ് കോര്‍ട്ട് അദ്ദേഹം കീഴടക്കിയത്. ലോക് ഡൗണ്‍ ഇടവേളയ്ക്ക് ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ജോക്കോവിച്ച്. ഈമാസം നടക്കുന്ന അഡ്രിയ ടെന്നിസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചും ഡൊമിനിക് തീമും പങ്കെടുക്കും. ഇതിനായുള്ള കരാറില്‍ ഇരുവരും ഒപ്പിട്ടിട്ടുണ്ട്.

രണ്ട് ടീം ഇന്ത്യ, രണ്ട് ഫോര്‍മാറ്റ്... ഇതാവുമോ ഇലവന്‍? തിരഞ്ഞെടുത്തത് മുന്‍ സെലക്ടര്‍

ടൂര്‍ണമെന്റ്

ജൂണ്‍ 13നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. കാണികളില്ലാതെ കളിക്കേണ്ടി വരുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ജോക്കോവിച്ച് പ്രതികരിച്ചിരുന്നു. ഒഴിഞ്ഞ വേദിയില്‍ കളിക്കേണ്ടിവരുമെന്ന് സ്വപ്‌നത്തില്‍പോലും കരുതിയിരുന്നില്ലെന്നും കാണികളില്ലാതെ കളിക്കുകയെന്നത് പ്രതീക്ഷിക്കാത്ത കാര്യമാണെങ്കിലും സത്യം അംഗീകരിച്ചേ മതിയാകു. നിലവിലെ സാഹചര്യം മാറി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുകയെന്നത് തന്നെ ഭാഗ്യമാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മത്സരങ്ങള്‍ പുനരാരംഭിച്ചാലും കടുത്ത നിബന്ധനകളുണ്ടാവും.

പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന് മുമ്പ് സൗഹൃദ മത്സരം കളിക്കാനൊരുങ്ങി ക്ലബ്ബുകള്‍

താരങ്ങള്‍

കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന കോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നിയന്ത്രണമുണ്ട്. താരങ്ങള്‍ കോര്‍ട്ടിലെ ഡ്രസിങ് റൂമുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കൊറോണ കാരണം മെയ് 24ന് തുടങ്ങേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ മാറ്റിവെച്ചിരുന്നു. ജൂണ്‍ 29ന് നടക്കേണ്ട വിംബിള്‍ഡണിന്റെ കാര്യവും അനിശ്ചിതത്വത്തിലാണ്. അതേ സമയം ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന യു എസ് ഓപ്പണ്‍ മാറ്റമില്ലാതെ നടക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. മറ്റ് കായിക മത്സരങ്ങള്‍ പുനരാരംഭിച്ചതിനാല്‍ത്തന്നെ ടെന്നിസും ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, June 4, 2020, 12:17 [IST]
Other articles published on Jun 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X